വാർദ്ധക്യ പിടതൻ
ചൂടിൻ വീര്യം
ഇല്ലാതാകുന്നു.
കേൾവിക്കുട്ടിലെ
മുട്ടകൾ പേടുകളാകുന്നു.
മിഴിപ്പക്ഷികൾ തൻ
ചിറകുകൾ തളരുന്നു.
കുളമ്പുകളിലാരോ
ലാഡ മടിച്ചു കയറ്റുന്നു.
മൂക്കിൻ ദ്വാരങ്ങളിൽ
രക്ത ബന്ധങ്ങൾ
കയറിട്ടു വലിക്കുന്നു.
ജീവചരിത്ര പുസ്തക്കത്തിൻ
തുന്നലുകളറ്റു – പോകുന്നു.
പരാശ്രയ പാത്രം
താളം പിടിക്കുന്നു.
വൃദ്ധ സദന ശിഖരം
കൂടൊരുക്കുന്നു !
-എ. ബെണ്ടിച്ചാൽ