സ്റ്റഡീറൂമിലെ മൂലയിൽ
ഒഴിഞ്ഞു തനിച്ചിരിക്കുന്ന
ആ കട്ടിൽ കണ്ടപ്പോൾ
കണ്ണിനൊരു സഹതാപമുദിച്ചു.
കൂട്ടിനായി കേറിക്കിടക്കുമ്പോൾ
കയ്യിൽ കരുതിയത്
ഖസാക്കിൻ്റെ ഇതിഹാസമെന്ന
നോവലായിരുന്നു.
ചാരിക്കിടന്ന വായനയിൽ
വരികൾ മാറി; താളുകൾ പലതും
മറിച്ചു തുടരവേ ……
കണ്ണിനൊരു അസ്വസ്ഥത
ആ വിമർശനം കൈകളോടറീച്ചു
‘മതി ഇനിത്തിരി വിശ്രമമാകാം ‘
ഇച്ചയിൽ വീണ കയ്യിലെ
പുസ്തകം പള്ളപ്പുറത്തു പതിച്ചു.
അട്ടത്തു നോക്കിയപ്പോൾ
കണ്ണിൽ പതിച്ചത് വലയായിരുന്നു.
ഇതൊരു വീടോ ? അതോ
വേട്ടക്കാരൻ്റെ കെണിയോ ?.
ചിന്തകൾ മനസ്സിലൂടെയോടിപ്പോയെങ്കിലും
ഏകാകമാം എട്ടുകാലി ജീവിത –
മോർത്തിരുന്നവൻ.
ഒഴുകിവന്ന ആഴമുള്ള ആശയങ്ങളിൽ
അമ്പരപ്പു തോണിയ നയനം
തായ്മയോടെ താഴോട്ടു
താഴ്ന്നു താണ്
മിഴിയടച്ചു.
പുറത്ത് കൂരാ കൂരിരുട്ട്
റൂമിൽ ബൾബിൻ വെള്ളി വെളിച്ചവും
പരന്നു.
ആ ആത്മാവ്
നല്ലാശയങ്ങളുടെയും
സ്വപനങ്ങളുടെയും
ലോകത്തിലൂടെ അവനെവിട്ടു
സഞ്ചരിച്ചു കൊണ്ടിരുന്നു.
– മുഹമ്മദ് ഉവൈസ് ഏ.പി, പാണ്ടിക്കാട്