• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, June 8, 2025
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കോക്കാച്ചി Vs. അന്തോണി മാഷ്

Kokkachi Vs Anthony Mashu - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 1, 2023
കോക്കാച്ചി Vs. അന്തോണി മാഷ്
13
VIEWS
Share on FacebookShare on WhatsappShare on Twitter

പണ്ടു മുതൽ കുഞ്ഞുങ്ങളെ അനുസരിപ്പിക്കാൻ അച്ഛനമ്മമാർ പറഞ്ഞുകൊടുക്കുന്ന കഥയിലെ ഒരു കഥാപാത്രമായിരുന്നു കോക്കാച്ചി. ഇങ്ങനെ ഒരു മൃഗത്തെ അടുത്തകാലത്ത് ഇടുക്കിയിൽ കണ്ടെത്തിയതായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. ഇത് പുറപ്പെടുവിക്കുന്ന അപസ്വരങ്ങൾ കേട്ടാൽ ഏതോ പ്രേതസിനിമയിലെ പ്രേതങ്ങളുടെ വരവിനെ സൂചിപ്പിക്കുന്ന ശബ്ദവീചികൾ ആണ്.

രണ്ടാഴ്ച കഴിഞ്ഞ് ഒന്നാം ക്ലാസ്സിൽ ചേരാൻ കാത്തിരിക്കുന്ന ആറുവയസ്സുകാരൻ ജോക്കുവിന് ലോകത്തിൽ ആരെയും പേടി ഇല്ലെന്ന് മാത്രമല്ല നല്ലൊരു കുട്ടികുറുമ്പനും സുന്ദരക്കുട്ടപ്പനും ആണ്. ‘സമൃദ്ധി’ ഫ്ലാറ്റിൽ അടുത്തകാലത്തായി താമസത്തിന് എത്തിയ ജോക്കുവിന് കൂട്ടുകാർ നന്നേ കുറവ്. ജോക്കു വന്ന്, അധികം താമസിയാതെ വെക്കേഷൻ ആരംഭിച്ചതോടെ അവൻറെ സമപ്രായക്കാരൊക്കെ ബന്ധുവീടുകളിലേക്ക് പോയി. ക്യാരംസ്, കാർഡ്‌സ്, ചെസ്സ് കളികളൊക്കെ കമ്മ്യൂണിറ്റി ഹാളിൽ നടക്കാറുണ്ടെങ്കിലും അവരൊക്കെ കുറച്ചുകൂടി മുതിർന്ന കുട്ടികൾ ആയതുകൊണ്ട് ഇവനെ ആരും കൂട്ടാറില്ല. എന്നാലും ഓരോ കുസൃതികളുമായി അവൻ രാവിലെ തന്നെ അവരുടെ ഇടയിൽ ചുറ്റി കറങ്ങും. ഇടയ്ക്ക് അവരുടെ കയ്യിൽ നിന്ന് തലയിൽ ഓരോ കിഴുക്കും ചെവിയിൽ തിരുമ്മും കിട്ടും. മുതിർന്ന കുട്ടികളൊക്കെ കളി കഴിഞ്ഞാൽ ഉടനെ ആ ഹാൾ വൃത്തിയാക്കും. പേപ്പർ കൊണ്ട് ആരോ എറിഞ്ഞുള്ള കളി, തെർമോകോൾ പിച്ചിക്കീറി പരസ്പരം എറിഞ്ഞുള്ള കളി, പിന്നെ ചില ബർത്ത് ഡേ ആഘോഷങ്ങൾക്ക് കോഴിമുട്ട ദൂരെ നിന്ന് പിറന്നാളുകാരിയുടെ ദേഹത്തേയ്ക്ക് എറിഞ്ഞുള്ള തമാശകൾ……. പരസ്പരം കളർ വെള്ളം നിറച്ച ബലൂൺ ഏറ്…….. അങ്ങനെ ഓരോ പിറന്നാളിനും കുട്ടിപട്ടാളത്തിൻ്റെ ഭാവനയ്ക്ക് അനുസരിച്ചാണ് വ്യത്യസ്ത ആഘോഷങ്ങൾ. എന്തായാലും കളി കഴിയുന്നതോടെ ‘അന്തോണി മാഷ് വരും കേട്ടോ’ എന്ന് പറഞ്ഞ് എല്ലാവരും കൂടി ഇതൊക്കെ വൃത്തിയാക്കാറുണ്ട്.

ജോക്കുവിൻ്റെ മനസ്സിൽ അന്തോണി മാഷ് ഒരു ഭീകരജീവി ആയി അങ്ങനെ നിലകൊള്ളുകയാണ്. എന്തെങ്കിലും ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളോട് അമ്മമാർ പറയുന്നത് കേൾക്കാം ‘നിന്നെ അന്തോണി മാഷിന് ഇട്ടു കൊടുക്കും’ എന്ന്.

അന്തോണി മാഷ് ഒരു സ്കൂളിൽ നിന്ന് വിരമിച്ച ഹെഡ്മാസ്റ്റർ ആയതുകൊണ്ട് എല്ലാവരും ബഹുമാനത്തോടെയാണ് മാഷിനോട് സംസാരിക്കുക. മാഷ് ആണെങ്കിൽ കുട്ടികളെയൊക്കെ നന്നായി ശാസിക്കുകയും വേണ്ടിവന്നാൽ നല്ലൊരു അടിയോ ചെവിയിൽ തിരുമ്മോ കൊടുക്കാറുമുണ്ട്. ആർക്കും അതിനൊരു പരാതി ഇന്നുവരെ ഉണ്ടായിട്ടില്ല. അല്പം കേൾവികുറവുള്ളതുകൊണ്ട് മാഷ് ഉറക്കെയാണ് സംസാരിക്കുക. കൃശഗാത്രൻ എങ്കിലും ഉയർന്ന ശബ്ദമുള്ള സംസാരം കേട്ടാൽ ആൾക്കാരൊക്കെ പേടിച്ചു പോകും.

ജോക്കുവിന് വല്ലാതെ ബോറടിക്കുമ്പോൾ ഓരോ വീടുകളിൽ ചെന്ന് കോളിംഗ് ബെൽ അടിക്കും. ഉച്ചമയക്കത്തിന് കയറുന്ന വീട്ടമ്മമാർ വാതിൽ തുറക്കുമ്പോൾ ഞാനൊരു പാട്ട് പാടട്ടെ ആൻറി എന്ന് ചോദിക്കും. തുടർച്ചയായി അഞ്ചാറ് നഴ്സറി പാട്ട് പാടി കഴിഞ്ഞാൽ വെള്ളം ആവശ്യപ്പെടും. വെള്ളം കൊടുക്കുമ്പോൾ ജോക്കു ചോദിക്കും “ആൻറിക്ക് മാനേഴ്സ് അറിയില്ലേ? എൻറെ അമ്മ ഞങ്ങളുടെ വീട്ടിൽ വരുന്ന ഗസ്റ്റിന് സ്‌ക്വാഷും സ്നാക്സും കൊടുക്കാറുണ്ട്, അതെല്ലാം പോയി എടുത്തോണ്ട് വാ” എന്ന്.
ഇതുപോലുള്ള ജോക്കുവിൻ്റെ കുസൃതികൾ ഒക്കെ മൂന്ന് ബ്ലോക്കിലെ വീട്ടമ്മമാരും അനുവദിച്ചു കൊടുത്തിട്ടുണ്ട്. അപ്പോഴും ജോക്കുവിന് ‘ഡി’ ബ്ലോക്കിൽ പോകാൻ ഭയമാണ്.ഇത് വരെ നേരെ കണ്ടിട്ടില്ലെങ്കിലും അന്തോണി മാഷെന്ന ഭീകരജീവി അവിടെയാണ് താമസം എന്ന് ജോക്കുവിന് അറിയാം.
മിക്കവാറും D ബ്ലോക്കിലെ ഫ്ലാറ്റുകളിൽ എല്ലാം വൃദ്ധരാണ് താമസം, പലരും രോഗികളും. അതുകൊണ്ടുതന്നെ അവിടെ എന്തെങ്കിലും ചെറിയ ഒച്ചയോ ബഹളമോ ഉണ്ടായാൽ ഉടനെ അവർ അസോസിയേഷനിൽ കംപ്ലയിന്റ് ചെയ്യും. ദേഹാസ്വാസ്ഥ്യങ്ങൾ കൊണ്ടാകും ദേഷ്യവും അരിശവും കൂടുതലാണ് അവിടുത്തെ താമസക്കാർക്ക്. അപ്പോഴാണ് ഡി ബ്ലോക്കിൽ ജോക്കുവിൻ്റെ അതേ പ്രായക്കാർ അവിടെ പുതിയതായി താമസത്തിന് എത്തിയത് കണ്ടത്. ഗേറ്റിൽ സെക്യൂരിറ്റി ഉള്ളതുകൊണ്ടും മറ്റു മൂന്നു ബ്ലോക്കിൽ ഉള്ളവർ നല്ല ആൾക്കാരാണെന്ന് അറിയാവുന്നതുകൊണ്ടും ജോക്കു പകൽസമയം അവിടെ കറങ്ങി നടന്നാലും അമ്മ ഒന്നും പറയില്ല. D ബ്ലോക്കിൽ പോകരുതെന്ന നിബന്ധന ജോക്കു പാലിക്കാറുമുണ്ട്.

വീട്ടിലിരുന്നാൽ ജോക്കുവിൻ്റെ കുസൃതിയുടെ അളവ് വളരെ വളരെ കൂടുതലാണ്. അടുക്കളയിൽ ചെന്ന് ഉള്ളി കൊട്ടയെടുത്ത് മുറി മുഴുവൻ വിതറുക, ഫ്രിഡ്ജ് തുറന്ന് മിൽക്ക് മെയ്ഡ് പോലുള്ള ടിന്നിൻറെ അടപ്പു തുറന്നിടുക, ഉറങ്ങുന്ന കുഞ്ഞനുജത്തിയുടെ ചെവിയിൽ “ട്ടോ “എന്ന് ശബ്ദമുണ്ടാക്കി ഉണർത്തുക……അങ്ങനെയങ്ങനെ ജോക്കുവിന് ബില്ല് എഴുതി അമ്മയുടെ കയ്യിൽ നിന്ന് തല്ലു വാങ്ങാനും കരയാനുമേ നേരമുള്ളൂ പിന്നെ പുറത്തിറങ്ങിയാൽ ആള് കുറച്ചു കൂടി ഡീസന്റ് ആയിട്ടാണ് ആന്റിമാരോട് ഇടപഴകുക. D ബ്ലോക്കിലെ എല്ലാ നിബന്ധനകളും മറികടന്ന് ഈ പുതിയ കുട്ടികളെ പരിചയപ്പെടണമെന്നും അവരെ കളിക്കാൻ കൂട്ടണമെന്നുള്ള തൻറെ ആഗ്രഹം അവിടത്തെ സിറിയക്ക് അങ്കിളിനോട് പങ്കുവച്ചു ജോക്കു. അങ്കിൾ പറഞ്ഞു. “ഡി ബ്ലോക്കിൽ നാലാം നമ്പർ ഫ്ലാറ്റിൽ ആണ് അന്തോണിമാഷ് താമസിക്കുന്നത്. നീ വലിയ ധൈര്യശാലി അല്ലെ അവിടെ ചെന്ന് ബെല്ലടിച്ച് അന്തോണി മാഷിനോട് അനുവാദം ചോദിച്ചാൽ നിനക്കൊരു ചോക്ലേറ്റ് പെട്ടി ഞാൻ സമ്മാനമായി തരാം”.എന്ന്. ഈ പേര് കേൾക്കുമ്പോഴേ ജോക്കു ആ ശ്രമം ഉപേക്ഷിച്ചു മടങ്ങിക്കോളും എന്നാണ് സിറിയക് അങ്കിൾ ധരിച്ചത്. പക്ഷേ സംഭവിച്ചത് മറിച്ചാണ്. ജോക്കു ധൈര്യം സംഭരിച്ച് അന്തോണി മാഷിൻറെ ഫ്ലാറ്റിൽ ചെന്ന് ബെല്ലടിച്ചു. ആജാനുബാഹുവായ പേടിപ്പെടുത്തുന്ന കോക്കാച്ചിയെ പ്രതീക്ഷിച്ച അന്തോണി മാഷിനെ കണ്ട് ജോക്കു ഞെട്ടി. ആകെ അഞ്ചടിയിൽ താഴെ പൊക്കം, മുണ്ടുമടക്കിക്കുത്തി ഷർട്ടും പുറത്തേക്കിട്ടു വരുന്ന മാഷിനെ കണ്ട് ജോക്കുവിന് അത്ഭുതമായി. കുഞ്ഞിനെ ഭയപ്പെടുത്തിയത് മാഷിൻറെ ഉച്ചത്തിലുള്ള സംസാരം മാത്രം. അവിടെ കളിക്കാനും ഒച്ചയിടാനും പറ്റില്ല. പുതിയ കൂട്ടുകാരെയും കൊണ്ട് ദൂരെ കുട്ടികൾക്കുള്ള പാർക്ക് ഏരിയയിൽ പോയി കളിച്ചോളോണം എന്ന ഡിമാൻഡ് മാത്രം വച്ചു മാഷ്. ജോക്കുവിനത് ഡബിൾ ഒക്കെയായിരുന്നു.പിറ്റേദിവസം പുതിയ കൂട്ടുകാരുമായി സിറിയക് അങ്കിളിൻ്റെയടുത്ത് ജോക്കു ചോക്ലേറ്റ് പെട്ടി ചോദിച്ചെത്തി. എന്നിട്ട് ഒരു ഉപദേശവും. “ ഇത്രയേ ഒള്ളായിരുന്നോ ഈ അന്തോണി മാഷ്, ശ്ശോ! ഞാൻ വെറുതെ പേടിച്ചു. ഈ കുഞ്ഞു മനുഷ്യനെയാണോ നിങ്ങളൊക്കെ ഓരോന്ന് പറഞ്ഞു എന്നെ പേടിപ്പിച്ചിരുന്നത്? “

സാവധാനം ജോക്കു അന്തോണി മാഷിൻറെ പെറ്റ് ആയി മാറി. ഹൈപ്പർ ആക്ടിവിറ്റി ഉള്ള ജോക്കുവിനെ കുറെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചതോടെ ആൾ മിടുക്കനായി. പിള്ളമനസിൽ കള്ളമില്ലാത്തതുകൊണ്ട് ചില കേസുകൾ തെളിയിക്കാൻ ജോക്കു മാഷിനെ സഹായിക്കാൻ തുടങ്ങി. മുതിർന്ന കുട്ടികളൊക്കെ ഇപ്പോൾ ജോക്കുവിൻ്റെ പുറകെയാണ് അന്തോണി മാഷിൽ നിന്ന് ഓരോ കാര്യങ്ങൾ സാധിച്ചുകിട്ടാൻ. അന്തോണി മാഷ് ജോക്കുവിൻ്റെ ഉറ്റസുഹൃത്തായതുകൊണ്ട് കൃത്യമായി മിഠായി, ഐസ്ക്രീം രൂപത്തിലുള്ള കൈക്കൂലി എല്ലാ മുതിർന്ന കുട്ടികളിൽ നിന്നും വാങ്ങിക്കാൻ തുടങ്ങി. ഈ കൈക്കൂലിയുടെ മധുരം നുണഞ്ഞിട്ടാകാം വലുതാവുമ്പോൾ നിനക്ക് ആരാണ് ആകേണ്ടത് എന്ന ചോദ്യത്തിന് ഉള്ള ജോക്കുവിൻ്റെ മറുപടി എനിക്ക് വില്ലേജ് ആഫീസിൽ ഒരു ഉദ്യോഗസ്ഥൻ ആയാൽ മതിയെന്നാണ്.

വിദേശത്ത് പോയാൽ അമ്മയെയും അച്ഛനെയും കുഞ്ഞനുജത്തിയെയും പിരിയണം,പിന്നെ നന്നായി ജോലിയും ചെയ്യേണ്ടി വരും. ഇതു രണ്ടും വേണ്ടല്ലോ ഇവിടെ ഒരു ജോലി ഒത്തു കിട്ടിയാൽ എന്ന് ജോക്കു മാറി ചിന്തിച്ചതിൽ നമുക്ക് ജോക്കുവിനെയും കുറ്റം പറയാൻ പറ്റില്ലല്ലോ?

  • മേരി ജോസി മലയിൽ, തിരുവനന്തപുരം.
Previous Post

തരികട തങ്കമ്മയും ഉടായിപ്പ് ഉത്തമനും

Next Post

ഇവർ കൊള്ളക്കാരോ?

Related Rachanas

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
കഥ

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

October 21, 2024

പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...

നാടോടുമ്പോൾ
Story 2

നാടോടുമ്പോൾ

September 3, 2024

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു….. നവദമ്പതിമാരെ ഭാവുകം അരുളുന്നു……” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു...

ശാന്തി
കഥ

ശാന്തി

March 25, 2024

നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ "രമേച്ചീ " എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ...

മുചി
കഥ

മുചി

March 25, 2024

പെയിന്‍റടിച്ച കോലായിലെ തൂണിൽ എണ്ണമയം കണ്ട് സച്ചി ചോദിച്ചു " ഇതാരാ ഈട വന്നിരുന്നേ. ഇത്രക്ക് തലയിൽ എണ്ണ തേച്ചവരാരാ. ഈ ജമ്മത്തിനി ഇതുപോവുലേ." അപ്പോ ഞാമ്പറഞ്ഞു....

കെവിൻ്റെ കുണുവാവ
കഥ

കെവിൻ്റെ കുണുവാവ

March 9, 2024

ഒരേ കോളേജിൽ ഒന്നിച്ചു പഠിച്ച ഉറ്റ സുഹൃത്തുക്കളായിരുന്നു ഗോകുലും കെവിനും. പഠിക്കുമ്പോൾതന്നെ പ്രണയകുരുക്കിൽ വീണ ഗോകുലിൻ്റെയും തനുവിൻ്റെയും വിവാഹം കോഴ്സ് കഴിഞ്ഞു ക്യാമ്പസിൽ നിന്ന് രണ്ടുപേർക്കും ജോലി...

തവളക്കുളം ശലോമി
കഥ

തവളക്കുളം ശലോമി

March 4, 2024

1960-കളിൽ ആണ്. പള്ളിയുടെ കുടികിടപ്പ് ആയി കിട്ടിയ 3 സെൻറിൽ താമസിക്കുന്ന 50 വയസ്സോളം പ്രായമുള്ള ശലോമി; ആ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. നാട്ടിലെ സമ്പന്ന കുടുംബങ്ങളിൽ...

Next Post
ഇവർ കൊള്ളക്കാരോ?

ഇവർ കൊള്ളക്കാരോ?

POPULAR

പ്രശാന്ത പ്രകൃതി

പ്രശാന്ത പ്രകൃതി

September 2, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 26

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 29

February 18, 2024
കുറി കമ്പനികൾ

കുറി കമ്പനികൾ

October 15, 2023
അരുണോദയം

അരുണോദയം

September 19, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 25

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 25

January 2, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • പള്ളിക്കാട് – ഭാഗം 14
  • പള്ളിക്കാട് – ഭാഗം 13
  • മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
  • വിവാഹ വാർഷിക ആശംസകൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397