പൊന്നോടക്കുഴുലുമായി കാളിന്ദീ തീരത്ത്
കാത്തിരിക്കുന്നൊരു രാധയാണു
മുരളിഗാനത്താൽ നൃത്തമാടുവാൻ
കണ്ണനെ തേടുന്ന രാധയാണു എൻ്റെ
അമ്പാടിക്കണ്ണനെ തേടുന്ന രാധയാണു
(പൊന്നോട ….)
ചിലങ്കകളണിഞ്ഞും ( താളം തുടിച്ചും) വീണതൻ ശ്രുതിമീട്ടിയും
കാലൊച്ച കേൾക്കുവാൻ കാതോർത്തു നിന്നു പോയി…
അനുരാഗപൂക്കൾ കൊരുത്തു വെച്ചു ഞാൻ
ഈ വൃന്ദാവന തീരത്ത് ഒരുങ്ങി ( നോക്കി) നിന്നു…
(പൊന്നോട … )
കൂടെ കളിക്കുവാൻ തോഴിമാരെത്തുനേരം
കിന്നാരം ചൊല്ലുവാൻ ഞാൻ മറന്നു പോയ് …
നിമിഷങ്ങൾ പോയതറിയാതെ കണ്ണാ
എന്നുമെൻ ഹൃദയം നിനക്കുള്ളതല്ലേ കണ്ണാ ….
നിനക്കുള്ളതല്ലേ കണ്ണാ….
( പൊന്നോട … )