എന്നും കാണുവാൻ ആശിച്ചതിനാലാണ്
ഇതേ വഴിയോരത്തു ഞാൻ
നിന്നെയും കാത്തു നിന്നിരുന്നത്
നിന്നോട് എനിക്കുള്ള അമിതമാം
സ്നേഹത്തിൻ്റെ അടയാളമായി
നിൻ്റെ മൊബൈൽ ഫോണിലേക്കു
എൻ്റെ മൊബൈൽ ഫോൺ ചിത്രീകരിക്കുന്നു
നേരിൻ്റെ വഴിയിൽ നുറുങ്ങീടുന്ന
സംസാരങ്ങൾ ആത്മാവിൻ്റെ
പവിത്ര പെട്ടിയിൽ
സൂക്ഷിച്ചു വെക്കുമോ?
ഒരു എഴുത്തിൻ്റെ നന്മ തിന്മകളെ കുറിച്ച്
സന്ദേശം അയച്ചിട്ട് നീ മൂകമായി
മൂടിവെച്ചു ശ്വാസം മുട്ടിച്ചിരുന്നു
എത്രയോ കാലം ?
ഉടലിൻ്റെ മുറിവിൽ വെച്ച് കെട്ടിയ
മരുന്നിൻ്റെ നീറ്റൽ എനിക്കല്ലാതെ
മറ്റാർക്കാണ് അറിയാവുന്നത്?
എന്നിട്ടും നിന്നെയൊന്നു കണ്ടു
ആത്മസംതൃപ്തിയടയാൻ
മോഹിച്ചതിൽ എന്താണ് തെറ്റ്?
ഇന്നോ നാളെയോ നമ്മേമായ്ക്കുന്ന
മായാജാലക്കാരൻ വന്നു
കൊണ്ടുപോകും മുന്നേ
നമ്മൾ തൻ ഭാരങ്ങൾ ഇറക്കി വയ്ക്കാം
സന്തോഷപൂർവ്വം കുറ്റബോധമില്ലാതെ…….!
– കുഞ്ഞച്ചൻ മത്തായി












