പണ്ടുള്ളകാലത്ത്
പത്രാസുകാട്ടുവാൻ
മീശക്കുമുണ്ടാർന്നു
മുഖ്യസ്ഥാനം
പഴുതാരമീശയും
പൊടിമീശകൊമ്പനും
പതിനൊന്നുമീശേം
വിലസ്യകാലം
വട്ടത്തലകെട്ടും
വീതുളികൃതാവും
കൊമ്പനും ചേർന്നിടാൽ
ചട്ടമ്പിയായ്
പൂച്ചേടെ മീശപോൽ
നീളേപിരിച്ചിടാൽ
ദേശംഭയക്കുന്ന
പോലീസുമായ്
മൂക്കിൻ്റെ താഴത്ത്
പതിനൊന്നുവച്ചിടാൽ
ദേശംനമിക്കുന്ന
കാരണോരായ്
പഴുതാര പോലൊന്നു
ചെറുതായ് ചുരുട്ടിയാൽ
പലരുള്ള മദ്ധ്യയിൽ
മാന്യനാകും
വരപോലെയുള്ളതാം
പൊടിമീശവച്ചിടാൽ
തരുണീമണികൾക്ക്
കാമുകനായ്
ചെറുതായകാലത്ത്
കൊതിയേറി മോന്തക്ക്
കരികൊണ്ടുമീശ
വരച്ചകാലം
മീശമുളച്ചനാൾ
മോശംഗണിച്ചു ഞാൻ
മീശയിൽ മാന്യത
കിട്ടുമെന്ന്
മീശകൊണ്ടാർക്കുമേ
മാന്യം ലഭിച്ചിടാ
ശ്രേഷ്ഠമാം ജീവിതം
മാന്യമാക്കും
മാന്യനല്ലാത്തവൻ
മീശവക്കുന്നത്
കൂനിൻ്റെമേൽകുരു
വന്നപോലെ
– ജോൺസൺഎഴുമറ്റൂർ