• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, May 28, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

തിയറിയും പ്രാക്റ്റിക്കലും – കഥ 4

Thiyariyum Practikalum - Story by K.M. SALEEM PATHANAPURAM

SALEEM KM by SALEEM KM
April 12, 2026
തിയറിയും പ്രാക്റ്റിക്കലും – കഥ 4
47
VIEWS
Share on FacebookShare on WhatsappShare on Twitter

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും )

“നിന്നെ ഇപ്പോൾ പള്ളിയിലൊന്നും കാണാറില്ലല്ലോ ഹൈദറേ. വയസ്സ് കൂടിയതുകൊണ്ട് നിസ്കാരത്തിൻ്റെ എണ്ണം കുറയ്ക്കാമെന്നു തീരുമാനിച്ചോ? അതോ വേറെ വല്ല കാരണവുമുണ്ടോ?”

കല്യാണമണ്ഡപത്തിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ പോക്കർ ഹാജിയാണത് ചോദിച്ചത്. ഹാജിയാർ അങ്ങനെ ചോദിക്കാൻ കാരണമുണ്ട്. അടുത്തകാലം വരെയും മഗ്‌രിബ് നിസ്കാരത്തിന് പള്ളിയിൽ പോയാൽ ഇശാഉം കഴിഞ്ഞേ ഹൈദറലി മടങ്ങാറുള്ളൂ. എന്നാൽ പേരക്കുട്ടി മോളൂട്ടി സ്കൂളിൽ ചേർന്നതോടെ ആ പതിവ് മാറി.

“നിസ്കാരവും നോമ്പുമെല്ലാം ഇപ്പോഴും മുറപോലെ നടക്കുന്നുണ്ട് ഹാജിയാരേ. പേരക്കുട്ടി വീട്ടിലുള്ള നേരങ്ങളിൽ മഗ്‌രിബും ഇശാഉം വീട്ടിൽ വെച്ചാണെന്ന് മാത്രം.” ഹൈദറലി മറുപടി നൽകി.

“അതെന്താ അവൾക്ക് പേടിയാണോ?” ഹാജിയാർ തിരക്കി.

“അല്ല ഹാജിയാരേ, അവൾ എന്നെപ്പോലെ ഉശിരുള്ള കൂട്ടത്തിലാണ്. മഗ്‌രിബിനും ഇശാഇനും ഇടയിൽ അവൾക്കൊരു പുസ്തകവായനയുണ്ട്. ഡൈനിങ്ങ് റൂമിലിരുന്ന് അവൾ വായിക്കുമ്പോൾ ഞാനുമവിടെ ഒരു കസേരയിട്ടിരിക്കും. ശരീരം അവിടെയാണെങ്കിലും മനസ്സ് എൻ്റെ പഴയ ഒന്നാം ക്ലാസിലായിരിക്കും. അവളിപ്പോൾ മൂന്നാം ക്ലാസിലായതുകൊണ്ട് എൻ്റെ മനസ്സും ഇപ്പോൾ മൂന്നാം ക്ലാസിലെത്തി നിൽക്കുകയാണ്!” ഹൈദറലി ചിരിച്ചു.

ഹാജിയാർ ഹൈദറലിയുടെ കൈ മുട്ടിലെ പോറലുകൾ ശ്രദ്ധിച്ചു. “അല്ല, നിൻ്റെ കൈയ്ക്കെന്താ പറ്റിയത്? നടത്തത്തിനിടയിൽ വല്ല മുളങ്കൂട്ടത്തിലും വീണോ?”

“അതല്ല ഹാജിയാരേ, ചാലിപ്പാടത്തെ സമദിൻ്റെ കണ്ടത്തിൽ കാൽ വഴുതി വീണതാണ്. മോളൂട്ടിക്ക് നെൽക്കതിരുകൾ കാണിച്ചുകൊടുക്കാമെന്ന് വാക്ക് കൊടുത്തിരുന്നു. ടീച്ചർ പറഞ്ഞതനുസരിച്ച് അവൾക്കതൊന്ന് നേരിൽ കാണണം. പാടത്തിറങ്ങുമ്പോൾ നീർക്കോലിയെയും തവളയെയും കണ്ട് പേടിക്കരുതെന്നൊക്കെ ഉപദേശിച്ച് വരമ്പിലൂടെ നടക്കുകയായിരുന്നു ഞങ്ങൾ. പക്ഷേ, ഒരു നീർക്കോലിയെ കണ്ടതും അവൾ അമ്പരന്ന് ചെളിയിലേക്ക് മറിഞ്ഞു.”

ഹൈദറലി തുടർന്നു: “അവളെ കൈപിടിച്ച് കയറ്റി ഇരുത്തി, ആശ്വസിപ്പിച്ചു തിരിച്ചു നടക്കുമ്പോഴാണ് അടുത്ത പുകിൽ. ഒരു വലിയ നീർക്കോലി പാടത്തേക്ക് ചാടിയപ്പോൾ ഞാനൊന്നമ്പരന്നു. ആ അങ്കലാപ്പിൽ എൻ്റെ കാലും വഴുതി. മലർന്നടിച്ചുള്ള വീഴ്ചയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പക്ഷേ, ആ തത്രപ്പാടിനിടയിൽ പോക്കറ്റിലിരുന്ന മൊബൈൽ ഫോണും ബൈക്കിൻ്റെ താക്കോലും പത്തുരൂപയുടെ നാണയത്തുട്ടുകളും ചെളിയിലേക്ക് ‘കുതിച്ചുചാടി’!”

ഹൈദറലിയുടെ വീഴ്ച കണ്ട് മോളൂട്ടി പൊട്ടിച്ചിരിച്ചു. ആ ചിരി കണ്ടപ്പോൾ സങ്കടവും സന്തോഷവും ഒരുപോലെ തോന്നിയെന്ന് ഹൈദറലി ഓർത്തു. അപ്പോഴാണ് പാടത്തിൻ്റെ അറ്റത്തുനിന്ന് ദാമോദരൻ വരുന്നത് കണ്ടത്.

“ഹൈദറലിക്ക ഇതെന്താ ഈ ചെളിയിൽ?” ദാമോദരൻ അടുത്തു വന്ന് തിരക്കി.

“കാൽ വഴുതി വീണതാണ് ദാമോദരാ. ചെരിപ്പും ഫോണും പോട്ടെ, ബൈക്കിൻ്റെ താക്കോലും ഈ ചെളിയിൽ എവിടെയോ പോയി.”

ദാമോദരൻ അവരെ വരമ്പിലേക്ക് കയറ്റിയിരുത്തി. “നിങ്ങളിവിടെ ഇരിക്ക്, ഞാൻ തപ്പിയെടുക്കാം. ആട്ടെ, എത്ര പൈസ പോയി?”

“നൂറ്റി അറുപത് രൂപ… എല്ലാം പത്തിൻ്റെ നാണയങ്ങൾ!” ഹൈദറലി പറഞ്ഞു. സുലൈമാൻ്റെ പീടികയിൽ നിന്ന് ചായ കുടിച്ചപ്പോൾ ബാക്കി കിട്ടിയതായിരുന്നു ആ ‘ഭാരം’. അത് കേട്ടപ്പോൾ മോളൂട്ടി വീണ്ടും ചിരിച്ചു.

ദാമോദരൻ ചെളിയിൽ നിന്ന് സാധനങ്ങളെല്ലാം തപ്പിയെടുത്തു. എന്നിട്ട് ചോദിച്ചു: “അല്ല ഇക്കാ, ഈ നേരത്ത് എന്തിനാ മോളെയും കൂട്ടി പാടത്തേക്ക് വന്നത്?”

“അരിയെങ്ങനെ ഉണ്ടാകുന്നു എന്നതിൻ്റെ തിയറി ഇവൾക്കറിയാം. അതൊന്ന് നേരിൽ കാണിച്ചു കൊടുക്കാമെന്നു കരുതി വന്നതാ.” ഹൈദറലി പറഞ്ഞു.

“മോൾക്ക് തിയറിയൊക്കെ അറിയാമോ?” ദാമോദരൻ അത്ഭുതപ്പെട്ടു.

മോളൂട്ടി അപ്പോൾത്തന്നെ ഒരു പുസ്തകം വായിക്കുന്ന ലാഘവത്തോടെ പറഞ്ഞു തുടങ്ങി: “നെൽവിത്തെടുത്ത് ചണച്ചാക്കിൽ 24 മണിക്കൂർ കുതിർക്കണം. പിന്നെ 48 മണിക്കൂർ കെട്ടിവെച്ചാൽ മുള വരും. അത് വിതച്ച്, മൂന്നാഴ്ചയാകുമ്പോൾ ഞാറ് പറിച്ച് നടണം. പിന്നെ വെള്ളം കെട്ടിനിർത്തണം. അറുപത് ദിവസം കഴിയുമ്പോൾ കതിര് വരും…”

ദാമോദരൻ ചിരിച്ചുകൊണ്ട് പാടത്തിറങ്ങി ഒരു നെൽക്കതിര് മുറിച്ചെടുത്ത് അവൾക്ക് നൽകി. ആ നെൽമണി പിളർത്തി നോക്കിയപ്പോൾ കണ്ട പാലുപോലുള്ള ദ്രാവകം പിന്നീട് അരിയായും ചോറായും മാറുമെന്ന് കേട്ടപ്പോൾ അവൾ അത്ഭുതപ്പെട്ടു.

പിറ്റേന്ന് സ്കൂളിൽ ചെന്ന് ടീച്ചർക്ക് ആ നെൽക്കതിര് കാണിച്ചുകൊടുത്തു. ടീച്ചർ അവൾക്കൊരു സമ്മാനവും നൽകി—തൻ്റെ ഉപ്പാപ്പയ്ക്ക് കൊടുക്കാൻ വേണ്ടി.

ചെളിയിൽ വീണതും വസ്ത്രം അഴുക്കായതുമൊന്നും സാരമില്ലെന്ന് ഹൈദറലിക്ക് തോന്നി. കാരണം, തൻ്റെ പേരക്കുട്ടി ആ നെൽക്കതിരിനൊപ്പം കർഷകൻ്റെ വിയർപ്പിൻ്റെ വില കൂടി തിരിച്ചറിഞ്ഞിരുന്നു.

– കെ.എം സലീം പത്തനാപുരം.

Previous Post

സ്വപ്നശലഭങ്ങൾ – ഭാഗം – 2

Next Post

തിരഞ്ഞെടുപ്പ് ജോലികൾ സ്ത്രീ സൗഹൃദപരമാണോ – ഡോ. ബിച്ചു എക്സ് മലയിൽ

Related Rachanas

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
SALEEM PATHANAPURAM STORY

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7

May 3, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) സലീനാ ..ടീച്ചറുടെ ഉച്ചത്തിലുള്ള വിളി കേട്ടപാടെ സലീനത്ത അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. എന്താ ടീച്ചറേ, ഞാനങ്ങോട്ടു...

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ

May 3, 2026

മുകുന്ദൻ്റെ കഴിവും ആത്മാർത്ഥതയും കമ്പനി ഉടമയുടെ ശ്രദ്ധയിൽപ്പെടാൻ അധികകാലം വേണ്ടി വന്നില്ല. ഇത് ചില സഹപ്രവർത്തകരിൽ അസൂയ വളർത്തി. ഒരു സാധാരണ സെക്യൂരിറ്റി ഗാർഡായിരുന്നവൻ പെട്ടെന്ന് ഓഫീസിനുള്ളിൽ...

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം

May 3, 2026

പുതിയ ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം മുകുന്ദനെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. എയർകണ്ടീഷൻ ചെയ്ത മുറികളും, കമ്പ്യൂട്ടറുകൾക്ക് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ആളുകളും അവന് തികച്ചും അപരിചിതമായ...

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി
Story 1

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി

April 26, 2026

പള്ളിയിലിന്നു സെലീന ചേച്ചി(92 വയസ്സ് )യുടെ നാൽപ്പത്തി ഒന്നാം ചരമദിനത്തിൻ്റെ പ്രത്യേക കുർബാനയും ഒപ്പീസും സ്നേഹവിരുന്നുമുണ്ട്. ഇടവകക്കാരൊക്ക ഒന്നൊഴിയാതെ പള്ളിയിലേക്ക് ഒഴുകി. കാരണം സെലീന ചേച്ചിയുടെ സാമ്പത്തിക...

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6
SALEEM PATHANAPURAM STORY

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6

April 26, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) “ഇപ്പപ്പാ… ഞങ്ങളുടെ സ്കൂൾ പൂട്ടി. ഇനി പത്ത് ദിവസം കഴിഞ്ഞിട്ടേ തുറക്കൂ.” റിഹാൻ അങ്ങനെ പറഞ്ഞപ്പോൾ...

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5
SALEEM PATHANAPURAM STORY

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5

April 19, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) "ആമിനാ.. നീയൊന്നു പുറത്തേക്ക് വാ.." ടീച്ചറുടെ വിളി കേട്ടപാടെ ആമിന അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. "മോൻ...

Next Post
തിരഞ്ഞെടുപ്പ്  ജോലികൾ സ്ത്രീ സൗഹൃദപരമാണോ – ഡോ. ബിച്ചു എക്സ് മലയിൽ

തിരഞ്ഞെടുപ്പ് ജോലികൾ സ്ത്രീ സൗഹൃദപരമാണോ - ഡോ. ബിച്ചു എക്സ് മലയിൽ

POPULAR

വനിതാദിനം –  മാർച്ച് 8, 2024

വനിതാദിനം – മാർച്ച് 8, 2024

March 9, 2024

തിരകൾ തീരത്തോട് പറഞ്ഞത്…

July 6, 2023
ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര

ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര

October 19, 2024
പള്ളിക്കാട്  – ഭാഗം 6

പള്ളിക്കാട് – ഭാഗം 6

November 17, 2024

കൊറോണക്കാലത്തെ ലീസ്, വെറും പാട്ടം!

June 8, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397