ഒരു നിമിഷം കൊണ്ട്
അലിയുന്ന ആത്മ സുഹൃത്ത് പ്രകൃതി.
സുഖ-ദുഃഖ മാതാവ്.
കരുണയും കരുതലും
തരും പിതാവ്.
എല്ലാം കൊണ്ടും
സമൃദ്ധമായ ജീവ വായുവായ മണ്ണ്.
ആറടി മണ്ണിൻ്റെ
സുതാര്യത നിറഞ്ഞ
ജീവിതം.
ഇറ്റ് വീഴുന്ന മഴയിൽ
പൊങ്ങുകയും – താഴുകയും ചെയ്യുന്ന
ജീവിതങ്ങൾ.
ഒരു വഴി – ഇരുവഴി
എന്നില്ലാതെ ഒന്നിച്ചൊഴുകി
ഒഴുകി പുഴയിലേക്ക്
എത്തുന്ന കുറെ ഏറെ
വെള്ള കൂടാരങ്ങൾ.
മനുഷ്യ ജീവ-ജന്യ
ശുദ്ധി സ്രോതസ്സ്.
പ്രകൃതി എന്ന തനിമയുടെ
ഹർഷാരവത്തിൻ്റെ
വക്താവ്.
എല്ലാം അവളിൽ സുരക്ഷിതം.
അതിഥികൾ
ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...












