• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, June 8, 2025
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

പള്ളിക്കാട് – ഭാഗം 4

Pallikkad - Novel By K M SALEEM PATHANAPURAM - Part 4

SALEEM KM by SALEEM KM
October 28, 2024
പള്ളിക്കാട്  – ഭാഗം 4
19
VIEWS
Share on FacebookShare on WhatsappShare on Twitter

ഇനിയിപ്പോൾ അതൊരു പ്രയാസമുള്ള കാര്യമാണെന്നാണ് നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ നമ്മുടെ പള്ളിക്കാട്ടിൽ മാത്രമാണോ കുറ്റിക്കാടുള്ളത്.
ഒട്ടുമിക്ക പള്ളിക്കാടുകളും അങ്ങനെ തന്നെയല്ലേ, ഉറ്റവരുടെ ഖബർ സിയാറത്ത് ചെയ്യാൻ അതൊരു തടസ്സമാണെന്നുണ്ടെങ്കിൽ അവനവനുതന്നെ അത് വെട്ടിക്കളയാലോ. ഏറിയാൽ അരമണിക്കൂർ സമയമല്ലേ അതിനുവേണ്ടി ചെലവഴിക്കേണ്ടതുള്ളൂ.

ഓരോരോ കാരണം പറഞ്ഞ് റോഡും തോടും വൃത്തിയാക്കാൻ പുറപ്പെടുന്നവരുടെ കൂട്ടത്തിൽ മുൻപിൽ തന്നെയാണല്ലോ നിങ്ങളെ കാണാറുളളത്.
ഒരു ദിവസം പള്ളിക്കാട്ടിൽ ചെന്ന് ഉപ്പയുടെ ഖബറിനു ചുറ്റുമുള്ള കുറ്റിക്കാടുകൾ വെട്ടിക്കളഞ്ഞുകൂടെ, അങ്ങനെ ചെയ്താൽ ഉപ്പയുടെ അടുത്തുതന്നെ ചെന്നുനിന്നുകൊണ്ട് നേരിട്ട് സംസാരിക്കുകയും പ്രാർത്ഥിക്കുകയുമെല്ലാം ചെയ്യാലോ. കാലമിത്രയേറെ കഴിഞ്ഞുപോയിട്ടും നിങ്ങളെന്തുകൊണ്ടാണങ്ങനെ ചെയ്യാതിരുന്നത്.?

മന:പൂർവം ചെയ്യാതിരിക്കുന്നതല്ല സക്കീനാ..

പിന്നെ, മറന്നു പോയതാണോ.?

അല്ല, എവിടെയാണ് വെട്ടിത്തെളിയിക്കേണ്ടതെന്ന് നിശ്ചയമില്ലാത്തതു കൊണ്ട് ചെയ്യാതിരുന്നതാണ്.

എന്നു വെച്ചാൽ ഉപ്പയുടെ ഖബർ എവിടെയാണെന്ന് നിങ്ങൾക്കറിയില്ലെന്നോ.?

അതെ. സത്യമായിട്ടും എനിയ്ക്ക് അറിയില്ല. എനിയ്ക്കെന്നല്ല, ആർക്കുമറിയില്ല.

അതെന്താ നിങ്ങളുടെ കാര്യത്തിൽ മാത്രം അങ്ങനെ ആയത്.
ഉപ്പ നാട്ടുകാരുമായി നല്ലബന്ധത്തിലായിരുന്നില്ലേ, അതല്ലെങ്കിൽ മറവുചെയ്യുന്ന സമയത്ത് നാട്ടുകാരായിട്ടുളള ഒരാളും അവിടെ ഉണ്ടായിരുന്നില്ലേ.?

ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഞാൻ ഉത്തരം പറഞ്ഞാൽ നിൻ്റെ മനസ്സിൽ മറ്റനേകം ചോദ്യങ്ങൾ ഉരുണ്ടുകൂടും.
തന്നെയുമല്ല, വ്യക്തമായി പറഞ്ഞു കൊടുക്കാമായിരുന്നില്ലേ എന്ന് എൻ്റെ മനസ്സെന്നോടു ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

എൻ്റെ മനസ്സിൽ ഇപ്പോൾ തന്നെ നൂറുകൂട്ടം ചോദ്യങ്ങളുണ്ട്. പലതും എൻ്റെ സൃഷ്ടികൾ തന്നെയാണ്.
തനിച്ചുളള യാത്രകളിലും അപരിചിതരോടൊപ്പം സമയം ചെലവഴിക്കേണ്ടി വരുമ്പോഴുമാണ് ഞാനാചോദ്യങ്ങൾക്ക് ഉത്തരം തേടിപ്പോകാറുളളത്.

മന:ക്കോട്ടകൾ കെട്ടുക എന്നൊക്കെ പല കാര്യങ്ങൾക്കും ഉദാഹരണമായി ചിലർപറയുന്നത് നീ കേട്ടിട്ടില്ലേ, തമാശയല്ലത്. വാസ്തവമാണ്.

പലപ്പോഴായി ഞാൻ കെട്ടിയുണ്ടാക്കിയ മന:ക്കോട്ടകളുടെ എണ്ണമെത്രയാണെന്നു നോക്കിയാൽ ഞാനെൻ്റെ മനസ്സിൽ സ്വയം കുറിച്ചിട്ട ചോദ്യങ്ങളുടെ അത്രയും വരുമത്.

എന്നെപ്പോലെ മന:ക്കോട്ട കെട്ടാനൊന്നും നിനക്ക് നേരം കിട്ടിയിയെന്നു വരില്ല. അതുകൊണ്ട് പെട്ടെന്ന് ഉത്തം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിൽ കുറിച്ചിടുന്നതും നല്ലതല്ല. അടുക്കളയിലെ പണിയെല്ലാം ചെയ്തു കഴിഞ്ഞതിനുശേഷം നമുക്ക് സിറ്റൗട്ടിൽ ചെന്നിരിയ്ക്കാം.
മക്കൾ മദ്രസയിൽ നിന്നും തിരിച്ചുവരുമ്പോഴേക്കും നിൻ്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം വിശദമായിതന്നെ ഞാൻ പറഞ്ഞു തരാം.
ചിലപ്പോൾ നിനക്കതുകൊണ്ട് ഉപകാരം കിട്ടിയെന്നും വന്നേക്കാം.

അടുക്കളയിൽ ഇനിയൊന്നും എനിക്ക് ചെയ്യാനില്ല , ഉച്ചയ്ക്കു മുൻപായി ചെയ്തു തീർക്കാനുള്ളതൊക്കെയും സംസാരത്തിനിടയിൽ ചെയ്തു കഴിഞ്ഞിട്ടുണ്ട്.

അങ്ങനെയാണെങ്കിൽ നമുക്കങ്ങോട്ടിരിയ്ക്കാം.

കട്ടൻചായ ഉണ്ടാക്കണോ.?

നേരത്തെഉണ്ടാക്കിയത് ഫ്ലാസ്കിലുള്ളപ്പോൾ ഇനിയെന്തിനാണ് വേറെ ഉണ്ടാക്കുന്നത്.

എന്നാൽ പിന്നെ അതിൽ നിന്നും ഒരു ഗ്ലാസിൽ അൽപം എടുക്കാല്ലേ.?

അതിൽ നിന്ന് ഒരു ഗ്ലാസ്സിലേക്കല്ല, അതിൻ്റെ കൂടെ ഒരു ഗ്ലാസ്സുമെടുത്ത് വന്നാൽമതി.
കട്ടൻ ചായയുടെ അകമ്പടില്ലാതെ ഞാനെന്തു ചരിത്രം പറയാനാണ്.

എൻ്റെ കുട്ടിക്കാലത്തുതന്നെ ഉപ്പ മരണപ്പെട്ടു പോയിരുന്നെന്ന് നിനക്കറിയാലോ, എന്നാൽ എങ്ങനെയാണ് മരണപ്പെട്ടതെന്നും ബന്ധുക്കളും സഹോദരങ്ങളുമായി ആരെല്ലാമാണ് ഉണ്ടായിരുന്നതെന്നും നിനക്കറിയുമോ. ഉമ്മയോടോ, ജമീലയോടോ എപ്പോഴെങ്കിലും ആ വക കര്യങ്ങൾ നീ ചോദിച്ചിട്ടുണ്ടോ. അവരെപ്പോഴെങ്കിലും നിന്നോടതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ.?

ഉമ്മയുമായുളള സംസാരത്തിനിടയിൽ ചില കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട് എന്നല്ലാതെ കൂടുതലായൊന്നും എനിയ്ക്കറിയില്ല. അതുകൊണ്ടാണ് നേരത്തെ നിങ്ങൾ ഖബറിൻ്റെ കാര്യം പറഞ്ഞപ്പോൾ ഞാനങ്ങനെ ചോദിച്ചത്.

അങ്ങനെയാണെങ്കിൽ ഉപ്പയുടെ മരണത്തിൽ നിന്നുതന്നെ നമുക്ക് പറഞ്ഞു തുടങ്ങാം.

എനിക്ക് ഏഴു വയസുള്ളപ്പോഴാണ് ഉപ്പ മരിച്ചത്.
എന്നുവെച്ചാൽ ഞാൻ രണ്ടാം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന കാലം.
ഒരു ദിവസം ഉച്ച നേരത്ത് ക്ലാസ് മുറിയുടെ വാതിൽ പടിയിൽ ഒരാൾ വന്നു നിന്നതിനു ശേഷം ടീച്ചറെ വരാന്തയിലേക്കു വിളിച്ചു വരുത്തി എന്തൊക്കെയോ സംസാരിച്ചു. അയാൾ ആരായിരുന്നു എന്നകാര്യം അന്നും ഇന്നും എനിയ്ക്കറിയില്ല. എൻ്റെ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് അയാൾ സംസാരിച്ചു തുടങ്ങിയത്.
അയാൾ തിരിച്ചുപോയ ഉടനെ എന്നെയും തൊട്ടടുത്ത ക്ലാസ്സിലുണ്ടായിരുന്ന ജമീലയെയും വീട്ടിലേക്ക് പറഞ്ഞയച്ചു.

പതിവിലും നേരത്തെ സ്കൂളിൽനിന്നും വീട്ടിലേക്കു പോകാൻ കഴിഞ്ഞതിൻ്റെ ആഹ്ലാദത്തിലായിരുന്നതു കൊണ്ട് കാര്യകാരണങ്ങളൊന്നും ഞങ്ങൾ ടീച്ചറോട് ചോദിച്ചില്ല.

കളിയും ചിരിയുമായി സാവധാനം വീട്ടിൽ ചെന്നെത്തിയപ്പോൾ മുറ്റത്ത് കുറച്ചുപേർ കൂട്ടംകൂടി നിൽക്കുന്നതാണ് ഞങ്ങൾ കണ്ടത്. അവർ ഞങ്ങളെ ശ്രദ്ധിച്ചിരുന്നോ എന്നെനിയ്ക്കറിയില്ല.

ഞങ്ങളെന്തായാലും അവരെ ശ്രദ്ധിച്ചിരുന്നില്ല. കാരണം അക്കൂട്ടത്തിൽ ഞങ്ങൾക്ക് മുൻപരിചയമുള്ള മുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എത്രയും വേഗം ഇസ്മായിൽ കാക്കയുടെ വീട്ടുമുറ്റത്ത് പടർന്നു പന്തലിച്ചുനിൽക്കുന്ന പുളിമരച്ചോട്ടിൽ എത്തണമെന്ന് തീരുമാനിച്ചു കൊണ്ടാണ് ഞങ്ങൾ അകത്തേക്കു കയറിയിരുന്നതെങ്കിലും പൊടുന്നനെ ആ തീരുമാനത്തിൽ നിന്നും ഞങ്ങൾ പിൻമാറി.

ഇക്കാ.. ഇടയ്ക്ക് ഒരു കാര്യം ചോദിച്ചോട്ടെ, എന്തിനാണ് ഇത്ര ധൃതി പിടിച്ച് ഇസ്മായിൽ കാക്കയുടെ വീട്ടിലെത്തണമെന്ന് തീരുമാനിച്ചിരുന്നത്. പിന്നീട് എന്തു കാരണത്താലാണ് അതിൽ നിന്നും പിൻമാറിയത്. ആ വക കാര്യങ്ങളൊക്കെയും ഇപ്പോൾ നിങ്ങളുടെ ഓർമയിലുണ്ടോ.?

എന്താ സംശയം. ഓർമയിലുണ്ടെന്നുമാത്രമല്ല, പതിനാലാം രാവിൻ്റെ തിളക്കത്തോടെ എൻ്റെ മനസ്സിലിപ്പോഴും തെളിഞ്ഞു നിൽക്കുന്നുമുണ്ട്. ആ വക കാര്യങ്ങളൊക്കെത്തന്നെയാണ് ഇനിപറയാൻ പോകുന്നത്.

ഞാൻ നിന്നോട് ഫ്ലാസ്ക്കും ഗ്ലാസ്സും ഇങ്ങോട്ടെടുത്തു വെക്കണമെന്നുപറഞ്ഞത് നീ കേട്ടിരുന്നില്ലേ.

ഓ.. കേട്ടിരുന്നു. ശ്രദ്ധയിൽ നിന്ന് വിട്ടു പോയതാണ്.
അതങ്ങ് ദൂരെയൊന്നുമല്ലല്ലോ, അടുക്കളയിലല്ലേ, ഉടനെഎടുത്തുകൊണ്ടുവരാം.

ഉടനെ വേണ്ട, സാവധാനം മതി. കട്ടൻ കുടിക്കുന്നതിനു മുൻപായി മറ്റൊരു പ്രധാനകാര്യം ചെയ്യാനുണ്ട്.

പ്രധാനകാര്യം ചെയ്യുന്നതൊക്കെ കൊള്ളാം. പക്ഷെ.. അത് ഇവിടെ സിറ്റൗട്ടിൽ ഇരുന്നു കൊണ്ടുവേണ്ട.
മുറ്റത്ത് ഏതെങ്കിലുമൊരു കോണിൽ ചെന്നു ചെയ്താൽ മതിയെന്നു മാത്രം.

അതൊക്കെ നീ പറയാതെ തന്നെ ഞാൻ ചെയ്യാറുള്ളതല്ലേ സക്കീനാ..

(തുടരും…)

– K.M സലീം പത്തനാപുരം

Previous Post

വൻമതിലിൻ്റെ നാട്ടിലൂടെ – ഒരു ചിത്രകാരൻ്റെ യാത്രാകുറിപ്പുകൾ

Next Post

ഗരുഡൻ

Related Rachanas

പള്ളിക്കാട്  – ഭാഗം 14
നോവൽ

പള്ളിക്കാട് – ഭാഗം 14

January 7, 2025

ഉപ്പാ.. പള്ളിയിലേക്ക് ആൾക്കാരൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ബാങ്ക് വിളിക്കാനായിട്ടുണ്ടാകുമോ. നമ്മൾ ഇവിടെ പണിയെടുക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയില്ലേ. ബാങ്ക് വിളിക്കാനുള്ള സമയമൊക്കെ ആയിട്ടുണ്ടാവും. എന്താ മോനങ്ങനെ...

പള്ളിക്കാട്  – ഭാഗം 13
നോവൽ

പള്ളിക്കാട് – ഭാഗം 13

January 7, 2025

കാര്യമുള്ളതു കൊണ്ടാണെന്ന് കൂട്ടിക്കോ. കുറഞ്ഞ കാലമായാൽ പോലും നിൻ്റെ ഉപ്പയും നീയും ഒരു വീട്ടിൽ തന്നെയല്ലേ താമസിച്ചിരുന്നത്. നീ ഇപ്പോൾ പറഞ്ഞ സമയക്കുറവുതന്നെയല്ലേ തമ്മിൽ കാണാനും സ്നേഹം...

പള്ളിക്കാട്  – ഭാഗം 12
നോവൽ

പള്ളിക്കാട് – ഭാഗം 12

December 25, 2024

ഞങ്ങൾ അവിടേക്ക് പോകുന്നകാര്യം നീ എങ്ങനെയാണ് അറിഞ്ഞത്. ഈ കാര്യം പറയാൻ വേണ്ടി ഇന്നലെ രാത്രി നിന്നെയവൻ ഒരുപാട് തവണ വിളിച്ചിരുന്നു. സുഹൃത്തുക്കളുടെ കൂട്ടത്തിൽ നിന്നെമാത്രമേ ഇക്കാര്യം...

പള്ളിക്കാട്  – ഭാഗം 11
നോവൽ

പള്ളിക്കാട് – ഭാഗം 11

December 25, 2024

കാര്യം നീ പറഞ്ഞതെല്ലാം വാസ്തവം തന്നെയാണ്. പക്ഷെ നീ പറയാത്ത ചിലകാര്യങ്ങളും കൂടി കൂട്ടിച്ചേർത്തെങ്കിലേ അത് ശരിയായ അർത്ഥത്തിൽ പൂർത്തിയാവുകയുള്ളൂ. നിനക്ക് കിട്ടുന്ന പണത്തിൻെ മൂന്നിരട്ടിയെങ്കിലും എനിയ്ക്കു...

പള്ളിക്കാട്  – ഭാഗം 9
നോവൽ

പള്ളിക്കാട് – ഭാഗം 10

December 19, 2024

അല്ല. അവർ പറഞ്ഞത് ജീവിച്ചിരിക്കെ മന:പൂർവ്വം ചെയ്തു കൂട്ടിയ തെറ്റുകൾക്കുള്ള ശിക്ഷ മരിച്ചു കഴിഞ്ഞ് മറമാടുന്നതോടെ ഖബറിൽ വെച്ചുതന്നെ ലഭിച്ചു തുടങ്ങുമെന്നാണ്. ശിക്ഷയുടെ കാഠിന്യത്താൽ വേദന സഹിക്കാൻ...

പള്ളിക്കാട്  – ഭാഗം 9
നോവൽ

പള്ളിക്കാട് – ഭാഗം 9

December 19, 2024

സാധാരണ നാലാളുളള വീട്ടിലേക്ക് കാക്കിലോ മിക്സ്ച്ചർ വാങ്ങിക്കൊണ്ടുവന്നാൽ അത് നാലു മാസം മെനക്കെട്ട് തിന്നാൽതന്നെയും പിന്നെയും കുറേബാക്കിയുണ്ടാകും. മുഴുവനും എടുക്കണോ അതല്ല പകുതി എടുത്താൽ മതിയാകുമോ. നല്ലൊരു...

Next Post
ഗരുഡൻ

ഗരുഡൻ

POPULAR

അമ്മ

അമ്മ

July 5, 2023
മിന്നുന്നതെല്ലാം പൊന്നല്ല

മിന്നുന്നതെല്ലാം പൊന്നല്ല

September 20, 2023

തനിയെ

June 20, 2023
പാദൂർ കുഞ്ഞാമു ഹാജി

പാദൂർ കുഞ്ഞാമു ഹാജി

September 18, 2023
ഒരു പ്രേമഗാനം

ഒരു പ്രേമഗാനം

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • പള്ളിക്കാട് – ഭാഗം 14
  • പള്ളിക്കാട് – ഭാഗം 13
  • മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
  • വിവാഹ വാർഷിക ആശംസകൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397