ഭിത്തിയിൽ പ്രതിബിംബം
പ്രതിഫലിച്ചപ്പോൾ
താങ്ങാനാവാത്ത
നോവായ് എന്തെ നീ മാറി
എന്നൊരച്ഛൻ വിങ്ങിപൊട്ടി.
ജനനാന്തരത്തിൽ
തെല്ലും ചന്ദ്രനായ് തിളങ്ങി,
എന്നിലെ ഉയർച്ചയിൽ
താങ്ങായവളെ എന്തെ
വേദനയായി നീ
നിലകൊണ്ടു.
കാറ്റായ് അവൾ
പ്രതികരിച്ചു.
ചെറു പുഞ്ചിരിയിൽ
വിഷാദങ്ങൾ ഒളിപ്പിക്കാൻ
തക്കവണ്ണം അവളിന്ന്
വളർന്നിരിക്കുന്നു.
ഏകാന്തത അവളെ
ഇന്ന് അടിമയാക്കിയിരിക്കുന്നു.
അമ്മ തൻ പൈതൽ
വേലക്കാരിയായി
പരിവേഷം കെട്ടി.
വാക്കുകൾ കൊണ്ട്
നുള്ളി നോവിച്ചപ്പോൾ
മൗനമായി പ്രതികരിച്ചവൾ.
കാര്യ – കാരണത്തിൽ
അപലയായവളെ
അഹങ്കാരിയാക്കിയ
ലോകം.
കൂട്ട് – സഭയിൽ
അവളുടെ കണ്ണീരു പോലും
കണ്ട് ആനന്ദിക്കുന്ന
രക്തരക്ഷസ്സുകൾ.
മണ്ടിയാക്കി – മന്ദബുദ്ധിയാക്കി
ആശ്രയം നൽകേണ്ട
കരങ്ങൾ തന്നെ
ആക്രോഷിച്ചപ്പോൾ
ശബ്ദം നിലച്ച്
പതറിയവൾ.
മനോരോഗ – വിദഗ്ധന്റെ
ബുദ്ധി കൂർമതയിൽ
നേരിയ പ്രതീക്ഷ
നിലകൊണ്ടവൾ.
ഘോര പ്രകടനങ്ങൾ
താങ്ങാനാവാതെ
ജീവന് വേണ്ടി കേണവൾ.
ബന്ധു – മിത്രാധികളിലെ
പുച്ഛം സധൈര്യം
നേരിട്ടവൾ.
ഉയർന്ന തല താഴ്ത്തി
പരിഹാസങ്ങൾ ഏറ്റ്
വാങ്ങിയവൾ.
ആഗ്രഹങ്ങൾ ചിന്തകളി
ലൂടെ നിറവേറ്റിയ
സ്വപ്ന ജീവി.
ദുഃഖങ്ങൾ മറവിയ്ക്ക്
വിട്ട് കൊടുക്കാതെ
ഓർമകൾ തഴുകി
ജീവിക്കുന്നവൾ.
കാറും – കോളും
മാറി അലയടിക്കുന്നത്
കണ്ട് നല്ലൊരവസരത്തി
നായ് കാത്തിരുന്നവൾ.
വിളറി – വെളുത്ത
മുഖവുമായി ഭയത്തെ
നേരിടാൻ ശ്രമിച്ചവൾ.
നിരപരാധിത്വം തെളിയി
ക്കാനാവാതെ മരണമെന്ന
വിരുന്നുകാരനെ തേടിയവൾ.
എല്ലാം കഴിഞ്ഞപ്പോൾ
കൊള്ളരുതാത്തവൾ
എന്ന് മുദ്ര കുത്തിയവർ
തന്നെ അകമേ മന്ത്രിച്ചു
നന്മ മരിച്ചുവെന്ന്.
പോസ്റ്റിൽ അവൾ
പ്രതിഫലിച്ചു ദാരുണാന്ത്യം
നേടിയവളെന്ന്.