പച്ചപിടിച്ച മൈതാനത്തിനപ്പുറം
കുന്നിൻ പുറമേറാൻ
എല്ലാവരും തിരക്കിലാണ്
പുല്ലുമുളയ്ക്കാത്ത നടവഴികൾ നോക്കി
കിളിക്കൂട്ടങ്ങൾ തലയാട്ടി
പറക്കാനുള്ള തൂവലൊന്നു താഴെ വീണു
കടന്നുവന്ന ദൂരങ്ങളെ
കണക്കുകൂട്ടരുത്
ഒന്നും സമാന്തരമാവരുത്
കുന്നിൽ സൂര്യൻ്റെ നെറ്റിപ്പട്ടം കാണാൻ
ആരാണ് നിങ്ങളെ പഠിപ്പിച്ചത്.
ഒന്നിങ്ങു വരൂ
എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...












