പുതിയ ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം മുകുന്ദനെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. എയർകണ്ടീഷൻ ചെയ്ത മുറികളും, കമ്പ്യൂട്ടറുകൾക്ക് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ആളുകളും അവന് തികച്ചും അപരിചിതമായ കാഴ്ചകളായിരുന്നു.
സെക്യൂരിറ്റി യൂണിഫോമിൽ നിന്നും ഫോർമൽ വസ്ത്രങ്ങളിലേക്കുള്ള മാറ്റം അവന് ഉള്ളിലൊരു ആത്മവിശ്വാസം നൽകിയെങ്കിലും ഒരുതരം അപകർഷതാബോധം അവനെ വേട്ടയാടിക്കൊണ്ടിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്ന നിലയിൽ ഫയലുകൾ കൈകാര്യം ചെയ്യാനും റിപ്പോർട്ടുകൾ തയ്യാറാക്കാനുമാണ് അവനെ ഏൽപ്പിച്ചിരുന്നത്. പഠിച്ച കാലത്തെ അറിവുകൾ തുരുമ്പെടുത്തിട്ടില്ലെന്ന് തെളിയിക്കാൻ അവൻ കഠിനാധ്വാനം ചെയ്തു.
ഉച്ചഭക്ഷണത്തിന് സഹപ്രവർത്തകർ വിലകൂടിയ ഹോട്ടലുകളെ ആശ്രയിച്ചപ്പോൾ മുകുന്ദൻ കൊണ്ടുവന്ന ലളിതമായ പൊതിച്ചോറ് അവൻ ഒരു മൂലയിലിരുന്നു കഴിച്ചു.
പൊതിച്ചോറിൻ്റെ ലളിതതയിൽ അവൻ കണ്ടെത്തിയത് ദാരിദ്ര്യമല്ല. ജീവിതത്തിൻ്റെ യഥാർത്ഥ രുചിയായിരുന്നു.
ആദ്യമാസത്തെ ശമ്പളം കയ്യിൽ കിട്ടിയപ്പോൾ മുകുന്ദൻ്റെ കൈകൾ വിറച്ചു. സെക്യൂരിറ്റി ജോലിയേക്കാൾ മൂന്നിരട്ടി തുക. നേരെ പോയത് മരുന്നുകടയിലേക്കാണ്. അമ്മയ്ക്ക് വേണ്ട വിലകൂടിയ മരുന്നുകളും അച്ഛന് നടക്കാൻ സഹായിക്കുന്ന ഒരു വാക്കറും വാങ്ങി അവൻ നാട്ടിലേക്ക് അയച്ചു. രാത്രിയിൽ അമ്മയെ വിളിച്ചപ്പോൾ മറുതലയ്ക്കൽ അമ്മ കരയുകയായിരുന്നു.
അമ്മയുടെ കണ്ണീരിൽ വേദനയുടെ ഉപ്പ് ഇല്ലായിരുന്നു. അത് അഭിമാനത്തിൻ്റെ തേൻ കലർന്ന ആശ്വാസമഴയായി മുകുന്ദൻ്റെ ഹൃദയത്തിൽ പെയ്തിറങ്ങി.
പക്ഷേ അത് സങ്കടം കൊണ്ടായിരുന്നില്ല അഭിമാനം കൊണ്ടായിരുന്നു.
തുടരും….
– ശ്യാമള ഹരിദാസ്












