ആയിരം നഖമുനകളാൽ
നെഞ്ചിലാഴ്ത്തിയിറക്കുന്ന പോലെ
രക്തം വാർന്നു വീഴുമ്പോഴും
ഒരു തുള്ളിയെങ്കിലും തുടച്ചു
മാറ്റാൻ കഴിയാതെ കരങ്ങൾ.
സാന്ത്വക്തിയോതേണ്ട
ജിഹ്വകളെല്ലാം, മറവയുടെ
തുണിസഞ്ചിത്തുന്നി കെട്ടിയ പോലെ
പതിനായിരം ദംഷ്ട്രകൾ കൊണ്ട്
വീണ്ടും വീണ്ടും കടിച്ചു കീറുപ്പെടുന്ന
കൊച്ചു തളിർ മേനികൾ
കാറ്റ് പോലും ഭയന്ന് വിറച്ച്
ഇപ്പോൾ ഇങ്ങോട്ട് വീശാറില്ല, മന്ത്രമധുരമായ്
പാടിയ പക്ഷിക പോലും,
മൗനത്തിൻ്റെ കൂടിനുള്ളിൽ
തല പൂഴ്ത്തിയിരിക്കുന്നു.
കലാപ ബാധിത പ്രദേശങ്ങളിൽ
കൂട്ടത്തോടെ കത്തിയെരിയുന്ന, മൃതശരീരങ്ങൾ
അതിനൊപ്പം കത്തി തീരാതെ ജാതിപ്പക.
മതപ്പിശാചിൻ്റെ
ക്രൂരമായ നഗ്ന താണ്ഡവം.
ഇവിടെ തകർന്നു വീഴുന്നത്
“വസുദൈവകുടുംബം ആണ്
ഇവിടെ നശിച്ചു വീഴുന്നത്
“വിശ്വംഭവത്യേകനീഡം ” ആണ്
ശാന്തി ദേവതെ വരിക, നിൻ്റെ സ്നേഹമശൃണമായ
കരങ്ങളാൽ മുറിവേറ്റു
കിടക്കുന്ന ഈ തളിർ മേനികളെ
മന്ദം തലോടിയുറക്കുക
– ഗുരുജി ഗുരുവായൂരപ്പൻ