• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, June 8, 2025
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 10

Kalam Kathu Sookshicha Sneha Bandhangal - Novel By KM SALEEM PATHNAPURAM - Part 10

SALEEM KM by SALEEM KM
October 15, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 10
2
VIEWS
Share on FacebookShare on WhatsappShare on Twitter

ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യ ഭാഷയിൽ ഞാനവരോട് ആവശ്യപ്പെട്ടു. പരിഭ്രമിക്കാനൊന്നും തന്നെയില്ല. അവൻ മയക്കം വിട്ട് ഉണരാൻ തുടങ്ങിയിട്ടേയുള്ളൂ , സാധാരണ നിലയിലാവാൻ ഇനിയും രണ്ടു മണിക്കൂർ സമയമെങ്കിലും വേണ്ടി വരും. അതുവരെയും നിങ്ങൾക്ക് കിടന്നുറങ്ങാം. ഞാൻ അവൻ്റെ അരികിൽ തന്നെയുണ്ടാകും.ചെയറിൽ നിന്ന് എഴുന്നേറ്റ് അൽപം മാറിനിന്നതിനു ശേഷം ഞാൻ അവരോടങ്ങനെ പറഞ്ഞപ്പോഴാണ് അവർക്ക് അൽപമെങ്കിലും സമാധാനമായത്.

ഓരോ കപ്പ് കട്ടൻ ചായയും കുടിച്ച് ഉൻമേഷവതികളായി അവരും എന്നെപ്പോലെ അവൻ ഉണരുന്നതും പ്രതീക്ഷിച്ച്‌ മിഴികൾ തുറന്നിരുന്നു. ഞാനവൻ്റെ നെറ്റിയിൽ കൈവച്ചത് അവനറിഞ്ഞിട്ടുണ്ടെന്ന് അവൻ്റെ കണ്ണുകളുടെ ചലനത്തിൽ നിന്നും ഞാനറിഞ്ഞു. ഇനിയുളള സമയം പ്രധാനമാണ്, ഏതു സമയത്തും അവനുണരുമെന്നു പ്രതീക്ഷിക്കാം. പിന്നീടുള്ള ഏതാനും മണിക്കൂറുകൾ അതിപ്രധാനമാണ്. സർജറിയുടെ റിസൽട്ടിൻ്റെ പുരോഗതി നിർണ്ണയിക്കുന്ന വിലപ്പെട്ട മണിക്കൂറുകളാണത്. സിസ്റ്റർമാർക്കത് നന്നായറിയാവുന്നതുകൊണ്ടാണ് ഉറങ്ങിക്കോളാൻ പറഞ്ഞിട്ടുപോലും അവർ ഉണർന്നിരിക്കാൻ തീരുമാനിച്ചത്.

എൻ്റെ ബാല്യകാല അനുഭവങ്ങൾ ഓർത്തെടുത്തു കൊണ്ട് ഞാനവൻ്റെ നെറ്റിയിൽ കൈവച്ച് ചെയറിൽ ചാരിയിരുന്നു. കണ്ണടച്ചു കൊണ്ടുള്ള ആ ചാരിയിരുത്തത്തിനിടയിലെപ്പോഴോ ഞാൻ അർദ്ധമയക്കത്തിലകപ്പെട്ടു കഴിഞ്ഞിരുന്നു.
എൻ്റെ വിരലുകളിൽ അവൻ്റെ വിരലുകൾ സ്പർശിച്ചതിനെ തുടർന്നാണ് ആ മയക്കം എന്നിൽ നിന്നും വിട്ടുമാറിയത്.
ഞാനവൻ്റെ മുഖത്തേക്കൊന്നു ശ്രദ്ധിച്ചു നോക്കി, അവൻ മയക്കത്തിൽ നിന്നും മോചിതനായിരിക്കുന്നു. എന്നെ അവർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എനിയ്ക്കു ബോധ്യപ്പെട്ടു. ഞാനവൻ്റെ കൈ വിരലുകളിൽ ചേർത്തുപിടിച്ച് അവനോട് പുഞ്ചിരിച്ചു. അവൻ്റെ മുഖം പ്രസന്നമായി.

അവൻ അവൻ്റെ ഉമ്മയെ അന്വേഷിക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നതെങ്കിലും എനിക്കിനി കൂട്ടുകാരോടൊപ്പം കളിക്കാനൊക്കെ പറ്റുമല്ലേ അങ്കിളേ എന്നാണ് അവനെന്നോടു ചോദിച്ചത്, അവൻ്റെ മാത്രം ആശങ്കയല്ലത്. ഓരോ കുട്ടിയുടെയും ആഗ്രഹമാണത്. കാലം പുരോഗമിക്കുന്നതിനനുസരിച്ച് രക്ഷിതാക്കൾ സൗകര്യപൂർവം മറന്നു പോകുന്ന വളരെ പ്രധാനപ്പെട്ട കാര്യമാണത്.

പിച്ചവച്ചു നടക്കാൻ തുടങ്ങുന്നതു മുതൽ അഞ്ചു വയസ്സു വരെയുള്ള കാലമെന്നത് വിലമതിക്കാനാവാത്തതാണ്. കൂട്ടം ചേർന്ന് കളിയ്ക്കുന്നതിനും പരസ്പരം സ്നേഹിക്കാനും കലഹിക്കാനും മാത്രമല്ല, പ്രതിരോധവും സംസ്കാരവും സൗഹൃദവുമെല്ലാം സ്വയം പഠിച്ചെടുക്കുന്ന കാലമാണത്. ഏതൊരു പാഠപുസ്തകത്തിൽ നിന്നും ലഭിക്കാനിടയുള്ള അറിവുകളിൽ തികച്ചും വ്യത്യസ്തമായതും ഏറെ പ്രധാനപ്പെട്ടതുമാണത്.

ഉയർന്ന റാങ്കോടു കൂടി എം.ബി.ബി എസ്സ് പാസ്സായ സമയത്ത് എൻ്റെ നാട്ടുകാർ ചേർന്ന് എനിക്കു നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് അവിടെ ഒത്തുചേർന്നവരോട് ഞാൻ പറഞ്ഞതും ചോദിച്ചതും എൻ്റെയും അവരുടെയും കുട്ടിക്കാലത്തെ കുറിച്ചായിരുന്നു. കഴിഞ്ഞു പോയകാലത്തിൽ നിന്നും ഏതെങ്കിലുമൊരു കാലം മാത്രം തിരിച്ചു താരാമെന്ന് ദൈവം നിങ്ങളോടു പറഞ്ഞാൽ ഏതു കാലമാണ് നിങ്ങൾ തെരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് കുട്ടിക്കാലം, ബാല്യകാലം എന്നീ മറുപടികളാണ് അവരെനിയ്ക്കു നൽകിയത്.

ഇന്നത്തെ കുട്ടികളോട് നാളെയങ്ങനെ ആരെങ്കിലും ചോദിക്കാനിടവന്നാൽ ഞങ്ങൾ ഓർക്കാനിഷ്ടപ്പെടാത്ത കാലം ഞങ്ങളുടെ കുട്ടിക്കാലമാണെന്ന മറുപടിയാണുണ്ടാവുകയെന്നാണ് ഞാൻ കരുതുന്നത്. പഠനമെന്ന പേരിൽ അത്രത്തോളം മാനസികപീഡനവും നിയന്ത്രണവുമാണ് രക്ഷിതാക്കളിൽ നിന്നെന്ന പോലെ അദ്ധ്യാപകരിൽ നിന്നു പോലും അവർ നേരിടുന്നത്.

തൻ്റെ കൂട്ടുകാരോടൊപ്പം ചേർന്ന് കളിച്ചുല്ലസിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ താൽകാലികമായാൽ പോലും തൻ്റെ മാതാപിതാക്കളോടാപ്പം കളിക്കൂട്ടുകാരെന്നു പറയാൻ ആരും തന്നെയില്ലാത്ത അറബ് നാട്ടിലേക്കു പറിച്ചു നട്ടതിൻ്റെ സങ്കടം മനസ്സിൽ തങ്ങി നിൽക്കുന്നതു കൊണ്ടാവാം അവനെന്നോടങ്ങനെ ചോദിച്ചത്. രണ്ടാഴ്ച വീട്ടിൽ അടങ്ങിയിരുന്നാൽ അതുകഴിഞ്ഞ് മോന് കൂട്ടുകാരരോടൊപ്പം ചേർന്ന് അവർ കളിയ്ക്കുന്ന ഏതുകളിയിലും കൂടാം എന്നു ഞാൻ മറുപടി പറഞ്ഞപ്പോഴുള്ള അവൻ്റെ മുഖഭാവം വിവർണ്ണനാതീതമായിരുന്നു. കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ചു ജീവിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സംഭവിച്ചു പോയ വേർപിരിയൽ അവൻ്റെ ശാരീരികവും മാനസികവുമായ വളർച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന എൻ്റെ നിഗമനം ശരിയായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞ സന്ദർഭവും അതു തന്നെയായിരുന്നു.

അൽപനേരത്തെ സംസാരത്തിനു ശേഷം സിസ്റ്ററെ അവൻ്റെ അരികിൽ ഇരുത്തി ഞാൻ മറ്റു രണ്ടുപേരുടെയും ബെഡ്ഡിനരികിലേക്കു ചെന്നു, അവരും മയക്കം വിട്ടുമാറാൻ തുടങ്ങിയിട്ടുണ്ട്. കൂടിയാൽ രണ്ടു മണിക്കൂർ, അതിനകം അവർ പൂർണ്ണ ബോധത്തിലേക്കുതിരിച്ചു വരും. രണ്ടു ബെഡ്ഡുകൾക്കിടയിലായി ഞാൻ ഇരുത്തമുറപ്പിച്ചു, കണ്ണടച്ചാൽ തന്നെയും ഇനിയൊരു ഉറക്കത്തിന് സാധ്യതയില്ലാത്തതു കൊണ്ട് ഇനിയൊരു സുലൈമാനി വേണ്ടെന്നു വച്ചു.

എൻ്റെ ചിന്തകൾ പലവഴി സഞ്ചരിക്കാൻ തുടങ്ങി, ജനം ഉറക്കത്തിലായതു കൊണ്ടായിരിക്കാം, വാഹനങ്ങളുടെ ഇരമ്പൽ കേൾക്കുന്നില്ല. മറ്റു ശബ്ദ കോലാഹലങ്ങളുമില്ല. എയർ കണ്ടീഷണറുകളുടെ നേരിയ ശബ്ദമൊഴിച്ചാൽ ആശുപത്രിയും പരിസരവുംതികച്ചും ശാന്തമാണ്. ചെറിയ അനക്കം പോലും കാതിൽ പതിയുന്ന സമാധാന നിമിഷങ്ങളാണിത്. കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം മലമുകളിലെ പാറയുടെ മുകളിൽ കയറിച്ചെന്ന് ഇളംകാറ്റിൻ്റെ താളത്തിനൊത്ത് കുയിലു മുതൽ കുരുവി ഉൾപ്പടെയുള്ളവയുടെ മധുര ശബ്ദങ്ങൾ ആസ്വദിച്ചു കൊണ്ടിരുന്ന ബാല്യകാലം മനസ്സിൽ പുന:സൃഷ്ടിക്കാൻ പറ്റിയ സമയം. വളരെ പെട്ടെന്നു തന്നെ സാവിത്രിയെയും സലാമിനെയും കൃഷ്ണനെയും ഞാനെൻ്റെ മനസ്സിലേക്ക് കുടിയിരുത്തി.

വേനലവധിയിലെ ഒഴിവു ദിവസങ്ങളിൽ ഞങ്ങളൊരുമിച്ച് പലവട്ടം കയറി ചെന്നിട്ടുള്ള മലമുകളിൽ പുൽക്കൊടിയെ പോലും അകറ്റി നിർത്തിയ കരിവീരക്കൂട്ടം കണക്കെ തല ഉയർത്തി നിൽക്കുന്ന കരിംപാറ ലക്ഷ്യമാക്കി നടന്നുനീങ്ങി. പാതിവഴിപിന്നിട്ടപ്പോഴേക്കും അൽപം അകലെയുള്ള പള്ളിയിൽ നിന്നും സുബ്ഹി ബാങ്കിൻ്റെ മനോഹര ശബ്ദം വളരെ പെട്ടെന്നു തന്നെ എൻ്റെ മനസ്സിനെ മറ്റൊരിടത്തേക്കു കൂട്ടികൊണ്ടുപോയി.

നാട്ടിലായിരുന്ന സമയത്ത് നോമ്പു കാലത്തു മാത്രമാണ് ഞാൻ സുബ്ഹിബാങ്ക് വിളിക്കുന്നത് കേട്ടിട്ടുളളത്. ഇവിടെ നൈറ്റ് ഡ്യൂട്ടിയുള്ള ദിവസങ്ങളിലാണത് പിന്നീട് ഞാൻ കേട്ടുതുടങ്ങിയത്. നാട്ടിലെ ബാങ്ക് വിളിയും ഇവിടുത്തെ ബാങ്ക് വിളിയും തമ്മിൽ മാറ്റമേറെയുണ്ട്. അക്ഷരങ്ങളിലുള്ള മാറ്റമല്ലത്, മറിച്ച് ഉച്ചാരണത്തിലും ശബ്ദത്തിലുമുള്ള മാറ്റമാണ്. നാട്ടിലെ ബാങ്ക് വിളിക്കുന്നവരെ അപേക്ഷിച്ച് ഇവിടെയുള്ളവരുടെ ബ്രീത്തിംഗ് കപ്പാസിറ്റി വളരെകൂടുതലാണ്. നൂതന സാങ്കേതിക വിദ്യകളോടെയുളള സൗണ്ട് നിസ്റ്റമാണ് ഇവിടെയുളള പള്ളികളിൽ ഉപയോഗിക്കുന്നതെങ്കിലും ബാങ്ക് വിളി ചേതോഹരമാകുന്നതിൻ്റെ കാരണം അവരുടെ അസാധാരണ ബ്രീത്തിംഗ് കപ്പാസിറ്റി തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

ഇനി പകലിലേക്കുള്ള സഞ്ചാരത്തിന് വേഗത കൂടും. ഓരോ മിനുറ്റിലും ഇരുട്ട് മാറുന്നത് നേരിട്ടറിയാൻ പറ്റും. സൂര്യ കിരണങ്ങൾ അതിവേഗം ആശുപത്രി മുറ്റത്തുമെത്തും. രോഗികളും അവരുടെ ബന്ധുക്കളുമായി ഇരിപ്പിടം സജീവമാകും. അധികം വൈകാതെ പരിസരമാകെ ശബ്ദമുഖരിതമാകും. പ്രേമചന്ദ്രൻ സാറ് എത്തുന്നതോടെ അടുത്ത ഡ്യൂട്ടി നിർണ്ണയിക്കപ്പെടും. ഇതൊന്നുമറിയാതെ ഇവർ ഇവിടെ തന്നെ സുഖമായി കിടക്കുന്നുണ്ടാകും. രോഗാവസ്ഥയുടെ സവിശേഷതയാണത്. എത്ര തെരക്കുളള വ്യക്തിയും ശാന്തമായിരിക്കാൻ, കിടക്കാൻ ആഗ്രഹിക്കുന്ന സന്ദർഭം രോഗാവസ്ഥയല്ലാതെ മറ്റൊന്നുണ്ടാകില്ലെന്നത് ഞാൻ അനുഭവിച്ചറിഞ്ഞ, കണ്ടും കേട്ടുമറിഞ്ഞ യാഥാർത്ഥ്യമാണ്.

ഞാൻ സ്വലാമജ്‌ലിസിൽ പോയി പെട്ടെന്നുതിരിച്ചുവരാം, അതുകൊണ്ട് സിസ്റ്റർക്കെന്തെങ്കിലും പ്രയാസമുണ്ടാകുമോ .? ഞങ്ങളിവിടെ രണ്ടു പേരുണ്ടല്ലോ, സാറ് പത്തുമിനിറ്റ് ഇവിടെ നിന്നും മാറി നിൽക്കുന്നതുകൊണ്ട് ഞങ്ങൾക്കൊരു പ്രയാസവുമില്ലസാർ. സാറ് നിസ്കാരവും പ്രാർത്ഥനയുമെല്ലാം കഴിഞ്ഞ് സാവധാനം വന്നാൽ മതി..

(തുടരും…)

– K.M സലീം പത്തനാപുരം

Previous Post

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 9

Next Post

അഴകിൻ്റെ വിലക്ഷണതയും, സ്വാതന്ത്ര്യത്തിൻ്റെ നിയോഗവും

Related Rachanas

പള്ളിക്കാട്  – ഭാഗം 14
നോവൽ

പള്ളിക്കാട് – ഭാഗം 14

January 7, 2025

ഉപ്പാ.. പള്ളിയിലേക്ക് ആൾക്കാരൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ബാങ്ക് വിളിക്കാനായിട്ടുണ്ടാകുമോ. നമ്മൾ ഇവിടെ പണിയെടുക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയില്ലേ. ബാങ്ക് വിളിക്കാനുള്ള സമയമൊക്കെ ആയിട്ടുണ്ടാവും. എന്താ മോനങ്ങനെ...

പള്ളിക്കാട്  – ഭാഗം 13
നോവൽ

പള്ളിക്കാട് – ഭാഗം 13

January 7, 2025

കാര്യമുള്ളതു കൊണ്ടാണെന്ന് കൂട്ടിക്കോ. കുറഞ്ഞ കാലമായാൽ പോലും നിൻ്റെ ഉപ്പയും നീയും ഒരു വീട്ടിൽ തന്നെയല്ലേ താമസിച്ചിരുന്നത്. നീ ഇപ്പോൾ പറഞ്ഞ സമയക്കുറവുതന്നെയല്ലേ തമ്മിൽ കാണാനും സ്നേഹം...

പള്ളിക്കാട്  – ഭാഗം 12
നോവൽ

പള്ളിക്കാട് – ഭാഗം 12

December 25, 2024

ഞങ്ങൾ അവിടേക്ക് പോകുന്നകാര്യം നീ എങ്ങനെയാണ് അറിഞ്ഞത്. ഈ കാര്യം പറയാൻ വേണ്ടി ഇന്നലെ രാത്രി നിന്നെയവൻ ഒരുപാട് തവണ വിളിച്ചിരുന്നു. സുഹൃത്തുക്കളുടെ കൂട്ടത്തിൽ നിന്നെമാത്രമേ ഇക്കാര്യം...

പള്ളിക്കാട്  – ഭാഗം 11
നോവൽ

പള്ളിക്കാട് – ഭാഗം 11

December 25, 2024

കാര്യം നീ പറഞ്ഞതെല്ലാം വാസ്തവം തന്നെയാണ്. പക്ഷെ നീ പറയാത്ത ചിലകാര്യങ്ങളും കൂടി കൂട്ടിച്ചേർത്തെങ്കിലേ അത് ശരിയായ അർത്ഥത്തിൽ പൂർത്തിയാവുകയുള്ളൂ. നിനക്ക് കിട്ടുന്ന പണത്തിൻെ മൂന്നിരട്ടിയെങ്കിലും എനിയ്ക്കു...

പള്ളിക്കാട്  – ഭാഗം 9
നോവൽ

പള്ളിക്കാട് – ഭാഗം 10

December 19, 2024

അല്ല. അവർ പറഞ്ഞത് ജീവിച്ചിരിക്കെ മന:പൂർവ്വം ചെയ്തു കൂട്ടിയ തെറ്റുകൾക്കുള്ള ശിക്ഷ മരിച്ചു കഴിഞ്ഞ് മറമാടുന്നതോടെ ഖബറിൽ വെച്ചുതന്നെ ലഭിച്ചു തുടങ്ങുമെന്നാണ്. ശിക്ഷയുടെ കാഠിന്യത്താൽ വേദന സഹിക്കാൻ...

പള്ളിക്കാട്  – ഭാഗം 9
നോവൽ

പള്ളിക്കാട് – ഭാഗം 9

December 19, 2024

സാധാരണ നാലാളുളള വീട്ടിലേക്ക് കാക്കിലോ മിക്സ്ച്ചർ വാങ്ങിക്കൊണ്ടുവന്നാൽ അത് നാലു മാസം മെനക്കെട്ട് തിന്നാൽതന്നെയും പിന്നെയും കുറേബാക്കിയുണ്ടാകും. മുഴുവനും എടുക്കണോ അതല്ല പകുതി എടുത്താൽ മതിയാകുമോ. നല്ലൊരു...

Next Post
അഴകിൻ്റെ വിലക്ഷണതയും, സ്വാതന്ത്ര്യത്തിൻ്റെ നിയോഗവും

അഴകിൻ്റെ വിലക്ഷണതയും, സ്വാതന്ത്ര്യത്തിൻ്റെ നിയോഗവും

POPULAR

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 17

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 18

November 20, 2023
യൂത്ത് ഫെസ്റ്റിവെൽ ഡേയ്സ്

യൂത്ത് ഫെസ്റ്റിവെൽ ഡേയ്സ്

September 20, 2023
കൈത്താങ്ങ്

കൈത്താങ്ങ്

September 17, 2023
സ്മൈൽ ചെയ്യൂ,  സ്റ്റാർട്ട് ചെയ്യൂ.

സ്മൈൽ ചെയ്യൂ, സ്റ്റാർട്ട് ചെയ്യൂ.

October 18, 2023

ശരിയും തെറ്റും (ഗദ്യ കവിത)

July 6, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • പള്ളിക്കാട് – ഭാഗം 14
  • പള്ളിക്കാട് – ഭാഗം 13
  • മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
  • വിവാഹ വാർഷിക ആശംസകൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397