രാത്രിതൻ വഴിവിളക്കൂതിയണച്ചു-
കൊണ്ടാരോ അലറിക്കരഞ്ഞിടുന്നു.
തെരുവിൻ്റെ കോണിലായ് നിലവിളി ശബ്ദമത്
ഒരു നേർത്ത തേങ്ങലായ് മാറിടുന്നു.
വെറിപിടിച്ചൊരാ തെരുവുനായ്ക്കളെ പോലവർ
പെണ്ണുടൽത്തേടി പാഞ്ഞനേരം…
മുന്നിലായ് കണ്ടൊരു ഭ്രാന്തിതൻ ഉടലത്
പശിയകറ്റീടുവാൻ പാത്രമായി…
പകൽമാന്യരായി നടിച്ചവർ രാവിൻ വെറിയതു
തീർക്കുവാനവളെ ബലിമൃഗമാക്കീടുന്നു.
രാവിൻ നിലവിളി ശബ്ദമുയർന്നീടുന്നൂ….
– നയന മഹേഷ്