• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, August 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ചെഞ്ചോര മണമുള്ള അമൃതവാഹിനി

Chenchora Manamulla Amruthavahini - Story By SM Manikuttan

SM Manikuttan by SM Manikuttan
September 4, 2023
ചെഞ്ചോര മണമുള്ള അമൃതവാഹിനി
15
VIEWS
Share on FacebookShare on WhatsappShare on Twitter

വരണ്ട മണൽ മൂടി പുഴ കിടന്നു. മണൽ വാരിയിരുന്ന സമയങ്ങളിൽ പുഴ നിറയെ കുഴികളായിരുന്നു. പുഴയുടെ അടിത്തട്ടു വരെ മാന്തി മണൽ ഊറ്റിയിരുന്നു. ആ പുഴയാണ് മണൽ നിറഞ്ഞു കിടക്കുന്നത് കൂടെ ഉരുൾ പൊട്ടലിൽ ഒഴുകി വരുന്ന കല്ലുകളും,. മരങ്ങളുടെ അവശിഷ്ടങ്ങളും എങ്ങും തങ്ങി നിൽക്കുന്നുണ്ട്.
പുഴയുടെ അരികിലൂടുളള നീർച്ചാലിൽ കുത്തിയ കുഴിയിൽ നിന്നും വെള്ളം കോരി തലവഴി ഒഴിച്ചു. തലയിലെ ചൂട് വെളളത്തിലൂടെ ഒഴുകിയിറങ്ങുന്ന അനുഭൂതി.

കോരസാറിൻ്റെ റബറ് വെട്ടും പാലെടുപ്പും കഴിയുമ്പോൾ ഉച്ചയാകും. റബർ ഉറയൊഴിച്ച് തലേ ദിവസത്തെ ഷീറ്റ് അടിച്ചിട്ടിട്ടു വേണം വല്ലതും കഴിക്കാൻ . അപ്പോഴേക്കും വിശപ്പു കെട്ടിരിക്കും. ശരീരത്തിനു മനസ്സിനും ഉണർവു കിട്ടണമെങ്കിൽ ഈ തണുത്തവെള്ളത്തിൽ ഒന്നു കുളിക്കണം.

ജോലിക്ക് വേണ്ടി നാട്ടിൽ നിന്നും വണ്ടികയറുമ്പോൾ പ്രതീക്ഷകൾ ഒട്ടുമില്ലായിരുന്നു. ഇവിടെ വണ്ടിയിൽ നിന്ന് ഇറങ്ങി ആദ്യം കണ്ട ചായക്കടയിൽ കയറി ഒരു ചായ കുടിച്ചശേഷം ജോലി വല്ലതും കിട്ടുമോ എന്നന്വേഷിച്ചു.

ചായക്കടക്കാരൻ തന്നെയാണ് കോരസാറിനെ പരിചയപ്പെടുത്തിത്തന്നത്. സ്നേഹമുള്ള നാട്ടുകാർ, അന്യനാട്ടിൽ നിന്നും വന്നതാണ് എന്നുളള തിരിച്ചു ഭേദങ്ങൾ ഒന്നുമില്ല.

“പൂഹോയ് ” അങ്ങകലെ നിന്നും ഒരു വിളി അടുത്തേക്ക് വരുന്നുണ്ട്. ജോസുകുട്ടിയാണ് , അവൻ്റെ പണികളൊക്കെ കഴിഞ്ഞിട്ടുണ്ടാകും. ഒരു റബർ കർഷകൻ, മൂന്നു പെങ്ങൾമാർക്ക് ഒരേ ഒരു ആങ്ങള. പെങ്ങമ്മാരൊക്കെ വിദേശത്താണ്. അപ്പനും അമ്മയും വയസ്സായി വരുകയാണ്. പെങ്ങമ്മാർ പലവട്ടം വിദേശത്തേക്ക് വിളിച്ചതാണ്. അവൻ നാടും അപ്പനേയും അമ്മയേയും വിട്ട് ഞാനെങ്ങോട്ടും ഇല്ലെന്നാണ് പറയുന്നത്.

പണത്തിന് കുറുവുണ്ടെങ്കിലും മനസ്സമാധാനവും ഇവിടെയാണെന്നാണ് അവൻ്റെ പക്ഷം. സുഖം ഓരോ ആളുകൾക്കും ഓരോ വിധമാണല്ലോ. ചിലർക്ക് ധനം കൂട്ടിവയ്ക്കുന്നത് സുഖം. ചിലർക്ക് എല്ലാം ചെലവാക്കുന്നതിൽ സുഖം. നാട്ടിൽ പ്രമാണിയാകുന്നതും എല്ലാ ഭൗതിക സുഖങ്ങളെ ഉപക്ഷിക്കുന്നതും ചിലർക്ക് മനസുഖമുണ്ടാക്കും.

കഴിഞ്ഞ വർഷമാണ് ജോസുകുട്ടി പെണ്ണുകെട്ടിയത്. ഗ്രേസിക്കുട്ടി അവന് ചേരുന്ന പെണ്ണായിരുന്നു. കൃഷിക്കാർക്ക് കൃഷിക്കാര് തന്നെയല്ലെ ചേരു. എപ്പോഴും ജോസുകുട്ടിയുടെ പുറകെ തന്നെ കാണും. പുഴയൊഴുകും നാളിൽ പുഴയോട് കിന്നാരം പറഞ്ഞ് രണ്ടു പേരും പുഴയിൽ കുളിക്കും. വേനലിൽ ഗ്രേസിക്കുട്ടി വീട്ടിൽ ഒളിക്കും. കുളിക്കുമ്പോൾ നാണം മറക്കാൻ പുഴയില്ലല്ലോ.

തലവഴി വെള്ളം ഒഴിച്ചതിനു ശേഷമാണ് ജോസുകുട്ടി ചോദിച്ചത്.
“വീടിൻ്റെ കാര്യം എന്തായി ”

പഞ്ചായത്തിൽ നിന്നും ഭവന നിർമ്മാണത്തിന് പണം അനുവദിച്ചിട്ടുണ്ട്. കോരസാറിൻ്റെ സഹായം ഉണ്ടായതു കാരണം പെട്ടെന്ന് കാര്യം നടന്നു. അല്ലെങ്കിലും കോരസാർ സ്നേഹമുളള ആളാണ്. പുഴയോട് ചേർന്ന് കിടന്ന ചതുപ്പു സ്ഥലം നിസ്സാര വിലക്കല്ലെ വീടില്ലാത്തവർക്ക് വീട് വക്കാൻ കൊടുത്തത്. ഒരിക്കൽ അവിടം പുഴയായിരുന്നെന്നാ എല്ലാവരും പറയുന്നത്. കോരസാറിൻ്റെ രാഷ്ട്രീയ പിടിപാടിൽ കോരസാറിൻ്റെ പേരിലായി പോയതാണ്.

ഇങ്ങനെ കിട്ടിയില്ലായിരുന്നേൽ തനിക്ക് വീട് സ്വപ്നം കാണാൻ പറ്റുമായിരുന്നോ. വീട് പണിതിട്ടു വേണം നാട്ടിൽ നിന്നും ഭാര്യയെയും മക്കളെയും കൊണ്ടു വരാൻ .

“ചേട്ടനെന്നാ ഓർത്തു നിൽക്കുന്നെ ”

“ഒന്നുമില്ല വെറുതെ ഒരോന്ന് ഓർത്തു പോയി ”

“ചേച്ചിയുടെയും കുട്ടികളുടെയും കാര്യമായിരിക്കും. ”

” ഓ അങ്ങനൊന്നുമില്ലാ ”

“പിന്നെ ”

ജോസുകുട്ടിയെ നോക്കി ഒന്നു ചിരിച്ചു അതിൽ എല്ലാം ഉണ്ടായിരുന്നു.

കാലവർഷത്തിൻ്റെ വരവറിയിച്ചു കൊണ്ട് കാറ്റ് വീശിത്തുടങ്ങി. എല്ലാവരുടേയും മനസ്സിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ മുളപൊട്ടി. പുഴയിലെ നീർച്ചാല് പതുക്കെ വികസിച്ച് അരുവിയായി പിന്നെ അത് പുഴയായി പരിവർത്തനം ചെയ്തു കൊണ്ടിരുന്നു.

നിറഞ്ഞു വരുന്ന പുഴയെ കാണാൻ പോയപ്പോഴാണ് ജോസുകുട്ടി പറഞ്ഞത് ” എനിക്കീ പുഴയെ ഇഷ്ടമല്ല, കള്ളിയാണിവൾ പെരുങ്കളളി, എൻ്റെ കൂടെപ്പിറപ്പിനെയാണിവൾ ഞങ്ങളിൽ നിന്നും കട്ടുകൊണ്ടുപോയത്. ”

പുഴ കലങ്ങിമറിയുന്നതു പോലെ ജോസുകുട്ടിയുടെ കണ്ണുകൾ കലങ്ങി വന്നു.

“ഇപ്പോഴും ചേട്ടായീ യെന്ന വിളി ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കുവാ ”

“സാരമില്ല ജോസുകുട്ടി . എല്ലാവരുടേയും ജീവിതത്തിൽ ഇങ്ങനെയൊക്കെ നഷ്ടങ്ങൾ ഉള്ളതാ, ഇതൊക്കെ ജീവിതത്തിൻ്റെ ഭാഗമാണെന്ന് വിചാരിക്കണം. ”

” ഇതുപോലെയുള്ള ഒരു മഴക്കാലത്താണ് അമ്മയും അനിയനും കൂടെ പുഴയിൽ കുളിക്കാൻ പോയത് , അമ്മയുടെ കൺമുന്നിൽ നിന്നാണ് അവൾ അനിയനെ തട്ടിപ്പറിച്ചെടുത്തത്. ബോധം പോയ അമ്മയെ കണ്ടുനിന്ന വർവലിച്ചു കയറ്റിയില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് അമ്മയും ഇല്ലാതെ വന്നേനെ”

“നിനക്കിപ്പോൾ ഒരു കുടുംബമുണ്ട് , ഉടനെ അച്ഛനാകാൻ പോകുന്നു. ഇതൊക്കെയോർത്ത് സന്തോഷിക്കുകയല്ലെ വേണ്ടത് ”

” കൂടെ നടന്നുകൊണ്ടിരുന്ന കൂടപ്പിറപ്പ് ഇല്ലാതായാലുള്ള വേദന ചേട്ടന് മനസ്സിലാവില്ല. ”
അവൻ തിരിഞ്ഞു നടന്നു.

കള്ളക്കർക്കടകത്തിൻ്റെ ഇരുണ്ട നാളുകളിൽ പുഴ രൗദ്രഭാവം പൂണ്ട് കരയിലേക്ക് കയറിവന്നു. കരയിൽ കുടിവച്ചു പാർത്തവർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി.

പുറത്ത് മഴ തകർത്ത് ചെയ്യുന്നു കൂടെ കാറ്റും. തണുപ്പിൽ പുതപ്പിനകത്തേക്ക് നൂണ്ടു കിടന്ന് ഉറക്കം പിടിക്കുമ്പോഴായ് ജോസുകുട്ടിയുടെ ഫോൺ വന്നത്.

“ചേട്ടാ ഇവിടം വരെ ഒന്നു വരണം ഗ്രേസിയെ കൊണ്ട് ഹോസ്പിറ്റൽ വരെ ഒന്നു പോകണം. ”
കാറുമായി ചെന്നപ്പോൾ ഹോസ്പിറ്റലിലേക്ക് പോകുവാൻ എല്ലാവരും തയ്യാറായി നിൽക്കുയായിരുന്നു. ലേബർ റൂമിൻ്റെ വാതിക്കലിൽ നിമിഷങ്ങൾ എണ്ണിക്കഴിയുമ്പോൾ റ്റിവിയിലൂടെ മഴക്കെടുതികളുകളുടെയും ഉരുൾ പൊട്ടലിന്റേയും വാർത്തകൾ വരുന്നുണ്ടായിരുന്നു.

ഗ്രേസിക്ക് പെൺ കുഞ്ഞ് ജനിച്ചെന്ന് സിസ്റ്റർ പറഞ്ഞപ്പോൾ എല്ലാവരുടേയും മുഖത്ത് സന്തോഷം നിറഞ്ഞു. അപ്പോൾ പുഴ അവളുടെ കയ്യേറിയ വസ്തുക്കൾ ഒഴിപ്പിച്ചെടുക്കുന്ന തിരക്കിലായിരുന്നു.

– എസ്. എം. മണിക്കുട്ടൻ

Previous Post

ബാബേലിലെ പ്രവാസികൾ

Next Post

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 19

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 19

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം - ഭാഗം 19

POPULAR

പള്ളിക്കാട്  – ഭാഗം 16

പള്ളിക്കാട് – ഭാഗം 18

March 6, 2026
കെവിൻ്റെ കുണുവാവ

കെവിൻ്റെ കുണുവാവ

March 9, 2024
ഓണപ്പാട്ട്

ഓണപ്പാട്ട്

September 18, 2023
മുത്തച്ഛൻ്റെ സ്വപ്നം

മുത്തച്ഛൻ്റെ സ്വപ്നം

September 20, 2023
അവഗണനയുടെ ആഴങ്ങൾ

അവഗണനയുടെ ആഴങ്ങൾ

September 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397