പച്ചപിടിച്ച മൈതാനത്തിനപ്പുറം
കുന്നിൻ പുറമേറാൻ
എല്ലാവരും തിരക്കിലാണ്
പുല്ലുമുളയ്ക്കാത്ത നടവഴികൾ നോക്കി
കിളിക്കൂട്ടങ്ങൾ തലയാട്ടി
പറക്കാനുള്ള തൂവലൊന്നു താഴെ വീണു
കടന്നുവന്ന ദൂരങ്ങളെ
കണക്കുകൂട്ടരുത്
ഒന്നും സമാന്തരമാവരുത്
കുന്നിൽ സൂര്യൻ്റെ നെറ്റിപ്പട്ടം കാണാൻ
ആരാണ് നിങ്ങളെ പഠിപ്പിച്ചത്.
നീ വരുന്നപോൽ
വിജന വീഥിയിൽ തരളമോർമ്മതൻപഴയ പൂവുകൾ കൊഴിഞ്ഞു വീഴവേപതിയെ ഞാനതിൻഇതളൊരെണ്ണമെൻഹൃദയ തന്ത്രിയിൽചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെതഴുകിയാറ്റുവാൻവ്യഥിത മിഴിയുമായിഹൃദയ രാഗമേനീ വരുന്നപോൽ അഴിഞ്ഞ വാക്കിലെപൊഴിഞ്ഞ പൂമണം തിരികെ നൽകുവാൻകുളിർത്ത...












