• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, June 7, 2025
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 14

Nanmamarangal Poothulanja oru Gramam - Novel By KM SALEEM PATHNAPURAM - Part 14

SALEEM KM by SALEEM KM
August 31, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 14
12
VIEWS
Share on FacebookShare on WhatsappShare on Twitter

ദേവക്യേ, മുൻഭാഗത്ത് ആരോവന്നു വിളിക്കുന്നുണ്ട്. അതാരാണെന്ന് ഞാനൊന്നു നോക്കിയിട്ടുവരാം.

ഉണ്ണിയെ ഞാനിവിടെകിടത്തിയിട്ടുണ്ട്, ശ്രദ്ധിക്കണട്ടോ.

കൃഷ്ണദാസൻ ചുമലിലൊരു മുണ്ടെടുത്തിട്ടതിനു ശേഷം വരാന്തയിലേക്കു ചെന്നു.

ഉമ്മർക്കയായിരുന്നോ,? മുറ്റത്തുനിൽക്കാതെ ഇങ്ങോട്ടു കയറി ഇരുന്നോളൂ.

ആട്ടെ ,എന്താ പതിവില്ലാതെ ഈനേരത്ത് ഇങ്ങോട്ടുള്ള വരവിൻ്റെ ഉദ്ദേശം.?

ഹൈദറലി ഇന്നലെ എന്നെ അന്വേഷിച്ചിരുന്നെന്ന് നാരായണിയമ്മ പറഞ്ഞു. നേരം വൈകിയതു കാരണം എനിക്ക് ഇന്നലെ ഇങ്ങോട്ടുവരാൻകഴിഞ്ഞില്ല. അതുകൊണ്ടാണ് നേരം വെളുത്ത ഉടനെ ഞാനിങ്ങോട്ടു പോന്നത്.

എന്താ മോനേ, പ്രത്യേകിച്ചുവല്ലതും.?

ഞാനല്ല ഉമ്മർക്കാ, ഹൈദറലിയാണ് നിങ്ങളെ അന്വേഷിച്ചിരുന്നത്, എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല.
ഹൈദറലിക്കെന്താണ് നിങ്ങളോടു പറയാനുള്ളതെന്നെനിക്കറിയില്ല. ഏതായാലും ഇവിടെവരെ വന്നതല്ലേ,
ഇനി ഹൈദറലി വന്നതിനുശേഷം നമുക്കൊരുമിച്ച് അത്താണിക്കലേക്കു പുറപ്പെടാം.
നടത്തത്തിനിടയിൽ ഹൈദറലിക്കെന്താണു പറയാനുള്ളതെന്നു വച്ചാൽ നമുക്ക് കേൾക്കുകയുംചെയ്യാം.

നോമ്പായതു കൊണ്ട് ചായയെടുക്കുന്നില്ലട്ടോ.

നിങ്ങളിവിടെ തന്നെ ഇരുന്നോളൂ, ഞാനീ വേഷമൊന്നു മാറ്റിയിട്ടു വരാം.

കൃഷ്ണദാസൻ വസ്ത്രം മാറിവന്നപ്പോഴേക്കും ഹൈദറലി അവിടെ എത്തിക്കഴിഞ്ഞിരുന്നു.

ഹൈദറലി എത്തിയല്ലോ ഉമ്മർക്കാ,

നമുക്കേതായാലും അത്താണിക്കലേക്കു പോകേണ്ടതല്ലേ, ഇനിയിവിടെയിരുന്ന് സംസാരിച്ചു നേരം പാഴാക്കണ്ട, നമുക്കങ്ങോട്ടു പുറപ്പെടാം. നേരത്തെ പറഞ്ഞതു പോലെ നടത്തത്തിനിടയിൽ എന്താ പറയാനുള്ളതെന്നു വച്ചാൽ പറയാലോ.? എന്താ ഉമ്മർക്കാ, അങ്ങനെ ആയാലോ.?

അതിലെന്താ മോനെ ഇത്ര ചോദിക്കാനുള്ളത്. ? മോൻ പറഞ്ഞതു പോലെ തന്നെ ആവാം.

അത്താണിക്കലെത്തുന്നതിനു മുമ്പായി പലകാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു കഴിഞ്ഞിരുന്നു.
പിന്നീട് പെരുന്നാൾ ദിവസത്തെ ഭക്ഷണത്തിനാവശ്യമായതൊക്കയും വാങ്ങുന്നതിനെക്കുറിച്ചും പാകം ചെയ്യേണ്ടതിനെക്കുറിച്ചുമെല്ലാം തീരുമാനിച്ചുറപ്പിച്ചനു ശേഷമാണ് അവർ അത്താണിക്കലിൽ നിന്നും വീട്ടിലേക്കു മടങ്ങിയത്.

മോനെ കൃഷ്ണാ,
പെരുന്നാളിന് ഇനി മൂന്നു ദിവസമല്ലേയുള്ളൂ, നിങ്ങൾ വല്യങ്ങാടിയിൽ പോയി വന്നതിനു ശേഷം
ഹൈദർ ഇങ്ങോട്ടു വന്നിട്ടില്ലല്ലോ മോനെ,? അവനെന്താ പറ്റിയെതെന്ന് അന്വേഷിക്കാമായിരുന്നില്ലേ.?

ശരിയാണമ്മേ, അമ്മപറഞ്ഞപ്പോഴാണ് ഞാനക്കാര്യം ഓർത്തത്, ഞാനവൻ്റെ വീടു വരെയൊന്നുപോയി വരാം. അതാണുമോനെ നല്ലത്.

നീ അവിടെ നിന്നും തിരിച്ചു പോരുമ്പോൾ അവൻ്റെ ഉമ്മയോടും റംലയോടും പെരുന്നാളിന് ഭക്ഷണം കഴിക്കാൻ അത്താണിക്കലേക്കെത്തണമെന്ന് പ്രത്യേകം പറയണട്ടോ,
അന്നവിടെ ഈ കരയിലുള്ളവരൊക്കയും ഒത്തുകൂടുമെന്നും പറയണം.

പെരുന്നാളിന് നമ്മളോടങ്ങോട്ടു വരണമെന്നു പറഞ്ഞാ അവരിവിടെനിന്നും പോയതെന്ന് നിനക്കറിയാലോ,
ഈ വക കാര്യങ്ങളൊക്കെ അതിനു ശേഷമാ തീരുമാനിച്ചതെന്ന് നീതന്നെ അവരോടു പറയണം. ഹൈദറലി അതെല്ലാം അവരോടു പറഞ്ഞിട്ടുണ്ടാകും.
എന്നാലും നീയും കൂടെ പറയുന്നത് നല്ലതാ.

അവർക്കതെല്ലാം അറിയാം അമ്മേ, ഹൈദറലി അവരോടതെല്ലാംപറഞ്ഞിട്ടുണ്ട്.

എന്നാലും അമ്മയുടെ സമാധാനത്തിന് ഞാനും അവരോടു പറയാം.

വെയിൽ കനക്കുന്നതിനു മുമ്പായി കൃഷ്ണദാസൻ ഹൈദറലിയുടെ വീട്ടിൽ എത്തിച്ചേർന്നു.

ഹൈദറേ.. ഹൈദറല്യേ..

മോനായിന്നോ, കൂടെ ആരുമില്ലേ മോനെ.?

ഇല്ല ഉമ്മാ, ഞാൻ തനിച്ചാണ് ഇങ്ങോട്ടുപോന്നത്.

ഹൈദറലിയെന്തേ,?

അവൻ അകത്തുണ്ട് മോനെ, തലവേദനയുണ്ടെന്നും പറഞ്ഞ് കിടന്നതാണ്, നോമ്പായതു കൊണ്ട് മരുന്നൊന്നും കഴിച്ചിട്ടില്ല.

മോൻ അകത്തോട്ടുചെല്ല്, എനിക്കിവിടെ കുറച്ചുകൂടെ പണിചെയ്തു തീർക്കാനുണ്ട്.

ഹൈദറല്യേ, ഞാനാ, കൃഷ്ണദാസൻ. നിനെക്കെപ്പോഴാണ് തലവേദന തുടങ്ങിയത്,?

വല്യങ്ങായിൽ പോയി വന്നതിനു ശേഷം തുടങ്ങിയതാണ് കൃഷ്ണാ ഈ തലവേദന, നോമ്പു നോറ്റ് കുറെയധികം കാറ്റും വെയിലും കൊണ്ടതു കാരണം നീരിറക്കമുണ്ടായതാകാനേ വഴിയുള്ളു. വൈകുന്നേരത്തോടെ അതങ്ങ് മാറിക്കിട്ടും.

മരുന്നൊന്നും കഴിക്കണ്ടെന്നെണോ.?

പ്രത്യേകിച്ച് മരുന്നിൻ്റെയൊന്നും ആവശ്യമുണ്ടെന്നെനിക്കു തോന്നുന്നില്ല.

സുഖമില്ലാതെ നീയെന്തിനാണ് നോമ്പെടുത്തത്.?

ഇതത്രവലിയ അസുഖമൊന്നുമല്ല കൃഷ്ണാ, ഒരുദിവസം വീട്ടിൽ ഒതുങ്ങിക്കൂടാൻ ഒരുകാരണം. അത്രയേഉള്ളൂ..
നളെ ഞാനങ്ങോട്ടു വരും.

ഉമ്മർക്ക അവിടെയുള്ളതുകൊണ്ട് തിരക്കുപിടിച്ച് നാളെത്തന്നെ നീയങ്ങോട്ടു വരേണ്ട കാര്യമുണ്ടെന്നെനിക്കു തോന്നുന്നില്ല,
നല്ലപോലെ സുഖമായെന്നു ബോധ്യായതിനു ശേഷം വന്നാൽ മതി,

നമ്മൾ തീരുമാനിച്ച കാര്യങ്ങൾ ഉമ്മയോടും റംലയോടും നീ തന്നെ പറഞ്ഞു ബോധ്യപ്പെടുത്തണം. പെരുന്നാളിന് നീ പള്ളിയിലേക്കുപുറപ്പെടുമ്പോൾ അവരോടങ്ങോട്ടു വരാൻ പറയണം.

നമസ്കാരം കഴിഞ്ഞ് നീയവിടെ എത്തിയതിനുശേഷം എല്ലാവർക്കും ഒരുമിച്ച് അത്താണിക്കലേക്കുപോകാം.

ഭക്ഷണവും മറ്റു കാര്യങ്ങളുമെല്ലാം തയ്യാറാക്കാനുള്ള ഏർപ്പാടുകൾ ഉമ്മർക്ക ചെയ്തിട്ടുണ്ടെന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അക്കാര്യമോർത്ത് നീ വിഷമിക്കണ്ട.

സത്യം പറഞ്ഞാൽ അതെല്ലാം ഏർപ്പാടാക്കണമെന്നു കരുതി തന്നെയാണ് കൃഷ്ണാ നാളെ ഞാനങ്ങോട്ടു വരാമെന്ന് പറഞ്ഞത്. ഉമ്മർക്ക അതെല്ലാം ഏർപ്പാടാക്കിയിട്ടുണ്ടങ്കിൽ
പെരുന്നാൾ നിസ്കാരം കഴിഞ്ഞേ ഇനി ഞാനങ്ങോട്ടു വരുന്നുള്ളൂ. അപ്പോഴേക്കും ഈ ക്ഷീണമെല്ലാമങ്ങ് മാറിക്കിട്ടുകയും ചെയ്യും.

ഉച്ചകഴിഞ്ഞ് തിരിച്ചു പോയാൽ മതിയെങ്കിൽ കഞ്ഞിയും ഉപ്പേരിയുമുണ്ടാണ്ടാക്കാൻ റംലയോടു പറയാം. നിനക്കതാണല്ലോ ഇഷ്ടം.

ഒന്നും വേണ്ട ഹൈദറേ, നേരത്തെ അവിടെ എത്തിയാൽ ദേവകിക്കതൊരു ആശ്വാസമാകും. റംല ചെയ്തോണ്ടിരുന്നത് ഇപ്പോൾ ഞാനാണ് ചെയ്യുന്നതെന്നു നിനക്കറിഞ്ഞൂടെ.?

റംല ചെയ്തിരുന്ന എന്തു ജോലിയാണ് കൃഷ്ണാ നീയവിടെ ചെയ്യുന്നത്.?

മോനെ എടുത്തു കൊണ്ടു നടക്കുക, തൊട്ടിലിൽ കിടത്തി മൂളിപ്പാട്ടു പാടി ഉറക്കുക അല്ലാതെന്താ.?

എന്നാലിനി സംസാരിച്ചു സമയം കളയുന്നില്ല, നമുക്കിനി പെരുന്നാളിന് കാണാം.

ഉമ്മയോടും റംലയോടും യാത്രപറഞ്ഞ് കൃഷ്ണദാസൻ തിരിച്ച് വീട്ടിലേക്കു പുറപ്പെട്ടു.

വീട്ടിലെത്തിയ ഉടനെ അമ്മയോടു കാര്യങ്ങൾ സംസാരിച്ചതിനു ശേഷം അത്താണിക്കലേക്കു പുറപ്പെട്ടു.

ഉമ്മർക്കാ, പെരുന്നാൾ ദിവസം വരെയുള്ള ഇവിടത്തെ കാര്യങ്ങളെല്ലാം നിങ്ങൾ തന്നെ നോക്കേണ്ടി വരും, ഒറ്റയ്ക്കു ചെയ്യാൻ ബുദ്ധി മുട്ടാണെന്നു തോന്നിയാൽ സഹായത്തിന് ഗോവിന്ദേട്ടനെയും വിളിക്കാം, ഹൈദറലി പെരുന്നാൾ നിസ്കാരം കഴിഞ്ഞേ ഇനിയിങ്ങോട്ടു വരൂ എന്നാണ് പറഞ്ഞത്. അവനിവിടെയില്ലെന്നു കരുതി ഒന്നിലും ഒരുകുറവും ഉണ്ടാകരുത്.

അക്കാര്യത്തിലൊന്നും ഒരു ബേജാറും വേണ്ടമോനെ, വണ്ടിക്കാരനെ വിളിച്ച് വീട്ടിലുള്ള ചെമ്പും ഉരുളിയും ഇവിടെ എത്തിക്കണം,

ബാക്കി കാര്യങ്ങളെല്ലാം ഞാൻനേരത്തെ തന്നെ ഏർപ്പാടാക്കിവച്ചിട്ടുണ്ട്. നമ്മളൊരു നല്ലകാര്യമല്ലേ മോനേ ചെയ്യാൻ പോകുന്നത്. പടച്ചോന് ഇഷ്ടമുള്ള കാര്യമായതുകൊണ്ട് അതെല്ലാം സമയത്തിന് മുടക്കമില്ലാതെ നടക്കുമെന്നുപ്രതീക്ഷിക്കാം.

ഉമ്മർക്കയുമായുള്ള സംസാരത്തിനുശേഷം കൃഷ്ണദാസൻ വീട്ടിലേക്കു പുറപ്പെട്ടു.

ദേവകിയുടെ ചുമലിൽ തലചായ്ച്ചു കിടക്കുകയിരുന്ന ഉണ്ണികൃഷ്ണൻ കൃഷ്ണദാസനെ കണ്ടപാടെ തല ഉയർത്തി മുഖത്തേക്കുനോക്കി പുഞ്ചിരിച്ചെങ്കിലും അവനെയെടുത്തു താലോലിക്കാൻ നിൽക്കാതെ കൃഷ്ണദാസൻ വരാന്തയിലെ ചാരുപടിയിൽ ചെന്നിരുന്നു.
തൊട്ടു പിറകിലായി ദേവകിയും അവിടെയെത്തി.

നിങ്ങൾക്കെന്താ പറ്റിയത്.? മോനെയെടുത്താൽ പിന്നെ നിലത്തുവെയ്ക്കാതെ കൊണ്ടുനടന്നിരുന്നതാണല്ലോ,
ഇപ്പോ മോനോടൊന്നു മിണ്ടാൻ പോലും നിൽക്കാതെ ഇവിടെ വന്നിരിക്കാൻ മാത്രം എന്താണുണ്ടായേ.?

ക്യഷ്ണദാസനും ദേവകിയുമായുള്ള സംസാരം കേട്ടപാടെ അമ്മയും അവിടെയെത്തി,

എന്താമോനെ നിനക്കൊരു വല്ലായ്ക.?

ചെറിയൊരു ക്ഷീണം, അത്രയേ ഉള്ളൂ അമ്മേ,

(തുടരും…)

– K.M സലീം പത്തനാപുരം

Previous Post

അജ്ഞതയുടെ വാലുകൾ

Next Post

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 15

Related Rachanas

പള്ളിക്കാട്  – ഭാഗം 14
നോവൽ

പള്ളിക്കാട് – ഭാഗം 14

January 7, 2025

ഉപ്പാ.. പള്ളിയിലേക്ക് ആൾക്കാരൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ബാങ്ക് വിളിക്കാനായിട്ടുണ്ടാകുമോ. നമ്മൾ ഇവിടെ പണിയെടുക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയില്ലേ. ബാങ്ക് വിളിക്കാനുള്ള സമയമൊക്കെ ആയിട്ടുണ്ടാവും. എന്താ മോനങ്ങനെ...

പള്ളിക്കാട്  – ഭാഗം 13
നോവൽ

പള്ളിക്കാട് – ഭാഗം 13

January 7, 2025

കാര്യമുള്ളതു കൊണ്ടാണെന്ന് കൂട്ടിക്കോ. കുറഞ്ഞ കാലമായാൽ പോലും നിൻ്റെ ഉപ്പയും നീയും ഒരു വീട്ടിൽ തന്നെയല്ലേ താമസിച്ചിരുന്നത്. നീ ഇപ്പോൾ പറഞ്ഞ സമയക്കുറവുതന്നെയല്ലേ തമ്മിൽ കാണാനും സ്നേഹം...

പള്ളിക്കാട്  – ഭാഗം 12
നോവൽ

പള്ളിക്കാട് – ഭാഗം 12

December 25, 2024

ഞങ്ങൾ അവിടേക്ക് പോകുന്നകാര്യം നീ എങ്ങനെയാണ് അറിഞ്ഞത്. ഈ കാര്യം പറയാൻ വേണ്ടി ഇന്നലെ രാത്രി നിന്നെയവൻ ഒരുപാട് തവണ വിളിച്ചിരുന്നു. സുഹൃത്തുക്കളുടെ കൂട്ടത്തിൽ നിന്നെമാത്രമേ ഇക്കാര്യം...

പള്ളിക്കാട്  – ഭാഗം 11
നോവൽ

പള്ളിക്കാട് – ഭാഗം 11

December 25, 2024

കാര്യം നീ പറഞ്ഞതെല്ലാം വാസ്തവം തന്നെയാണ്. പക്ഷെ നീ പറയാത്ത ചിലകാര്യങ്ങളും കൂടി കൂട്ടിച്ചേർത്തെങ്കിലേ അത് ശരിയായ അർത്ഥത്തിൽ പൂർത്തിയാവുകയുള്ളൂ. നിനക്ക് കിട്ടുന്ന പണത്തിൻെ മൂന്നിരട്ടിയെങ്കിലും എനിയ്ക്കു...

പള്ളിക്കാട്  – ഭാഗം 9
നോവൽ

പള്ളിക്കാട് – ഭാഗം 10

December 19, 2024

അല്ല. അവർ പറഞ്ഞത് ജീവിച്ചിരിക്കെ മന:പൂർവ്വം ചെയ്തു കൂട്ടിയ തെറ്റുകൾക്കുള്ള ശിക്ഷ മരിച്ചു കഴിഞ്ഞ് മറമാടുന്നതോടെ ഖബറിൽ വെച്ചുതന്നെ ലഭിച്ചു തുടങ്ങുമെന്നാണ്. ശിക്ഷയുടെ കാഠിന്യത്താൽ വേദന സഹിക്കാൻ...

പള്ളിക്കാട്  – ഭാഗം 9
നോവൽ

പള്ളിക്കാട് – ഭാഗം 9

December 19, 2024

സാധാരണ നാലാളുളള വീട്ടിലേക്ക് കാക്കിലോ മിക്സ്ച്ചർ വാങ്ങിക്കൊണ്ടുവന്നാൽ അത് നാലു മാസം മെനക്കെട്ട് തിന്നാൽതന്നെയും പിന്നെയും കുറേബാക്കിയുണ്ടാകും. മുഴുവനും എടുക്കണോ അതല്ല പകുതി എടുത്താൽ മതിയാകുമോ. നല്ലൊരു...

Next Post
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 15

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം - ഭാഗം 15

POPULAR

വർത്തമാനകാലം

വർത്തമാനകാലം

August 17, 2023
നിസ്സഹായവസ്ഥയുടെ തീരങ്ങളിൽ

നിസ്സഹായവസ്ഥയുടെ തീരങ്ങളിൽ

September 20, 2023

അയ്യപ്പനും കോശിയും

July 6, 2023
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 8

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 8

January 31, 2024
പള്ളിക്കാട്  – ഭാഗം 13

പള്ളിക്കാട് – ഭാഗം 13

January 7, 2025

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • പള്ളിക്കാട് – ഭാഗം 14
  • പള്ളിക്കാട് – ഭാഗം 13
  • മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
  • വിവാഹ വാർഷിക ആശംസകൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397