വാനിലെനക്ഷത്രജാലങ്ങളിൽ
ഒളിമിന്നിത്തിളങ്ങുന്നുവോ ..
മന്നിൽവിരിഞ്ഞനക്ഷത്രക്കുഞ്ഞേ
പൊലിഞ്ഞല്ലോ പൊന്നേനീ
ബാല്യതാരകമേനിൻ നയനങ്ങളിൽ
ആയിരം ദീപങ്ങൾതെളിഞ്ഞോ
മുഗ്ദ്ധ മുകുളങ്ങൾ വിടർന്നോ…
അഴകിനഴകായമിഴിയാളേ …
പിതാവിൻതൽക്കരമഴുവിനാൽ
പ്രാണൻവെടിഞ്ഞമുത്തേ
ആർത്തനാദം മുഴക്കിപാപിയാം
മായാജാലക്കാരൻ ചിരിച്ചോ
മാതാവുവിട്ടുപിരിഞ്ഞുപോയല്ലേ
കിഞ്ചനകാലംചേർത്തു നിർത്താതെ
സാഹസംക്കാട്ടി മറഞ്ഞതല്ലേ
അമ്മതൻധർമ്മംമറന്ന്
നിൻദാരുണയന്ത്യംകണ്ടതി ശോകം –
പൂണ്ടു കരയുകയാണുമാനവർ ..
ദുരന്തമാർന്നൊരുയന്ത്യം വിധിച്ച
അന്തകൻ്റെചിന്തയെത്രക്രൂരം
മുഴുത്തയഹങ്കാരത്തിമിരത്താൽ
രക്തബന്ധംമറക്കുന്നമൂഢജന്മമേ
കുരുന്നുജീവനെകാക്കുംകരത്താലേ
കുരുതിക്കൊടുത്തോ നീചാ… നീ
പുഞ്ചിരിമായാത്തപിഞ്ചിളം പ്രായം
കൊഞ്ചലോടെയടുത്തോരു നേരം
ലഹരിഭരിക്കുന്നതാതമാനസത്താൽ
ഊതിക്കെടുത്തിയില്ലേനൽസൂനുവേ
മതിവരുവോളംജീവിതമലരായ്
സൗരഭ്യവാഹിയായ് വിടരാതെ
കൊഴിഞ്ഞുവീണില്ലേധരണിയിൽ
പൊൻമണിപ്പോലുള്ളപെൺമണി
– തിലകം വിജയൻ