സന്ധ്യനേരത്തിറയത്തങ്ങിരുന്നു ഞാന്‍
പൊന്തുന്ന താരകളേ നോക്കിയങ്ങനെ
ചിന്തിച്ചൊരു മാത്ര, യപ്പോള്‍ മനസ്സിലീ-
യന്തമില്ലാത്ത വിഹായസ്സു തേടി ഞാന്‍
പൊന്തിപ്പറന്നു പാറുന്നുവോ ശൂന്യത-
യിങ്കലൊരുപാടു നോവുമാത്മാവുകള്‍
നീലവാനില്‍ത്തെളിയുന്ന മിന്നായങ്ങള്‍
കേവലം പ്രാണത്തുടിപ്പുകളാകുമോ
മോക്ഷനദിയുടെ തീരത്തു ശാശ്വത
മോക്ഷവും തേടിയലയുന്നതാകുമോ
എങ്ങു പോയ് ദേഹമൊഴിഞ്ഞൊരു ദേഹികള്‍
പിന്നെയും പിന്നെയും ജന്മമെടുത്തുവോ
നിശ്ശബ്ദതയിലീവിണ്ണില്‍ ശ്രവിപ്പതീ
നിശ്ശബ്ദമാം ജീവതാളമോ, ഗീതമോ
എന്നുടെ മുന്‍ ഗാമികള്‍ പോയ പാതയി-
ലെന്നെയുമാരോ വിളിക്കുന്നു മെല്ലവേ
അങ്ങു ദൂരെ പ്രകാശിക്കുന്നൊരു തീര-
മങ്ങു ചെന്നേവരും സംഗമിച്ചീടുമോ
യുദ്ധത്തിൻ്റെ നിഴൽ
അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്. അമ്മതൻ കണ്ണീരിലുപ്പുകലരുന്നുഅനാഥരാം മക്കൾ തൻ വിലാപം മാത്രംസ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ...












