ചെറുചില്ലയിൽ വൻമരം
സംഗമിക്കുമ്പോൾ കുരുടൻ്റെ
കാഴ്ചകൾക്കു മോചനം.
ഒരു പ്രണയത്തിൻ്റെ അമ്പുകൾ
പൊട്ടി മുളച്ചത് എത്ര പെട്ടെന്നാണ്.
ഒരു രാത്രിയിൽ കൂട്ടുകിടപ്പിന്
ആളിക്കത്തുന്ന മനസ്സുകളുടെ ഗീതങ്ങൾ.
രഹസ്യങ്ങളുടെ തടവറയിലേക്ക്
മാടിവിളിക്കപ്പെടുന്നു
കാമനയനങ്ങൾ ഭീതി
പാടം തഴുകി ഉണർത്തുന്നു
രതിമോഹ യാമദാഹങ്ങൾ.
വലുപ്പ ചെറുപ്പത്തിന് വേലികളില്ലെന്ന്
ആണയിട്ടു ചൊല്ലുന്ന മനസ്സിൻ്റെ താളലയങ്ങൾ
മുപ്പതിൻ്റെ ആരാമത്തിൽ പതിനെട്ടിൻ്റെ
മുത്ത് നട്ടുപിടിപ്പിക്കുവാനുള്ള
തന്ത്രപ്പാടിൽ ഋതുക്കളുടെ
ദൂരം മറന്നു പോകുന്ന പ്രണയങ്ങൾ.
– കുഞ്ഞച്ചൻ മത്തായി.