ഞെട്ടറ്റു വീണൊരു
മാമ്പഴമൂഴിയിൽ
ഉറുമ്പരിച്ചു കിടക്കുന്നു.
ഒരു നാൾ ഇതു പോൽ
നാമും ഉറുമ്പരിച്ചു
കിടക്കുകയില്ലെന്നാരു കണ്ടു?
വിവിധ വർണ്ണ പുഷ്പങ്ങളും,
രുചിയേകും കനികളും
മാനവ രാശിയിൻ
പ്രതീകങ്ങളല്ലൊ.
പവിത്രമാം ധവള പുഷ്പമേ
പൊയ് മുഖമില്ലാത്ത മർത്തൃനെ
ദർശ്ശിപ്പാനെന്തു വഴി?
തെളിനീരൊഴുകും
നദികളിലിപ്പോൾ
മലിനജലം മാത്രമാണിന്ന്
ദാഹജലത്തിനായ്
കേഴുന്നു ജനം
മേഘജലം പോലും
വിഷമയം.
കാടും കൂടും
കുരുവിയുമില്ലാതായ്
നാട്ടിലെങ്ങും.
കണ്ണും കാതും
നാക്കുമില്ലാത്തോർ
ചിരിപ്പതെന്തിനാണെ-
ന്നവർ പോലുമറിവീല.
നാടും നഗരവും
പൊയ്മുഖം കെട്ടി-
യാടും നാടകക്കളരികൾ.
പൊയ്മുഖമില്ലാത്തൊരു
തലമുറക്കായ് വേഴാമ്പൽ
പോൽ കാത്തിരിക്കാം നാം.
– കോമളം പരമേശ്വരൻ, പാലക്കാട്.