ജീവിതം തന്നെയൊരു തോണിയല്ലോ…
പലവിധയാത്രക്കാർ സഞ്ചരിക്കുമിവിടം…
കാണണം കേൾക്കണം അറിയണം ഈ തുഴച്ചിലിൽ…
തുഴയുന്ന നമ്മളോ കുഴയാതെ തുഴയണം…
ദിക്കറിയാതെ നോക്കുന്ന ശൈശവവും…
ബാല്യത്തിലീ തോണി മെല്ലെങ്ങ് നീങ്ങും…
കൗമാരത്തിലോ ഈ വള്ളം..
വെള്ളത്തിനോളത്തെ പ്രണയിക്കും…
യൗവനത്തിലെത്തുമ്പോൾ ഈ വഞ്ചി…
വേഗത്തിൽ തുഴഞ്ഞങ്ങു പായും…
വാർദ്ധക്യത്തിലെത്തുന്നയീ ജീവിതനൗകയോ…
മരണമെന്ന കരയിലങ്ങടുക്കും …