പരമൻ്റെ ദാനമാം
പ്രാണൻ വെടിഞ്ഞിട്ട്
പാശത്തിലാടുന്ന
പാഴ്കളോർക്ക
പാരിൽ ലഭിക്കുന്ന
പൊന്നായനാളുകൾ
പഞ്ചാമൃതം പോലെ
കണ്ടിടേണം
പാലിച്ച മക്കളേം
പ്രാപിച്ച ഭാര്യയേം
പോറ്റി പുലർത്താതെ
പോയിടല്ലേ
പാലെന്ന്തേനെന്ന്
പഞ്ചാര മുത്തെന്ന്
പൊക്കി പറഞ്ഞവർ
പോഴരായോ
പാരമ്യനായോൻ്റെ
പുസ്തക താൾകളിൽ
പാപീടെ പട്ടികേൽ
പെട്ടിടല്ലേ
പൂജക്കുമാവില്ല
പൂജ്യർക്കുമാവില്ല
പാപത്തിലറ്റോനെ
പുണ്യനാക്കാൻ
പള്ളി പുറമ്പോക്കിൽ
പെട്ടു നീ നിന്ദ്യനായ്
പാടിക്കു ദോഷിയായ്
പാട്ടായിടും
പുന്നാര മക്കളും
പൊന്നായ ഭാര്യയും
പുത്തൻ പണക്കാർക്ക്
പുണ്ടകോരും
പെട്ടെന്നു ചെന്നിടാൽ
പൊന്നാട തന്നിടാൻ
പാരിൻ്റെ നാഥനോ
പൊട്ടനല്ല
പാപത്തിലറ്റോന്
പരിശുദ്ധ മേടയിൽ
ഒരു നാളുമേകില്ല
ശാപ മോക്ഷം
പാരിൽ ലഭിക്കുന്ന
പുത്തൻ ദിനങ്ങളോ
പത്തര മാറ്റോടെ
പാർത്തീടുകാ
പാരമ്യനായവൻ
പേർ ചൊല്ലിടുന്നേരം
പുണ്യർടെ പട്ടികേൽ
പേർ വരേണം
- ജോൺസൺ എഴുമറ്റൂർ