പച്ചപിടിച്ച മൈതാനത്തിനപ്പുറം
കുന്നിൻ പുറമേറാൻ
എല്ലാവരും തിരക്കിലാണ്
പുല്ലുമുളയ്ക്കാത്ത നടവഴികൾ നോക്കി
കിളിക്കൂട്ടങ്ങൾ തലയാട്ടി
പറക്കാനുള്ള തൂവലൊന്നു താഴെ വീണു
കടന്നുവന്ന ദൂരങ്ങളെ
കണക്കുകൂട്ടരുത്
ഒന്നും സമാന്തരമാവരുത്
കുന്നിൽ സൂര്യൻ്റെ നെറ്റിപ്പട്ടം കാണാൻ
ആരാണ് നിങ്ങളെ പഠിപ്പിച്ചത്.
ഋതുഭേദങ്ങൾ
ഋതുഭേദങ്ങൾ മാറി മറിയുന്ന നമ്മ്ര നിശീഥിനിയിൽ.. ഇരുട്ടിനെ പ്രണയിച്ച കാർമേഘങ്ങൾ പോൽ, അന്ധകാരത്തിൻ്റെ മൂടുപടത്തിൽ മുങ്ങി നിൻ വാക്കുകൾ ഇടി മിന്നലായ് എൻ ഹൃദയം പിളർക്കവേ... പെയ്തൊഴിയാത്ത...












