പാളയം പള്ളിയിൽ പോയി പ്രാർത്ഥിച്ച് പുറത്ത് എത്തിയപ്പോൾ ബട്ടർഫലേയ്ക്ക് സ്ക്രീനിലെ മാന്ത്രികൻ ‘ഗോപൻ ‘ നീങ്ങുന്നു.
ആരാധകനെ പരിചയപ്പെടണമെന്ന മോഹസാക്ഷാൽക്കരത്തിനായ് ശ്രമം നടത്തി.
‘ഫിലിം സ്റ്റാർ ഗോപനല്ലേ ”
അതെയെന്നർത്ഥത്തിൽ തലയാട്ടി വെള്ളിത്തിരയിൽ മറ്റുള്ളവരുടെ മനസ്സ് അളക്കുന്ന റോളിൽ അദ്ദേഹം പറഞ്ഞു.
” കോവളത്ത് ഷൂട്ടിങ്ങ് ഉണ്ട് അല്പം തിരക്കിലാ പോകട്ടെ ”
ചിലയ്ക്കുന്ന സെൽ ഫോണുമായി സൂപ്പർ ഹീറോ ബട്ടർഫ്ളൈസ് കാറിൽ പറന്നകന്നു.
സ്റ്റാറിന് മനസ്സിൽ ശുക്രിയ കോറിയിട്ട് കനകക്കുന്ന് കൊട്ടാരത്തിന് മുൻപിലെത്തിയപ്പോൾ സിനിമയുടെ ഷൂട്ടിങ്ങ്.
” ആരാ നടൻ ?”
“സൂപ്പർ സ്റ്റാർ ഗോപകുമാർ ”
കൊതിയോടെ പളളി മുറ്റത്തു കണ്ട സൂപ്പർ സ്റ്റാറിൻ്റെ മുഖം മനസ്സിലെ മിനി സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഇപ്പോൾ കാണുന്നവൻ അപരനാണെന്ന ഉറച്ച ബോധമുണ്ടായ്. സ്റ്റാറിനെ കഷ്ടത്തിലാക്കുന്ന ദുഷ്ടൻമാരെ നഷ്ടത്തിലാഴ്ത്താൻ അധരങ്ങൾ വാചാലമായി.
” ഇത് സുപ്പർ സ്റ്റാർ ഗോപനല്ല അപരനാണോ ?”
വീണ്ടും അധികാര കസേര ലഭിച്ച മന്ത്രിയേ പോലേ വാചകമേള തകർക്കുമ്പോൾ ഷൂട്ടിങ്ങ് കാണുവാൻ നിന്നവർ പിറുപിറുത്തു.
” ഡേയ് വായ് മുടു”
സംവിധായകൻ്റെ ഡയലോഗ്സ്റ്റണ്ട് സീനിലേക്ക് പോകുന്നതിന് മുൻപത്തേതാണെന്ന് ആരുടേയോ കൈപടങ്ങൾ അയാളുടെ ദേഹത്ത് കയറി ഇറങ്ങിയപ്പോഴാണ് മനസ്സിലായത്.
” ഞാൻ ഇന്നസെന്റാണ്?”
“നീ സിനിമാ നടൻ ഇന്നസെന്റാണെന്നോ ”
“ഞാൻ നിഷ്കളങ്കനാണ് . എന്നെ വെറുതെ വിടണേ”
അവിടെയുള്ളവരുടെ കരങ്ങൾ വീണ്ടും അയാളിൽ പതിച്ചപ്പോൾ കണ്ട് നിന്ന നായകൻ പറഞ്ഞു: “അയാളെ വെറുതെ വിട്ടേക്ക്
പറഞ്ഞതൊക്കെ സത്യമാണ്. അയാൾ അൻവറാണ് ”
“ഗോപൻ സാറിനിന്ന് തിരക്ക് പിടിച്ച ഷൂട്ടിങ്ങ് പലയിടത്തുമുള്ള തിന്നാൽ എന്നെ അഭിനയിക്കാൻ ഇവിടേയ്ക്ക് നിയോഗിച്ചു.അതിനുള്ള പ്രതിഫലം സാറ് തരും.
ഇവിടെ നടന്ന സംഘർഷമായ അവസ്ഥ വേണ്ടിയില്ലായിരുന്നുവെന്ന് ചുറ്റുമുള്ളവർക്ക് തോന്നി.
ഈ നിമിഷം ചെലവ് കുറഞ്ഞ രീതിയിൽ സിനിമാസ്റ്ററുകളുടെ ഡ്യൂപിനെ വെച്ച് പടം പിടിക്കണമെന്നുള്ള ആഗ്രഹം സംവിധായകൻ്റെ മനസ്സിൽ ഉദിച്ചു.
– ആന്റോ കവലക്കാട്ട്