പച്ചപിടിച്ച മൈതാനത്തിനപ്പുറം
കുന്നിൻ പുറമേറാൻ
എല്ലാവരും തിരക്കിലാണ്
പുല്ലുമുളയ്ക്കാത്ത നടവഴികൾ നോക്കി
കിളിക്കൂട്ടങ്ങൾ തലയാട്ടി
പറക്കാനുള്ള തൂവലൊന്നു താഴെ വീണു
കടന്നുവന്ന ദൂരങ്ങളെ
കണക്കുകൂട്ടരുത്
ഒന്നും സമാന്തരമാവരുത്
കുന്നിൽ സൂര്യൻ്റെ നെറ്റിപ്പട്ടം കാണാൻ
ആരാണ് നിങ്ങളെ പഠിപ്പിച്ചത്.
യുദ്ധത്തിൻ്റെ നിഴൽ
അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്. അമ്മതൻ കണ്ണീരിലുപ്പുകലരുന്നുഅനാഥരാം മക്കൾ തൻ വിലാപം മാത്രംസ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ...












