• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, June 8, 2025
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

പള്ളിക്കാട് – ഭാഗം 9

Pallikkad - Novel By KM SALEEM PATHANAPURAM - Part 9

SALEEM KM by SALEEM KM
December 19, 2024
പള്ളിക്കാട്  – ഭാഗം 9
10
VIEWS
Share on FacebookShare on WhatsappShare on Twitter

സാധാരണ നാലാളുളള വീട്ടിലേക്ക് കാക്കിലോ മിക്സ്ച്ചർ വാങ്ങിക്കൊണ്ടുവന്നാൽ അത് നാലു മാസം മെനക്കെട്ട് തിന്നാൽതന്നെയും പിന്നെയും കുറേബാക്കിയുണ്ടാകും. മുഴുവനും എടുക്കണോ അതല്ല പകുതി എടുത്താൽ മതിയാകുമോ. നല്ലൊരു ദിവസമായതുകൊണ്ട് എന്നോട് കൂടുതൽ പറയിപ്പിക്കാതിരിക്കലാണ് നിങ്ങൾക്ക് നല്ലത്.

ഞാനിവിടെ വെച്ചിരുന്ന ലൈറ്റർ ഇവിടെ കാണുന്നില്ലല്ലോ സക്കീനാ.. നീയത് എടുത്തുകൊണ്ടുപോയോ.

മൂത്രമൊഴിക്കാനെന്തിനാ ലൈറ്റർ.?

അതും ശരിയാണല്ലോ.

അല്ല സക്കീനാ..നമ്മൾ ഇവിടെ ഇരുന്ന് ചരിത്രം പറയാൻ തുടങ്ങിയിട്ട് നേരം കുറേ ആയില്ലേ. എനിയ്ക്കാണെങ്കിൽ മഗ്‌രിബിൻ്റെ മുൻപായി ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുമുണ്ട്. ബാക്കികാര്യങ്ങൾ ഞാൻ മറ്റൊരു ദിവസം പറഞ്ഞു തന്നാൽ മതിയോ.?

അതൊന്നും ശരിയാവില്ല. ഒന്നാമതായി ഇങ്ങനെയൊരു ഒഴിവു ദിവസം ഇനി അടുത്തൊന്നും കിട്ടിയെന്നു വരില്ല. അഥവാ കിട്ടിയാൽ തന്നെ പറയാൻ നിങ്ങൾക്കും സമാധാനത്തോടെ അതു കേട്ടിരിക്കാൻ എനിയ്ക്കും സമയം ഉണ്ടായിക്കൊള്ളണമെന്നുമില്ല.
ലൈറ്റർ കാണാത്തതാണ് പ്രശ്നമെങ്കിൽ അത് എൻ്റെ കൈയിലുണ്ട്. ബാക്കിയും കൂടി പറഞ്ഞതിനു ശേഷം നിങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാം. മഗ്‌രിബാവാൻ ഇനിയും മണിക്കൂറുകൾ കുറേയുണ്ടല്ലോ.

നിൻ്റെ അഭിപ്രായം അതാണെങ്കിൽ അങ്ങിനെതന്നെ ചെയ്യാം. നമ്മൾ എവിടെയാണ് പറഞ്ഞു നിർത്തിയത്.?

നിങ്ങൾപറഞ്ഞുകൊണ്ടിരുന്നത് വയളിൻ്റെ കാര്യമാണ്. പക്ഷേ എൻ്റെ ചോദ്യം പള്ളിക്കാട്ടിൽ ഖബറാളികളെന്ന ഒരു കൂട്ടരുണ്ടെന്ന് മറ്റുള്ളവരെപ്പോലെ നിങ്ങളും വിശ്വസിച്ചിരുന്നോ എന്നായിരുന്നു.

അതേ, അതുതന്നെയാണ് ഞാൻ പറഞ്ഞുവരുന്നത്.
ഇപ്പോഴത്തെ മതപ്രഭാഷണം കേട്ടാൽ ആർക്കെങ്കിലും ഭയഭക്തികൂടുമെന്ന്
നീ കരുതുന്നുണ്ടോ. ഇല്ലല്ലോ..എന്താ കാരണം.?

എനിയ്ക്കറിയില്ല.

എങ്കിൽ ഞാൻ പറഞ്ഞു തരാം.

തെരഞ്ഞെടുക്കുന്ന വിഷയം തന്നെയാണ് ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണം ശബ്ദവും വെളിച്ചവുമാണ്. പത്താൾക്കുവീതം ഓരോ ഫ്ലെഡ് ലൈറ്റും നാലുകിലോമീറ്റർ ചുറ്റളവിൽ കേൾക്കാൻ പറ്റുന്ന ശബ്ദക്രമീകരണവുമാണ് രണ്ടാമത്തെ കാരണം.

ഇന്നത്തെ മതപ്രഭാഷണമെന്നുപറയുന്നത് ആസ്വാദനമായിട്ടാണ് പലരും കാണുന്നത്. പണ്ടൊന്നും അങ്ങനെ ആയിരുന്നില്ല.
പ്രഭാഷകരുടെ പേരും പ്രശസ്തിയുമൊന്നും അന്നാർക്കും ഒരു വിഷയമേ അല്ലായിരുന്നു.

റബീഉൽ അവ്വൽ പിറന്നാൽ പിന്നെ പന്ത്രണ്ട് വരെയും വയളുണ്ടാകും. പിന്നെ റമളാൻ പത്തുകഴിഞ്ഞാൽ ഇരുപത്തി ഏഴാം രാവുവരെയുള്ള ദിവസങ്ങളിലും ഉണ്ടാകും.

അൽപം ഉയർത്തിക്കെട്ടിയസ്ഥലത്ത് ഓലമേഞ്ഞതോ സാരി വലിച്ചു കെട്ടിയതോ ആയ ഒരു സ്റ്റേജുണ്ടാകും. സ്റ്റേജിലും സദസ്സിലുമായി രണ്ടോ മൂന്നോ പെട്രോമാക്സും കത്തിച്ചു വെയ്ക്കും. നമ്മുടെ പഴയങ്ങാടിയിൽ വെച്ചാണ് അന്നൊക്കെ വയള് പറയാറുണ്ടായിരുന്നത്.

ഓലച്ചൂട്ടിൻ്റെ വെളിച്ചത്തിലാണ് സ്ത്രീകളും കുട്ടികളും പഴയങ്ങാടിയിൽ എത്തിച്ചേർന്നിരുന്നത്. തിരിച്ചു പോകുന്നതും അങ്ങനെ തന്നെയായിരുന്നു. ഇന്നത്തെപ്പോലെ സ്ത്രീകൾ പള്ളിയിൽ പോകുന്നതോ നിസ്ക്കാരസമയത്ത് തലപ്പാവ് ധരിക്കുന്നതോ ഒന്നുമായിരുന്നില്ല അന്നത്തെ പ്രധാന വിഷയം. അന്നത്തെ വിഷയമെന്നത് ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളുമായിരുന്നു.

ഇന്നത്തെ പ്രഭാഷണങ്ങളിൽ എപ്പോഴെങ്കിലും സക്കാത്തിനെക്കുറിച്ചും പരദൂഷണം പറയുന്നതിനെക്കുറിച്ചും പറയുന്നത് നീ കേട്ടിട്ടുണ്ടോ, ഇല്ലല്ലോ.?
അന്ന് അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊക്കെയായിരുന്നു പ്രധാനമായും പറഞ്ഞിരുന്നത്.

കഴിവുണ്ടായിട്ടും സക്കാത്ത് കൊടുക്കാത്തവരും പരദൂഷണം പറയുന്നവരുമെല്ലാം മരിച്ചു കഴിഞ്ഞാൽ ഖബറിൽ വെച്ചു തന്നെ ശിക്ഷ അനുഭവിച്ചു തുടങ്ങുമെന്നും
അത് താങ്ങാൻ കഴിയാതെ അവർ അട്ടഹസിച്ചു കൊണ്ടിരിക്കുമെന്നുമെല്ലാം അന്നാണ് ഞാൻ മനസ്സിലാക്കിയത്. വല്ല്യുമ്മയുടെ കൂടെ വയള് കേൾക്കാൻ പോയപ്പോഴാണ് ഖബറാളികളെന്ന വാക്ക് ഞാൻ ആദ്യമായികേട്ടത്.

ഇപ്പറഞ്ഞ രണ്ടു കാര്യങ്ങൾ കൊണ്ട് പള്ളിക്കാടും ഖബറാളികളും എനിക്ക് ഭയമുളവാക്കുന്ന കാര്യം തന്നെയായിരുന്നു.

പിന്നീട് എപ്പോഴാണ് നിങ്ങൾക്കാഭയം ഇല്ലാതായത്?

രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പള്ളിക്കാട്ടിലെ ഖബറുകൾക്കരികിൽ ചെന്നിരിക്കാൻ തുടങ്ങിയ കാലം മുതൽ.

നിങ്ങളുടെ ജീവിതത്തിൽ അങ്ങനെയൊരു കാലവുമുണ്ടായിരുന്നോ.?

ഉണ്ടായിരുന്നു, ഞാൻ ചാവക്കാടിനും പുത്തൻപള്ളിയുടെയും ഇടയിലുള്ള വിവിധ പള്ളിദർസുകളിൽ പഠിച്ചിരുന്ന കാലമായിരുന്നത്.

നമ്മുടെ നാട്ടിലെ ഖബർസ്ഥാൻ പോലെയല്ല അവിടെയുള്ള ഖബർസ്ഥാനുകൾ. പള്ളിക്കാടെന്ന പേരിനോട് തികച്ചും നീതി പുലർത്തുന്ന തരത്തിലുള്ളതാണ് ഞാനവിടെ കണ്ടിട്ടുള്ള ഖബർസ്ഥാനുകളേതും. മയ്യിത്ത് മറമാടുന്നതിനു വേണ്ടിയല്ലാതെ അവിടേക്കാരും കടന്നു ചെല്ലുന്നത് ഞാൻ കണ്ടിട്ടില്ല.

നമ്മുടെ നാട്ടിലെ ഏതെങ്കിലും ഖബർസ്ഥാനിൽ ഖബറിൻ്റെ മുകളിൽ താൽക്കാലികമായി ടെൻ് കെട്ടിയുണ്ടാക്കിയതിനു ശേഷം മരണപ്പെട്ടവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അതിനടുത്തിരുന്ന് രാപകൽ ഭേദമില്ലാതെ ഖുർആൻ പാരായണം ചെയ്യുന്നത് നീ കണ്ടിട്ടുണ്ടോ.?
പള്ളിയുടെ സമീപത്ത് മറമാടപ്പെട്ട ഏതെങ്കിലും മഹാൻമാരുടെ ഖബറുകളെക്കുറിച്ചല്ല, അങ്ങനെഅല്ലാത്തവരുടെ കാര്യത്തിലാണ് ഞാൻ ചോദിച്ചത്.

എന്നോട് ഈ വക ചോദ്യങ്ങൾ ചോദിച്ചാൽ
ഇല്ല എന്നല്ലാതെ മറ്റൊരു മറുപടിയും ഉണ്ടാവില്ലെന്ന് നിങ്ങൾക്കുതന്നെ നന്നായിട്ടറിയാവുന്നതല്ലേ.

അതെന്താ നിനക്കറിയാതിരിക്കാൻ കാരണം.?

ഞാനൊരുസ്ത്രീയായതുകൊണ്ട്. നിങ്ങൾ പുരുഷൻമാരെപ്പോലെ പള്ളിയിലേക്കും പള്ളിക്കാട്ടിലേക്കും പോകാത്തതുകൊണ്ട്.
അതുതന്നെ കാരണം.

അങ്ങനെയാണെങ്കിൽ ഞാൻ നിന്നോട് ഇക്കാര്യത്തിൽ ഇനിയൊന്നും ചോദിക്കുന്നില്ല. എന്നു കരുതി ഇടയ്ക്കു വെച്ച് എന്നോട് നിനക്കെന്തെങ്കിലും ചോദിക്കണമെന്നു തോന്നിയാൽ ചോദിക്കാതിരിക്കുകയും വേണ്ട.

അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം.
നമ്മുടെ നാട്ടിൽ ഖബറിൻ്റെ സമീപത്തുവെച്ചന്നല്ല മരണം സംഭവിച്ച വീടുകളിൽ പോലും അങ്ങനെയൊരു പതിവില്ല. ഒന്നോരണ്ടോ ആളുകളുടെ കാര്യമല്ല ഞാൻ പറഞ്ഞത്. പൊതുവേയുള്ള കാര്യമാണ്. അവിടുത്തെ കാര്യം അങ്ങനെയല്ല. മയ്യത്ത് മറവുചെയ്തതിനു ശേഷമുള്ള പ്രാർഥനയും മറ്റുള്ള കാര്യങ്ങളും പൂർത്തിയാക്കി ആളുകളെല്ലാം പിരിഞ്ഞുപോയിക്കഴിഞ്ഞാൽ ഉടനെ ഖബറിനു മുകളിൽ ഒരു താൽക്കാലിക ടെൻ് കെട്ടിയുണ്ടാക്കും. അപ്പോൾ വശങ്ങളിലുള്ള ഖബറുകളും ആ ടെൻ്റിനുളളിൽ അകപ്പെടും. രണ്ട് ഭാഗത്തും വീതി കുറഞ്ഞ ബെഞ്ചോ കട്ടിലോ കൊണ്ടിടും.
ഖുർആൻ പാരായണം ചെയുന്നവർക്ക് ഇരിക്കാൻ വേണ്ടിയാണത്.

രണ്ടുപേർ രണ്ടു മണിക്കൂർ എന്നരീതിയിൽ ഇരുപത്തിനാല് മണിക്കൂറും ഇടമുറിയാതെ ഖുർആൻ പാരായണം നടക്കും. പതിനാലു ദിവസം പൂർത്തിയാകുന്നതോടെയാണത് അവസാനിപ്പിക്കുന്നത്.

നാലടിയിലേറെ പൊക്കത്തിൽ ഇടതൂർന്ന് വളർന്നുപന്തലിച്ചു കിടക്കുന്ന പുല്ലാന്നിക്കാട്ടിനിടയിലൂടെ രണ്ടടിവീതിയിൽ താൽക്കാലികമായിവെട്ടിത്തെളിച്ചുണ്ടാക്കുന്ന വഴിയിലൂടെയാണ് കൂരിരുട്ടിൽപോലും പള്ളിയിൽ നിന്ന് ഖബറിനരികിലേക്കും തിരിച്ചും പോയി വരാറുള്ളത്.

ഇഴജെന്തുക്കളെയല്ലാതെ പള്ളിക്കാട്ടിൽ മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ലെന്ന തിരിച്ചറിവ് അന്നുമുതൽക്കാണ് എനിക്കുണ്ടായത്.

അപ്പോൾ ഖബറാളികളെക്കുറിച്ച് പണ്ടത്തെ ഉസ്താദുമാർ പറഞ്ഞത് കളവായിരുന്നോ.?

(തുടരും…)

– K.M സലീം പത്തനാപുരം

Previous Post

വേർപാടിൻ്റെ പത്തൊമ്പതാം ആണ്ട്

Next Post

പള്ളിക്കാട് – ഭാഗം 10

Related Rachanas

പള്ളിക്കാട്  – ഭാഗം 14
നോവൽ

പള്ളിക്കാട് – ഭാഗം 14

January 7, 2025

ഉപ്പാ.. പള്ളിയിലേക്ക് ആൾക്കാരൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ബാങ്ക് വിളിക്കാനായിട്ടുണ്ടാകുമോ. നമ്മൾ ഇവിടെ പണിയെടുക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയില്ലേ. ബാങ്ക് വിളിക്കാനുള്ള സമയമൊക്കെ ആയിട്ടുണ്ടാവും. എന്താ മോനങ്ങനെ...

പള്ളിക്കാട്  – ഭാഗം 13
നോവൽ

പള്ളിക്കാട് – ഭാഗം 13

January 7, 2025

കാര്യമുള്ളതു കൊണ്ടാണെന്ന് കൂട്ടിക്കോ. കുറഞ്ഞ കാലമായാൽ പോലും നിൻ്റെ ഉപ്പയും നീയും ഒരു വീട്ടിൽ തന്നെയല്ലേ താമസിച്ചിരുന്നത്. നീ ഇപ്പോൾ പറഞ്ഞ സമയക്കുറവുതന്നെയല്ലേ തമ്മിൽ കാണാനും സ്നേഹം...

പള്ളിക്കാട്  – ഭാഗം 12
നോവൽ

പള്ളിക്കാട് – ഭാഗം 12

December 25, 2024

ഞങ്ങൾ അവിടേക്ക് പോകുന്നകാര്യം നീ എങ്ങനെയാണ് അറിഞ്ഞത്. ഈ കാര്യം പറയാൻ വേണ്ടി ഇന്നലെ രാത്രി നിന്നെയവൻ ഒരുപാട് തവണ വിളിച്ചിരുന്നു. സുഹൃത്തുക്കളുടെ കൂട്ടത്തിൽ നിന്നെമാത്രമേ ഇക്കാര്യം...

പള്ളിക്കാട്  – ഭാഗം 11
നോവൽ

പള്ളിക്കാട് – ഭാഗം 11

December 25, 2024

കാര്യം നീ പറഞ്ഞതെല്ലാം വാസ്തവം തന്നെയാണ്. പക്ഷെ നീ പറയാത്ത ചിലകാര്യങ്ങളും കൂടി കൂട്ടിച്ചേർത്തെങ്കിലേ അത് ശരിയായ അർത്ഥത്തിൽ പൂർത്തിയാവുകയുള്ളൂ. നിനക്ക് കിട്ടുന്ന പണത്തിൻെ മൂന്നിരട്ടിയെങ്കിലും എനിയ്ക്കു...

പള്ളിക്കാട്  – ഭാഗം 9
നോവൽ

പള്ളിക്കാട് – ഭാഗം 10

December 19, 2024

അല്ല. അവർ പറഞ്ഞത് ജീവിച്ചിരിക്കെ മന:പൂർവ്വം ചെയ്തു കൂട്ടിയ തെറ്റുകൾക്കുള്ള ശിക്ഷ മരിച്ചു കഴിഞ്ഞ് മറമാടുന്നതോടെ ഖബറിൽ വെച്ചുതന്നെ ലഭിച്ചു തുടങ്ങുമെന്നാണ്. ശിക്ഷയുടെ കാഠിന്യത്താൽ വേദന സഹിക്കാൻ...

പള്ളിക്കാട്  – ഭാഗം 8
നോവൽ

പള്ളിക്കാട് – ഭാഗം 8

December 8, 2024

അതുവരെയും മുറ്റത്ത് കൂട്ടം കൂടി നിൽക്കുകയായിരുന്നവരെല്ലാം കൂട്ടമായിതന്നെ വഴിയിലേക്കിറങ്ങിയതിനു ശേഷം പള്ളി ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. ഉപ്പയെ എടുത്തുകിടത്തിയിരുന്ന മയ്യത്ത്കട്ടിൽ നാലുപേർ ചേർന്ന് ചുമലിലേറ്റിക്കൊണ്ടു പോകുന്നതു കണ്ടപ്പോൾ...

Next Post
പള്ളിക്കാട്  – ഭാഗം 9

പള്ളിക്കാട് - ഭാഗം 10

POPULAR

വേർപാട്

വേർപാട്

September 17, 2023

ഒറ്റമരം

September 19, 2023

വിലാസം ഇല്ലാത്ത പുസ്തകം

September 19, 2023

രാത്രി യാത്രക്കാർ

July 17, 2023

കുട

September 17, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • പള്ളിക്കാട് – ഭാഗം 14
  • പള്ളിക്കാട് – ഭാഗം 13
  • മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
  • വിവാഹ വാർഷിക ആശംസകൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397