പല്ലു കൊഴിഞ്ഞോരു
മോണക്കു തുല്യമായ്
മൂലക്ക് ഞാനിന്നിരിപ്പൂ
പൂർവ്വാദികാലത്ത്
കേമനാർന്നെങ്കിലും
കാലങ്ങളെന്നെ
മറന്നൂ
കപ്പപുഴുക്കിനേം
ചക്കപുഴുക്കിനേം
കുത്തികുഴച്ചു
ഞാനന്ന്
കക്കുന്ന പൂച്ചയും
മോങ്ങുന്നപട്ടിയും
എന്നെഭയത്തോടെ
കണ്ടൂ
തേങ്ങാകരളുന്ന
പഞ്ചാരവാരുന്ന
കുട്ട്യോൾക്കും പേടി –
യാർന്നെന്നെ
അന്നുള്ളതായമാർ
ഊറ്റം പറഞ്ഞത്
ഞാനെന്ന കോലിനെ
കണ്ടാ
കള്ളം പറഞ്ഞിടാൽ
കുറ്റം നടത്തിയാൽ
തുടയിൽ പതിഞ്ഞു
ഞാനന്ന്
മെക്കിട്ടുകേറുന്ന
അപ്പൻ്റെ നേരെയും
എന്നെഎടുത്തങ്ങു
വീശും
കോലൊന്നു ചെത്തി
പാകപ്പെടുത്തിയാൽ
പേരൊന്നുമാറി
തുടുപ്പായിടും
– ജോൺസൺ എഴുമറ്റൂർ