അസ്ഥിരമല്ലോ ക്ഷിതിയിൽ സുഖദുഃഖങ്ങൾ.
വൃഥാ ദു:ഖിച്ചു കാലം കഴിപ്പതെന്തിനു നാം.
കാലപ്പഴക്കമേറിടുമ്പോൾ
ഇരുളും വെളിച്ചമായ് ഭവിച്ചിടും.
സ്വായത്തമാക്കും ശീലത്താൽ
കയ്പും മധുരമായ് തീർന്നിടും.
കരിയിലകൾ പൊഴിഞ്ഞിടുമ്പോൾ
ദു:ഖിപ്പതില്ലൊരു തരുവും.
വസന്തത്തിനായ് തളിർക്കുന്നു
പൂക്കുന്നു കായ്ക്കുന്നു.
കൊടും വേനലിൽ വിണ്ടുകീറിയ ഭൂമിയിൽ
വേനൽമഴയൊന്നു പെയ്തിറങ്ങീടിൽ
വിള്ളലെല്ലാം മാഞ്ഞു പോയ്
ധരണി വീണ്ടും പുഷ്പിണിയായ് തീർന്നിടും.
തീരാദു:ഖത്തിലിരിപ്പവർക്ക്
സാന്ത്വനത്തിൻ വാക്കൊന്നുരച്ചീടിൽ
അലകടലാം മനമൊന്ന് ശാന്തമായിടും.
– കോമളം പരമേശ്വരൻ, പാലക്കാട്.