അന്തപ്പുരത്തിലെ വെന്തുരുക്കം തീര്‍ന്നു
അന്തര്‍ജ്ജനങ്ങളോ ബാഹര്‍ജ്ജനങ്ങളായ്
എന്തിനുമേതിനും സ്വന്തമായ്ച്ചെയ്യുവാ-
നന്തമില്ലാതെ സ്വാതന്ത്ര്യം സുലഭമായ്
എന്തിനുവേണ്ടി യത്നിച്ചു മുന്‍ഗാമികള്‍
സ്വന്തസുഖങ്ങള്‍ പലതും ത്യജിച്ചവര്‍
ഒന്നു മൊഴിയുവാന്‍ പോലും ഭയമാര്‍ന്നു
ചിന്തിക്കുവാനുമശക്തരായ് വാണവര്‍
ഹന്ത! കഥകള്‍ മാറീ ഛായകള്‍ മാറി
സ്ര്‍വ്വസ്വതന്ത്രമായ്ത്തീര്‍ന്നു പെണ്‍ജീവിതം
ധര്‍മ്മവും സത്യവും സ്നേഹവും പോയതിന്‍
സ്ഥാനത്തു സ്വാര്‍ത്ഥവും കാപട്യവും സദാ
ഇല്ലാ ഭയഭക്തിയും ബഹുമാനവു-
മെന്നല്ലഹന്തയ്ക്കുയരവുമേറെയായ്
സാമ്പത്തികസ്വതന്ത്രാവസ്ഥ സദ്സ്വഭാവത്തിന്‍
കടയ്ക്കല്‍ തറച്ചൊരു കത്തിയായ്
എന്നാല്‍ സമാധാനമെന്നതു പാര്‍ക്കിലോ
മുന്നേതിനേക്കാളകലെയെന്നായ് ഫലം.
അതിഥികൾ
ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...












