• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, May 7, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഓൺലൈൻ ഓണസദ്യ

Online Onasadya - Story By C.I. Joy Thrissur

C.I. Joy Thrissur by C.I. Joy Thrissur
August 8, 2023
ഓൺലൈൻ ഓണസദ്യ
13
VIEWS
Share on FacebookShare on WhatsappShare on Twitter

ഒരു തിരുവോണനാൾ കൂടി എത്തുമ്പോൾ കഴിഞ്ഞ വർഷം ഭാര്യാവീട്ടിൽ തിരുവോണം ഉണ്ണാൻ പോയപ്പോൾ ഉണ്ടായ രസകരമായ ഒരു അനുഭവം നിങ്ങളുമായി പങ്കു വയ്ക്കണം എന്ന് തോന്നി.

ഓണത്തോടനുബന്ധിച്ച് രണ്ടു ദിവസം കൂടി ലീവ് എടുത്ത് ഡോക്ടർ ആയ ഭാര്യാസഹോദരനും കുടുംബവും തിരുവോണത്തിൻ്റെ അന്ന് അതിരാവിലെ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചിരുന്നു. ഏകദേശം 11 മണിയോടെ ഞാനും ഭാര്യയും അവിടെയെത്തി. അപ്പച്ചനും അമ്മച്ചിയും ആയി കുശലാന്വേഷണം കഴിഞ്ഞ് എല്ലാവരും കൂടി വെറുതെ സംസാരിച്ചിരിക്കുന്നത് കണ്ട് സദ്യവട്ടത്തിനുള്ള ഒരുക്കങ്ങൾ ഒന്നും കാണുന്നില്ലല്ലോ, നിങ്ങൾ പെണ്ണുങ്ങൾക്ക് അടുക്കളയിൽ ജോലി ഒന്നും ഇല്ലേ എന്ന് ഞാൻ ചോദിച്ചപ്പോഴാണ് അമ്മച്ചി പറയുന്നത്. “ഹോ! ആരെ കൊണ്ടാവും അടുക്കളയിൽ കിടന്ന് ജോലിചെയ്യാൻ? ജോലിക്കാരികൾ എല്ലാം ഓണക്കോടിയും ബോണസും വാങ്ങി ഇനി നാലഞ്ചു ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞു പോയി. ഓണസദ്യ എല്ലാം ക്ലബ്ബിൽ ഏൽപ്പിച്ചിട്ടുണ്ട്. സമയത്തിന് അവർ വാഴയില അടക്കം കൊണ്ടുവരും. ഞങ്ങൾ എത്തുന്നതിനു മുമ്പേ ക്ലബ്ബ്കാർ സദ്യവട്ടങ്ങൾ എല്ലാം അവിടെ എത്തിച്ചിട്ടുണ്ട്. ഇനി എല്ലാം വിളമ്പി കഴിക്കുകയേ വേണ്ടു എന്ന്.“

അമ്മച്ചിയും മോളും മുറ്റത്തേക്കും അപ്പച്ചൻ വാഷ്റൂമിലേക്കും പോയ അവസരത്തിൽ ഒരാൾ വന്ന് കോളിംഗ് ബെല്ലടിച്ച് രണ്ടുതരം പായസം ഇതാ എന്ന് പറഞ്ഞ് ടീപോയിൽ വച്ചിട്ട് ശരവേഗത്തിൽ അപ്രത്യക്ഷമായി.

ഒരുമണിയോടെ നാല് പേർക്കുള്ള സദ്യ വിളമ്പാൻ ആയി ഇല കഴുകി വിരിച്ചപ്പോൾ ഞാൻ പറഞ്ഞു. രണ്ടുതരം പായസം കൊണ്ടുവന്നിട്ട് അത് ടീപോയിൽ വച്ചിട്ടുണ്ട് എന്ന്.
“അയ്യോ! അത് ആര് കൊണ്ടുവന്നു? നമുക്കുള്ള പായസം അടക്കമുള്ള സദ്യ ക്ലബ്ബിൽ നിന്ന് 11 മണിക്ക് തന്നെ കൊണ്ടുവന്നല്ലോ.” എന്ന് അമ്മച്ചി. ആരെങ്കിലും തെറ്റി കൊണ്ടുവന്നത് ആയിരിക്കും അത് അവരെ കയ്യോടെ ഏൽപ്പിക്കാതെ അപ്പച്ചന് യാതൊരു സമാധാനവുമില്ല. പായസം ചൂടാറിയാൽ എന്തിനു കൊള്ളാം എന്ന് പറഞ്ഞു പുള്ളി അപ്പോൾ തന്നെ സാധാരണയായി കോളനിയിൽ ഓണസദ്യ സപ്ലൈ ചെയ്യാറുള്ള സൂപ്പർമാർക്കറ്റിൽ വിളിച്ചു ഇങ്ങനെ ഒരു അബദ്ധം നിങ്ങൾക്ക് പറ്റിയോ എന്ന് ചോദിച്ചു.അവർ പറഞ്ഞു. ഓർഡർ അനുസരിച്ചുള്ള സദ്യകളുമായി കേറ്ററിംഗ് യൂണിറ്റ് വാൻ ഇവിടെ നിന്ന് പുറപ്പെട്ടു. അവർ തിരികെ വന്നാൽ മാത്രമേ അത് അറിയാൻ പറ്റു. എന്തായാലും ഡെലിവറി ബോയ്സ് തിരികെ വന്നാൽ ഉടനെ ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്യാം എന്ന്. 250 ഓളം വീടുകൾ അടുത്തടുത്തുള്ള കോളനിക്ക് 4 ഗേറ്റ് ആണുള്ളത്. 4 ഗേറ്റിലും സെക്യൂരിറ്റിയും സിസിടിവി യും ഉണ്ട്.

അപ്പച്ചൻ്റെ സമാധാനക്കേട് കണ്ടു ഞാൻ കാറെടുത്ത് കോളനിയിൽ ഒന്ന് വട്ടം കറങ്ങാൻ തീരുമാനിച്ചു. വഴിമധ്യേ ഞാൻ അവരെ കാണുകയും ചെയ്തു. അവർ ബുക്ക് എടുത്ത് പരിശോധിച്ച് അങ്ങനെ ഒരു അബദ്ധം അവർ ചെയ്തിട്ടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ഞാൻ മടങ്ങി. മണി ഒന്നായി. ആർക്കും സദ്യ ഉണ്ടു തുടങ്ങാൻ ഒരു ധൈര്യം ഇല്ല. പായസം അന്വേഷിച്ച് ആരെങ്കിലും എത്തിയാൽ ഇടയ്ക്ക് ഊണ് നിറുത്തി എഴുന്നേൽക്കേണ്ടേ എന്ന് കരുതി നാല് പേരും പരസ്പരം ഇത് എവിടുന്നായിരിക്കും എന്ന് ചോദിച്ചുകൊണ്ടേയിരുന്നു.

അപ്പോഴാണ് അമ്മച്ചിക്ക് ഒരു ബുദ്ധി തോന്നിയത്. ചിലപ്പോൾ മരുമകൾ കോഴിക്കോട് പോകുന്നതിനുമുമ്പ് പായസം മാത്രം പ്രത്യേകം ഓർഡർ ചെയ്തിരിക്കുമോ എല്ലാവർക്കും ഒരു സർപ്രൈസ് തരാൻ ആയി. അപ്പോൾ തന്നെ അമ്മച്ചി മരുമകളെ ഫോൺ ചെയ്തു നോക്കി. റേഞ്ചില്ല ഔട്ട് ഓഫ് കവറേജ് എന്നാണ് പറയുന്നത്. മണി ഒന്നര ആയി. മിസ്സ്ഡ് കാൾ കണ്ട് മരുമകൾ തിരിച്ചു വിളിച്ചപ്പോൾ പായസം ഓർഡർ ചെയ്തിരുന്നോ ഞങ്ങൾക്ക് സർപ്രൈസ് തരാൻ ആയി എന്ന് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു സംഭവമേ ഇല്ല എന്ന് പറയലും ഫോൺ കട്ട് ആകലും ഒന്നിച്ചായിരുന്നു. പിന്നെ രണ്ടര ആയപ്പോൾ മരുമകളുടെ ഫോൺ “അയ്യോ, അമ്മച്ചി ജൂലൈ മാസം ആദ്യം തന്നെ നമ്മുടെ ഇടവക പള്ളി കൂട്ടായ്മക്കാർ ഇക്കുറി പുതിയൊരു സംരംഭം തുടങ്ങുന്നുണ്ട് എന്നും പറഞ്ഞ് പണം പിരിവ് നടത്തിയിരുന്നു.രണ്ടു തരം പായസം തിരുവോണത്തിൻ്റെ അന്ന് എല്ലാ വീടുകളിലും എത്തിക്കും സഹകരിക്കണമെന്നും പറഞ്ഞ് കാലു പിടിച്ച് അവസാനം അവരുടെ നിർബന്ധം സഹിക്കാതെ രണ്ടുതരം പായസത്തിന് ഓർഡർ കൊടുത്തിരുന്നു. സെപ്റ്റംബറിലെ ഓണത്തിന് ജൂലൈയിൽ ആളെ ക്യാൻവാസ് ചെയ്യുമോ എന്ന് ചോദിച്ച് നമ്മൾ അന്ന് ചിരിച്ചത് ഇപ്പോഴാണ് എനിക്ക് ഓർമ വന്നത് എന്ന്.

എന്നാലും അപ്പച്ചനു ഒരു സംശയം. കാലം വല്ലാത്ത കാലമല്ലേ? നമുക്ക് ഇത് ഒന്ന് കൺഫേം ചെയ്തിട്ട് കഴിച്ചാൽ മതിയെന്ന്. പള്ളി കൂട്ടായ്മയുടെ തലവൻ അന്തോണി ചേട്ടനെ അപ്പോൾതന്നെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി രണ്ടു പയ്യന്മാർ നമ്മുടെ ഇടവക അംഗങ്ങൾക്ക് പായസം വിതരണം ചെയ്യാനായി പോയിരിക്കുകയാണ്. നിങ്ങളുടെ വീട് അതിൽ ഉണ്ടോ എന്ന് അവർ തിരികെ വന്നാലേ കൃത്യമായി അറിയാൻ കഴിയൂ എന്ന്. ഏകദേശം മൂന്ന് മണിയോടെ കാര്യങ്ങൾക്ക് ഒരു തീരുമാനം ആയി.

കായ വറുത്തതും ശർക്കരവരട്ടിയും പഴവും പപ്പടവും ഇഞ്ചിക്കറിയും നാരങ്ങാകറിയും മാങ്ങ കറിയും അവിയലും തോരനും കിച്ചടിയും പച്ചടിയും കൂട്ട് കറിയും കാളനും ഓലനും എരിശ്ശേരിയും മെഴുക്കുപുരട്ടിയും പരിപ്പും നെയ്യും സാമ്പാറും കൂട്ടി ചോറ് ഞാൻ ഒരു പിടിയങ്ങു പിടിച്ചു. (സി. ഐ. പോൾ ചേട്ടൻ പ്രിയദർശൻ സിനിമയായ ‘അരം+അരം =കിന്നരം’ ത്തിൽ ദോശയും ചിക്കനും കൂട്ടി ഒരു പിടി പിടിക്കുന്നത് പോലെ) പുറകെ അടപ്രഥമനും കടലപ്രഥമനും പാൽപ്പായസവും അടിച്ചു. രസവും മോരും കൂട്ടി അല്പം ചോറ് കൂടി ഉണ്ട് ഓണസദ്യ പൂർത്തിയാക്കി, ഏഴുമണിവരെ കൂർക്കം വലിച്ച് കിടന്നുറങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങി.

സരസമായി ഇതൊക്കെ മകളെ പറഞ്ഞു കേൾപ്പിച്ചപ്പോൾ ഉരലു ചെന്ന് മദ്ദളത്തോട് പരാതി പറഞ്ഞ അവസ്ഥയായി. പപ്പയ്ക്ക് മൂന്നുമണിക്ക് എങ്കിലും സദ്യ കിട്ടിയല്ലോ? ബാങ്ക് ഉദ്യോഗസ്ഥയായ മകൾ പറഞ്ഞത് ഇങ്ങനെ. “ഞങ്ങൾ ബാങ്കിലെ ഓണം ആഘോഷിക്കുന്നത് ഓണത്തിൻ്റെ രണ്ടുദിവസം മുമ്പ് ആണല്ലോ? പറഞ്ഞ ദിവസം സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി ബാങ്കിൻ്റെ പൂമുഖത്ത് എല്ലാവരും അത്തപ്പൂക്കളം ഇട്ട് തിരുവാതിരക്കളിയും കഴിഞ്ഞ് സദ്യ ഉണ്ണാൻ എല്ലാവരും കൈ കഴുകാൻ തുടങ്ങിയപ്പോളോണ് ഇതിൻ്റെയൊക്കെ കോർഡിനേറ്ററുടെ ഒരു അനൗൺസ്മെൻറ്.

“ചതി!ചതി! ചതി! ഓൺലൈൻകാരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല മക്കളേ! ഞാൻ ഒരു മാസം മുമ്പ് ഓണസദ്യ ഓർഡർ ചെയ്തതാണ്. കാശു വാങ്ങിയിരുന്നില്ല ഭാഗ്യം. 11 മണിയായിട്ടും സദ്യ കാണാഞ്ഞ് അന്വേഷിച്ചു ചെന്നപ്പോൾ ആട് കിടന്നിടത്ത് പൂട പോലുമില്ല.” ഇനി ഞാൻ ഇവിടെ ഇരുന്നാൽ ഉത്രാടതലേന്ന് ആയിട്ട് നാട്ടുകാരുടെ തല്ല് കിട്ടും എന്നും പറഞ്ഞു പത്തരയ്ക്ക് തന്നെ മുതലാളി ബേക്കറി പൂട്ടിപ്പോയി എന്ന്.ഓർഡർ അനുസരിച്ചു തയ്യാറാക്കിയതൊക്ക ഇരട്ടി വിലയ്ക്ക് മറ്റ് ആളുകൾ വാങ്ങികൊണ്ടുപോയി.

പിന്നെ നാലഞ്ചു പേർ ഹോട്ടൽ തോറും ഭക്ഷണം തേടി നടപ്പാരംഭിച്ചു. ഓണസദ്യ ഒന്നും വേണ്ട വിശപ്പു മാറ്റാൻ എന്തെങ്കിലും കിട്ടിയാൽ മതിയെന്നായി.പല ഹോട്ടലുകളിൽ നിന്നായി പത്തു നൂറു ദം ബിരിയാണിയും ഐസ്ക്രീമും ഓർഡർ ചെയ്ത് കഴിച്ചു വന്നപ്പോൾ മണി നാല്

– സി .ഐ. ജോയ് തൃശ്ശൂർ.

Previous Post

സൗഹൃദ ദിനം ( 6-7-23 )

Next Post

കുരുക്ക്

Related Rachanas

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
SALEEM PATHANAPURAM STORY

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7

May 3, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) സലീനാ ..ടീച്ചറുടെ ഉച്ചത്തിലുള്ള വിളി കേട്ടപാടെ സലീനത്ത അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. എന്താ ടീച്ചറേ, ഞാനങ്ങോട്ടു...

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ

May 3, 2026

മുകുന്ദൻ്റെ കഴിവും ആത്മാർത്ഥതയും കമ്പനി ഉടമയുടെ ശ്രദ്ധയിൽപ്പെടാൻ അധികകാലം വേണ്ടി വന്നില്ല. ഇത് ചില സഹപ്രവർത്തകരിൽ അസൂയ വളർത്തി. ഒരു സാധാരണ സെക്യൂരിറ്റി ഗാർഡായിരുന്നവൻ പെട്ടെന്ന് ഓഫീസിനുള്ളിൽ...

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം

May 3, 2026

പുതിയ ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം മുകുന്ദനെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. എയർകണ്ടീഷൻ ചെയ്ത മുറികളും, കമ്പ്യൂട്ടറുകൾക്ക് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ആളുകളും അവന് തികച്ചും അപരിചിതമായ...

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി
Story 1

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി

April 26, 2026

പള്ളിയിലിന്നു സെലീന ചേച്ചി(92 വയസ്സ് )യുടെ നാൽപ്പത്തി ഒന്നാം ചരമദിനത്തിൻ്റെ പ്രത്യേക കുർബാനയും ഒപ്പീസും സ്നേഹവിരുന്നുമുണ്ട്. ഇടവകക്കാരൊക്ക ഒന്നൊഴിയാതെ പള്ളിയിലേക്ക് ഒഴുകി. കാരണം സെലീന ചേച്ചിയുടെ സാമ്പത്തിക...

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6
SALEEM PATHANAPURAM STORY

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6

April 26, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) “ഇപ്പപ്പാ… ഞങ്ങളുടെ സ്കൂൾ പൂട്ടി. ഇനി പത്ത് ദിവസം കഴിഞ്ഞിട്ടേ തുറക്കൂ.” റിഹാൻ അങ്ങനെ പറഞ്ഞപ്പോൾ...

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5
SALEEM PATHANAPURAM STORY

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5

April 19, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) "ആമിനാ.. നീയൊന്നു പുറത്തേക്ക് വാ.." ടീച്ചറുടെ വിളി കേട്ടപാടെ ആമിന അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. "മോൻ...

Next Post
കുരുക്ക്

കുരുക്ക്

POPULAR

തൂലികയിലെ കവിതകൾ

തൂലികയിലെ കവിതകൾ

September 1, 2023
സ്വർണ്ണമെഡൽ

സ്വർണ്ണമെഡൽ

October 15, 2023
മടുത്തു

മടുത്തു

September 25, 2023
യുദ്ധം

യുദ്ധം

October 15, 2023
ഉബൈദ്‌ മാഷ്

ഉബൈദ്‌ മാഷ്

October 3, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397