ഏകാന്തത അവൾക്കെന്നും കൂട്ടായിരുന്നു,
കാരണം പറ്റിക്കാനോ – ചതിക്കാനോ
അവൾക്കറിയില്ലായിരുന്നു.
മറ്റുള്ളവരുടെ പ്രതികരണങ്ങൾ
എതിർക്കാൻ പഠിക്കാത്ത വിഢി.
മാറുന്ന കാലത്തിനൊത്ത്
സഞ്ചരിക്കാൻ കഴിയാതെ
തന്നെ ജീവിതം നിലച്ചവൾ.
സ്വാർത്ഥത കൈവശം
വച്ചവർ പണമായി കണ്ടു.
ചീഞ്ഞ മലക്കറി കളയുന്ന
തുപോലെ ബന്ധങ്ങൾ
അറ്റ് കളയുന്നവർ.
ശൂന്യതയുടെ താഴ് വാരത്തിൽ
അവൾക്ക് കൂട്ട് കണ്ണീരായിരുന്നു.
ബന്ധങ്ങൾ മാറി – സ്വന്തങ്ങൾ മാറി
ബന്ധനസ്ഥയായി അടക്കപ്പെട്ടവൾ.
ആസൂത്രണം നടത്തി
ചേരില്ലാന്നകറ്റി മാറ്റി.
തെളിഞ്ഞ ഘോഷങ്ങൾ
മറഞ്ഞ് വരവേറ്റവൾ.
സുകൃതം കോമാളിയാക്കി
അതിൽ മനം നൊന്ത്
ഒളിച്ചോടിയവൾ.
തുലാസ്സ് കണക്കിൽ
കുടുങ്ങി മിച്ചം
കൈക്കലാക്കിയവൾ.
നേർരേഖയിൽ അവശിഷ്ടങ്ങളെ
കൊത്തി പറക്കിയവൾ.
ഒന്നൊന്ന് ചേർത്ത്
നിർധനയിൽ തള്ളിയവരെ
കണ്ട്, മാറ്റുരച്ച്
ആരോരുമില്ലാത്തവളെ
ന്നാരാഞ്ഞ് തന്നിലേയ്ക്ക്
അണച്ചു കാക്കക്കൂട്ടം.