ബാല്യകാലങ്ങളിൽ
ഏറ്റംഗമിച്ചതാം
ആദ്യത്തെ വണ്ടിയാ
പാളവണ്ടി
ബെല്ലില്ലബ്രേക്കില്ല
ചാടില്ലലൈറ്റില്ല
ആകെപറഞ്ഞിടാൻ
ഡ്രൈവർമാത്രം
കല്ലുമുഴച്ചുള്ള
പാതയിലെത്രയോ
വണ്ടികൾപാഞ്ഞോരു
കാലമാർന്നു
കാച്ചട്ടധാരിയാം
ഡ്രൈവറോവണ്ടിയേ
ഏക്കംവലിച്ചോണ്ടു
പോയകാലം
കണ്ടക്ടറില്ലേലും
കൃത്യംസ്ഥലത്തന്നു
ആളിറങ്ങീടുവാൻ
വണ്ടിനിർത്തും
വണ്ടിനിർത്തീടുമ്പോൾ
യാത്രികനായവൻ
ഡ്രൈവറെകേറ്റി
വലിച്ചിടേണം
പാളകൾതേഞ്ഞുള്ള
ദ്വാരംകടന്നെത്ര
കല്ലുകൾ കുണ്ടീൽ
തറച്ചകാലം
കല്ലുള്ളപാതയിൽ
കുണ്ടിക്കുരക്ഷയായ്
പൊങ്ങിയിരുന്നെത്ര
യാത്രചെയ്തു
കാലത്തിറങ്ങുന്ന
വണ്ടിപ്രമാണികൾ
ഭക്ഷണകാര്യോം
മറന്നുപോകും
നട്ടെല്ലിലൊട്ടുന്ന
പൊക്കിൾചുഴിക്കുമേൽ
വള്ളിയിൽതൂങ്ങുന്ന
കാച്ചട്ടയും
അന്തിക്കുവന്നിടാൽ
അമ്മേടെസമ്മാനം
നിത്യംലഭിക്കുന്ന
കാലമാർന്നു
മൂടു കിഴിഞ്ഞുള്ള
കാച്ചട്ടയെന്നുമേ
തുന്നിതരുന്നമ്മ
കൃത്യമായീ
പാളയുംപോയ്
പാളവണ്ടിയുംപോയ്
ബാല്യകാലംമറക്കുമോ
മർത്യകാലം
– ജോൺസൺ എഴുമറ്റൂർ