ഒറ്റമുറിയിൽ അവൾ ഓർമ്മകളെ –
പെറ്റുകൂട്ടി
പല രാത്രികളിലും അടക്കിപ്പിടിച്ച
തേങ്ങിക്കരച്ചിലുകളും
അനിയന്ത്രിതമായ ശ്വാസനിശ്വാസ-
ങ്ങളു മുതിർന്നു
കൽവീടിൻ്റെ കോലായിൽ കയറിയിരു-
ന്ന കാറ്റ്
കരച്ചിൽ അടക്കാൻ കഴിയാതെ തിരിച്ചു –
പോയി
ഒരമ്മയും മകളും മാത്രമുള്ള വീട്ടിൽ
ഇന്നവൾ ഒറ്റയായി
അമ്മയുടെ അണയാത്ത കനലോർമ്മ
ബാക്കിയായി
കയത്തിലെ കറുത്ത ജലംപോലെ അവൾ
ഓളങ്ങളില്ലാതെ ഇടയ്ക്കിടെ ചില കുമിളകൾ –
മാത്രം
കളിചിരിയില്ലാതെ സന്ദർശകരില്ലാതെ
അടർന്ന ചിന്തകളുടെ ചില്ലു പാത്രങ്ങളി-
ൽ തട്ടി
മുഴുത്ത മുറിവിൻ്റെ വൃണവുമായി
വേദനയുടെ നീരാളിപ്പിടുത്തത്തിൽ
അവൾ ഉഴറി
കാലം അനക്കമറ്റു കിടക്കുന്നതു പോലെ
നിശ്ശബ്ദയുടെ വെട്ടം വറ്റിയ ഗുഹ പോലെ
മണലാരണ്യത്തിൻ്റെ ഏകാന്തതയിലെന്ന –
പോലെ
വയ്യ ഇനിയും! ഒറ്റ മുറിവാതിൽ മലർക്കെ –
തുറന്നിട്ട്
അലസമായ കാൽവെപ്പുകളോടെ നടന്നു….
– രാജു കാഞ്ഞിരങ്ങാട്