എറയത്ത് മിഴികൾ നട്ട് ചെറുമക്കൾ ഞങ്ങൾ
അമ്മമ്മയുടെ വരവും കാത്ത് മോന്തിയായി
മുറുക്കാൻ ചോര പല്ലിലൊളിപ്പിച്ച് ചെറുപുഞ്ചിരിയാലേ
മന്ദം മന്ദം നടന്നടുത്തു
കാലത്ത് കത്തലിനുകൊണ്ട് പോയ
കൊയക്കട്ട പൊതി മണം മൂക്കിലെത്തി
പാഞ്ഞുപോയി അരക്കെട്ടിൽ പരതിയെടുത്തു
അതിവേഗം അപ്പാടെ വായിലാക്കി
കൊയക്കട്ട മധുരം മറപ്പിച്ചുയെന്നെ
ഒപ്പമെത്തിയ കൊച്ചനുജത്തിയെ
പ്രധിഷേധത്താലോടി നടയിലേക്ക്
പുലമ്പി അമ്മയോടല്പം എരുവും പുളിയും ചേർത്ത്
കലമ്പുന്നതായി
ഭാവിച്ചു അമ്മയെന്നെ
കരയുന്നവനായി
നടിച്ചു ഞാനല്പനേരം
നുണക്കുഴിയാലവൾ പുഞ്ചിരിച്ചു
കാഴ്ചക്കാരവൾക്ക് ആക്കം കൂട്ടി
ഭീമമാം കാർമേഘം മൂടിയുടനെ
കൊരമ്പയുയർത്താനവസരം കൊടുത്തതില്ല
മുറ്റത്തൊരു കോണിൽ
മാവിൻ ചുവട്ടിൽ
അമ്മമ്മയ്ക്ക് സ്ഥിരമായൊരു വീടൊരുക്കി
നിത്യവും വിളക്കു ചാർത്തിടും അമ്മയവിടെ
പല ദിക്കിൻ പല ദേശത്തു നിന്ന്
അറിഞ്ഞു ഞാൻ
രുചികൾ പലവിധം
അമ്മമ്മതൻ കൊയക്കട്ട മധുരം
ഞാനറിഞ്ഞില്ലൊരു ചൈനീസ് വിഭവങ്ങൾക്കു പോലും.
– ഷാഹുൽ ഹമീദ് കുട്ടാപറമ്പ