എനിക്കു മാത്രമെന്ന
ചിന്തയാൽ, നാലു പാടുകളും
അപഹരണത്തിൻ
ചിറകുകൾ വീശുന്ന വിരുതന്മാർ
ഞങ്ങളല്ല; നിങ്ങളല്ലേ ?
നിങ്ങൾ ഞങ്ങളുടെ
ഇളം കഴുത്തിൽ
കയറിട്ടു വലിക്കുന്ന ,യനുഭവം
പേറിത്തളരുന്നു.
നിങ്ങളുടെ മതിവരാത്ത
ക്ഷീര ദാഹം
ഞങ്ങളുടെ
പശി , ദാഹങ്ങളിൽ
എണ്ണയൊഴിക്കുന്നു !
ഞങ്ങളിന്നോളം
നിങ്ങളുടെയകിടിൽ
കൈ വെച്ച ചരിത്രമുണ്ടോ ?
ഞങ്ങളുടെയവകാശത്തെ
നിങ്ങൾ കറന്നെടുക്കുന്നു.
വെള്ളം ചേർക്കുന്നു.
അളക്കുന്നു. വിൽക്കുന്നു.
ദാഹം തീർന്ന നിങ്ങൾ
മിച്ചമുള്ള പാൽ പുളിപ്പിച്ച്
തൈര് കടയുമ്പോൾ
തളർച്ചയകറ്റാൻ ,
അമ്മ പശുവിൻ
നക്കി, ത്തലോടലുകളും
നിങ്ങൾ തന്നെ
അപഹരിച്ചു കൊള്ളുക!