പത്തു മാസത്തിൻ കാത്തിരിപ്പാണീ
മിഴികൾ തുറക്കാത്ത ശബ്ദമുയർത്താത്ത
മനുഷ്യത്വം വിരമിച്ച ഭൂമി കണ്ട് കരയാത്ത
അല്ലെങ്കിൽ കരയാനവസരം കൊടുക്കാത്ത ഈ കുഞ്ഞ്.
നാവിൽ മധുരം പുരട്ടാനടുത്തതും
ബുള്ളറ്റിൻ ഉണ്ട തുളച്ചിരുന്നു
വാവിട്ടു കരയാൻ കണ്ണുനീരില്ലാതെയാ
പെറ്റമ്മ സ്തംഭിച്ചു നിന്ന് പോയി
ബാങ്കൊളി നാദത്തിനായ് കൊതിച്ച കാതിൽ
ഭീകരതയുടെ കൂട്ട നിലവിളികൾ മാത്രം
വിശേഷമുണ്ടെന്ന വൈദ്യ മൊഴി കേട്ടുടൻ
കെട്ടിപ്പടുത്തു പ്രതീക്ഷതൻ ചീട്ടുകൊട്ടാരം
അമ്മിഞ്ഞപ്പാലിൻ മധു നുകരാനയച്ചില്ല
കാളുന്ന വയറുമായി യാത്രയാക്കിയവനെ
നവ ഭ്രൂണത്തിനായ് ഇമ വെട്ടാതവർ
ചോരക്കൊതിയരാം ആയുധധാരികൾ
നാളെയില്ലാ ജനതയ്ക്കിന്നുമില്ല!
– ഷാഹുൽ ഹമീദ് കുട്ടാപറമ്പ