കൈച്ചക്രത്തിനാൽ
പരുത്തി നൂൽ
നൂറ്റെടുക്കാൻ
മഹാത്മാക്കളിന്നെവിടെ!?
കല്ലും, മുള്ളും നിറഞ്ഞ
വഴികൾ താണ്ടി
നഗ്നപാദത്തിനാൽ
ഉഴുതുമറിച്ച്
വിയർപ്പുകൾ വിതയ്ക്കാൻ
മഹാത്മാക്കളിന്നെവിടെ!?
ഭാരതാംബയ്ക്കായ്
മരതകപ്പട്ടുകൾ നെയ്യാൻ
മഹാത്മാക്കളിന്നെവിടെ!?
ഹൃദയ കോവിലുകളിൽ
രാജ്യം സ്നേഹം പ്രതിഷ്ഠിച്ച
മഹാത്മാക്കളിന്നെവിടെ!?
പൂർവ്വിക നന്മകളിൽ
തിന്മകൾ കലർത്തുന്നു;
സ്വാർത്ഥകളുടെ ഭക്തരാം
നവ മഹാത്മാക്കൾ!
– എ. ബെണ്ടിച്ചാൽ