പുഴയോരത്തു കല്ലെറിഞ്ഞു കളിക്കു –
ന്ന നേരത്തു കണ്ടു കണ്ണാൽ കാഞ്ചന മുഖം
ആരു നിർമ്മിച്ചാലും ചേരുംപടി ചേർത്തു
തന്നാകിലും ഭംഗി സ്വർഗ്ഗത്തെയുണർത്തും.
ഇതേ ചിന്തയാലും മലയിൽ പലതും
ശ്വാസം വിടാതെ നിൻ നാമം വരച്ചിട്ടു
കിട്ടണമെനിക്കിയമ്പിളി പൂവനം
ആടിയും, പാടിയും ആത്മ സംതൃപ്തിയാൽ .
ആയിരം ചിത്രങ്ങൾ ചോരയാൽ വരക്കു
മനബോധത്തിൻ്റെ വർണ്ണ തൂലികയാൽ
ജാലകം തുറന്നിട്ടു യാരെയോ തിര –
യുന്നുമീ സങ്കടപുഴയിലെ പൊന്നു .
വിളിച്ചാൽ കൂടെ വരുമെന്നു നിനക്കാം
ഒരു നോക്കു കാണാനാശിച്ചു നിമിഷം
സംശയത്തിൻ വേലിതൻ മേലെ വീണര –
ഞ്ഞു നിൽക്കുമ്പോളറിയുന്നു ഉന്മാദം
കണ്ണുപൊത്തി കരയുന്നു; ചിരിക്കുന്നു
കണ്ടിരുന്ന ചിത്രം മറഞ്ഞു പോകവേ,
ഇനിയെത്ര കാലങ്ങൾ കാത്തിരിക്കണം
പുതുരാഗത്തിലെൻ ജീവൻ തിരിച്ചെത്താൻ.!
– കുഞ്ഞച്ചൻ മത്തായി