ലോക സർക്കിളാം
ഗൾഫിൽ,
(നിഘാതക്ഷൌണിയിൽ)
വണ്ടിക്കാളകളെ പോൽ
അദ്ധ്വാനഭാരം ചുമന്ന്
തീക്കാറ്റിനോടും
മരം കോച്ചും തണുപ്പിനോടും
പോരാടിയ വിയർപ്പിൻ
നനവേറ്റു വിരിഞ്ഞ
പൂവുകൾക്കായ്,
കൈ നീട്ടിയപ്പോൾ
ഒക്കയും,
ഇതളുകൾ വീശി
ചിത്രശലഭങ്ങളെ പോൽ
പറന്നകന്നിരുന്നു!
അപ്പൂക്കൾ കൊണ്ട്
ഹാരം തീർത്തണിഞ്ഞവർത്തൻ
കാൽപ്പന്ത്!
മാത്രമാണു ഞാനിന്ന്!!
– എ. ബെണ്ടിച്ചാൽ