ഗുരുവായൂരപ്പന് നേർച്ചയായ് കിട്ടിയ
രത്നക്കൽ മുത്തുള്ള സ്വർണ്ണമാല
കണ്ണൻ്റെ തോഴനാം ഉണ്ണിക്കതിഷ്ടമായ്
കണ്ണനാ മാല കൊടുത്തുണ്ണിക്ക്
പിറ്റെന്നാൾ കണ്ണൻ്റെ മാല കാണാഞ്ഞിട്ട്
ഭക്തരെല്ലാരും പരിഭ്രാന്തരായ്
അപ്പോഴതാ ഉണ്ണി മാലയണിഞ്ഞിട്ട്
നിൽക്കുന്ന കണ്ടവർ കോപിഷ്ടരായ്
എല്ലാരും ചേർന്നു വിളിച്ചപ്പോൾ ഉണ്ണിയെ
കണ്ണൻ്റെ മാല കട്ടുണ്ണിയെന്ന്
കള്ളനെന്ന വിളി കേട്ടപ്പോഴുണ്ണിക്ക്
സങ്കടം വന്നു വിതുമ്പിപ്പോയി
പിന്നെയാ മാലയങ്ങൂരിയെടുത്തുണ്ണി
കോപത്താൽ ദൂരേക്ക് ആഞ്ഞെറിഞ്ഞു
ആ മാല ചെന്നങ്ങു വീണു കൊന്നകൊമ്പിൽ
തൂങ്ങിക്കിടന്നൊരു പുഷ്പമായി
അപ്പോഴതാ കണ്ണൻ പ്രത്യക്ഷപ്പെട്ടുടൻ
ഉണ്ണിയെ ചേർത്തു പിടിച്ചു ചൊല്ലി
പൂത്തു വിടർന്നൊരീ കർണ്ണികാര പുഷ്പം
വിഷു ദിനം കണി കണ്ടാൽ സമൃദ്ധിയേറും
ത്രേതാ യുഗത്തിൽ ബാലിയെ കൊല്ലുവാൻ
ശ്രീരാമ ദേവൻ മറഞ്ഞു നിന്നു
കൊന്ന മരം എന്ന പേരുദോഷം മാറ്റി
ശ്രീകൃഷ്ണാവാതാരം ധന്യമാക്കി