ഒറ്റനോട്ടത്തിലെരിഞ്ഞു വീണു ആൺ മരം
മതിലിനപ്പുറത്തെ ജാലകപ്പഴുതിലൂടെ
തുളച്ചു വന്ന നാരിയമ്പൂ
ആവേശത്തോടു വാരിപ്പുണർന്നു
മന്ദസ്മിതത്തിൻ്റെ അഗ്നിക്കനലുകൾ
അടുത്തറിഞ്ഞപ്പോൾ സത്യത്തിൻ്റെ
അക്ഷരപൂക്കൾ ഹൃദയത്തിൽ
നിന്നൊഴുകി വന്നു കവിതകളായി.
ഒരു രാവും ഒരു പകലുമായ പ്രണയം പെണ്ണാണ്,
പച്ച മാംസമാണ് തിരിച്ചറിവ് പോലുമില്ലാത്ത
അശ്വമേധം കരിമ്പിൻ തോട്ടത്തിൽ
ആനകേറിയ അന്തരീക്ഷം
പ്രാണനും കൊണ്ടോടി കടൽക്കരയിലെത്തി
ഓർക്കുമ്പോളിന്നും വിട്ടുമാറാത്ത ഭീതി.
ഞാനൊരു കാമസ്വരുപിണി പുരുഷൻ്റെ ചൂട്
കിട്ടാതെ – യിരുന്നാൽ ഞാനൊരു ഭ്രാന്തി
രാവുമുതൽ പുലരി വരെ നര നെഞ്ചിൽ
ചുറ്റിപ്പടർന്ന് കിടക്കണമതാണ് ഞാൻ സത്യവതി.
– കുഞ്ഞച്ചൻ മത്തായി