മതമെന്ന ഭ്രാന്തിനാൽ
മനുഷ്യർ പിളർക്കുന്നു
മനുഷ്യത്വമാകവേ
മാറിടുന്നൂ
മതത്തിൻ്റെ പേരിനാൽ
മനുഷ്യൻ്റെ രോദനം
മലപോലെ പൊങ്ങുന്നു
മരുവിലെങ്ങും
മറ്റുള്ള കൂട്ടരെ
മുറ്റും മുടിച്ചിടാൻ
മുട്ടം വഹിക്കുന്നു
മർത്യരെല്ലാം
മല്ലത്തരങ്ങളെ
മാറോടു ചേർത്തവർ
മൂർത്തിക്കുമേലെയായ്
മേഞ്ഞിടുന്നൂ
മർത്യൻ നിനച്ചതാം
മതമെന്ന പൂണിയിൽ
മൂർത്തിയെവച്ചിടാൻ
മാൽസര്യമാ
മാമരതുണ്ടങ്ങൾ
മേനീൽ പണിഞ്ഞതാം
മേരീടെപുത്രൻ
മതംപറഞ്ഞോ
മാമലതുഞ്ചത്ത്
മോദം പകർന്നെഴും
മണികണ്ഠസ്വാമീം
മതം പറഞ്ഞോ
മതമെന്ന ഭ്രാന്തിനെ
മൊതലാക്കി മാറ്റിടാൻ
മുഹമ്മദ് നബിയും
മൊഴിഞ്ഞതുണ്ടോ
മൂർത്തിക്കു വേണ്ടാത്ത
മതമെന്ന ഭ്രാന്തിനെ
മർത്യൻ വിലക്കിട്ടു
മാറ്റിടേണ്ടേ
മതമല്ല വേണ്ടത്
മനസ്സാണു വേണ്ടത്
മരുവിൻ്റെ മക്കളാ
മർത്യരെല്ലാം
മരുവിൽ കഴിഞ്ഞിടും
മനുഷ്യൻ്റെ നാളുകൾ
മധുരത്തിലാക്കിടു
മാനവരേ
മരണം വരിച്ചു നാം
മരുവീന്നൊടുങ്ങിയാൽ
മധുര പ്രതീക്ഷകൾ
മിഥ്യയല്ലോ
– ജോൺസൺ എഴുമറ്റൂർ