യാമനേരത്ത്
ഈ പട്ടണത്തിലെ
ദീപാലങ്കാര കാഴ്ചകൾക്കിടയിൽ
നിന്നെ കണ്ടുമുട്ടിയപ്പോൾ
ഇതേ ഛായയിലുള്ള മറ്റൊരാളെയോർമ്മ വന്നൂ !
കന്യാമഠത്തിലെ
സന്ന്യാസിനി സ്മിതയെ !
കൗമാരയന്ത്യത്തിൽ
തിളച്ചുമറിയുന്നഗ്‌നിയിൽ
വീണ് പൊള്ളിയ ചുരുൾ
നിവർത്തിയാലും നിവർത്തിയാലും
തീരാത്തകഥകൾ അവൾതൻ
പിറവിയ്ക്കു മുന്നേ ദൈവത്തിന്
കൈകൂലി കൊടുത്ത് കിട്ടിയ
മുത്തിനെ ദൈവദാസിയാക്കി
നൽകാമെന്നുള്ള മാതാപിതക്കളുടെ
നേർച്ച അതേ പ്രകാരം സംഭവിച്ചു.
അവളിപ്പോൾ ഏദൻത്തോട്ടത്തിലെ
ആദി പാപത്തിന്റെ നായകിയാണ്
രഹസ്യങ്ങളുടെ തടവറയിൽ
നിലവിളിക്കുന്ന പിഞ്ചു പൈതലിന്
മുലയൂട്ടിയമ്മ
ഇന്നവൾഡൽഹിയിലെ കന്യാശ്രമവും
സഭാവസ്ത്രവും ഉപേക്ഷിച്ചു
അവളുടെ കാമുകനായ ദേവദാസനുമൊത്തു
നവ ജീവിതനൗകതുഴയുന്നു.
– കുഞ്ഞച്ചൻ മത്തായി