ദയിതയ്ക്കു, വല്ലഭൻ പണം കടം കൊടുക്കരുത്.
പണം കൊടുത്താൽ തിരികെ ചോദിക്കരുത്
ഇങ്ങനെയൊരു കെണിയിൽ വീണവനാണ് ഞാൻ .
ആവശ്യത്തിന് അനാവശ്യത്തിനും സുഖസുന്ദരാലയത്തിൽ
ഉറങ്ങിയുറങ്ങി എൻ്റെ മുഖം വീർത്തു
ഒരിക്കൽ പണം തിരികെ ആരാഞ്ഞപ്പോൾ
അവളൊരു മലയും ചുമന്നു കൊണ്ടുവന്നു
കുട്ടികൾക്ക് സ്കൂളിൽ ഫീസ് കൊടുത്തത്
ബന്ധുക്കളുടെ മംഗള കർമ്മങ്ങൾക്ക് പോയത് പിന്നെ,
അവളുടെ അവസാനത്തെ ആയുധം കൊണ്ടു രക്ഷപ്പെട്ടത്
അങ്ങനെ എൻ്റെ സ്വന്തം പറഞ്ഞാൽ ലക്ഷങ്ങളുടെ
കണക്ക് പുസ്തകം നീയിവിടെ ഉപേക്ഷിക്കൂ !
അവൾ മലയാളത്തിൻ്റെ മഹത്വം അറിയാതെ
ഇംഗ്ലീഷിൻ്റെ പിറകെ പോയത് വരുമാനം അറിയാതെ ചിലവാക്കിയത്
നശിക്കുന്ന യുവ മരങ്ങൾ വിവേക ശൂന്യമായി ഭാഷ പഠനമാക്കിയാൽ
മാതാപിതാക്കന്മാരെയും ഗുരുക്കന്മാരെയും ബഹുമാനിക്കാത്ത
നവലോക കാഴ്ചകൾ കണ്ടു ദൈവം കരയുന്നു .
എനിക്കും ഇനിയൊരു ജന്മമുണ്ടെങ്കിൽ നല്ല മണ്ണു വാങ്ങാം
ഫലപുഷ്ടിയുള്ള വിത്തു നടാം വാർദ്ധക്യ കാലത്ത് തണലാകാം!
– കുഞ്ഞച്ചൻ മത്തായി